For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2024-25: രണ്ടു ഗോളിന്റെ ലീഡ് തുലച്ച് മഞ്ഞപ്പട!! ജയം കൈവിട്ടു, തുടരെ രണ്ടാം സമനില

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനു തുടര്‍ച്ചയായ രണ്ടാമത്തെ എവേ മല്‍സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ്. കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ ഒഡീഷ എഫ്‌സിയോടു മഞ്ഞപ്പട 2-2ന്റെ സമനില സമ്മതിക്കുകയായിരുന്നു. ആദ്യത്തെ 21 മിനിറ്റിനുള്ളില്‍ 2-0ന്റെ മികച്ച ലീഡ് നേടിയ ശേഷമാണ് ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് ജയവും വിലപ്പെട്ട മൂന്നു പോയിന്റും നഷ്ടപ്പെടുത്തിയത്.

നോവ സദോയ് (18ാം മിനിറ്റ്), ജീസസ് ജിമനെസ് (21) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. 29ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ കോഫിന്റെ സെല്‍ഫ് ഗോളില്‍ സമനില പിടിച്ചെടുത്ത ഒഡീഷ 36ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയിലൂടെ സമനിലയും പിടിച്ചുവാങ്ങുകയായിരുന്നു.

KERALA BLASTERS

അര്‍ഹിച്ച ലീഡ്

കളി തുടങ്ങി ആദ്യ വിസില്‍ മുതല്‍ വലിയ ആത്മവിശ്വാസത്തോടെ അറ്റാക്കിങ് ഫുട്‌ബോളാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുത്തത്. കളിയില്‍ ആദ്യം ഗോള്‍ നേടുമെന്ന പ്രതീതിയുണ്ടാക്കിയതും മഞ്ഞപ്പട തന്നെയാണ്. കോര്‍ണറുകള്‍ വഴങ്ങിയാണ് ഒഡീഷ ഇവയെ പ്രതിരോധിച്ചു നിന്നത്. ആദ്യത്തെ 15 മിനിറ്റില്‍ തന്നെ മൂന്നു കോര്‍ണര്‍ കിക്കുകളാണ് ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചത്.

ഒടുവില്‍ 18ാം മിനിറ്റില്‍ മൊറോക്കന്‍ താരം നോവ സദോയിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കുകയും ചെയ്തു. കെപി രാഹുല്‍ നല്‍കിയ പാസ് പിടിച്ചെടുത്തത് ബോക്‌സിന്റെ സെന്ററില്‍ നിന്നും ജിമനെസ് ഇടതു ഭാഗത്തേക്കു നല്‍കിയ ബോള്‍ കുതിച്ചെത്തിയ സദോയ് മനോഹരമായ ഷോട്ടിലൂടെ വലയിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു.

ലീഡുര്‍ത്തി മഞ്ഞപ്പട

മൂന്നു മിനിറ്റിനുള്ളില്‍ തന്നെ രണ്ടാം തവണയും ഒഡീഷയുടെ വലയില്‍ പന്തെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ആദ്യ ഗോളിനു വഴിയൊരുക്കിയ ജിമനെസ്- സദോയ് ജോടി തന്നെയാണ് രണ്ടാം ഗോളിനു വഴിയൊരുക്കിയത്.
ഇടതു വിങിലൂടെ പന്തുമായി കുതിച്ചെത്തിയ ശേഷം ബോക്‌സിനകത്തേക്കു ജിമനെസിനു സദോയ് പാസ് നല്‍കുകയായിരുന്നു.

മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജിമനെസ് പന്ത് സ്റ്റോപ്പ് ചെയ്ത ശേഷം കിടിലനൊരു ഷോട്ടിലൂടെ ഗോള്‍കീപ്പറുടെ തലയ്ക്കു മുകളിലൂടെ വലയുടെ മേല്‍ക്കൂരയിലേക്കു ഷോട്ട് അടിച്ചുകയറ്റി (2-0). ആദ്യത്തെ 20 മിനിറ്റില്‍ ചിത്രത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അത്ര മാത്രം ആധിപത്യമാണ് കളിക്കളത്തില്‍ മഞ്ഞപ്പട പുലര്‍ത്തിയത്. ഇനിയും കൂടുതല്‍ ഗോളുകള്‍ ടീം നേടുമെന്ന പ്രതീതിയുണ്ടാക്കാനും അവര്‍ക്കു കഴിഞ്ഞു.

ODISHA FC

ഗോള്‍ മടക്കി ഒഡീഷ

മല്‍സരഗതിക്കു വിപരീതമായി 29ാം മിനിറ്റില്‍ അലെക്‌സാണ്ടര്‍ കോഫിന്റെ സെല്‍ഫ് ഗോളിലൂടെ ഒഡീഷ ആദ്യത്തെ ഗോള്‍ തിരിച്ചടിച്ചു. ഇടതു വിങില്‍ നിന്നുള്ള കോര്‍ണര്‍ കിക്കിനൊടുവില്‍ അഹമ്മദ് ജാഹുവിന്റെ ഷോട്ട് കൈപ്പിടിയിലൊതുക്കാന്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിനായില്ല.

അദ്ദേഹത്തിന്റെ കൈകളില്‍ തട്ടിയുയര്‍ന്ന ബോള്‍ കോഫിന്റെ ദേഹത്തു തട്ടിയ ശേഷം സ്വന്തം വലയില്‍ കയറുകയായിരുന്നു. ഇതിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ബോള്‍ പുറത്തേക്കടിച്ചു ക്ലിയര്‍ ചെയ്‌തെങ്കിലും അപ്പോഴേക്കും അതു ഗോള്‍വര കടക്കുകയും ചെയ്തിരുന്നു. ഇതോ െറഫറി ഗോള്‍ വിളിക്കുകയും ചെയ്യുകയായിരുന്നു.

സമനില പിടിച്ചുവാങ്ങി ആതിഥേയര്‍

ആദ്യ ഗോള്‍ മടക്കിയതോടെ ഒഡീഷ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിയിലേക്കു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബ്ലാസ്റ്റേഴ്‌സാവട്ടെ നേരത്തേ പുറത്തെടുത്ത അറ്റാക്കിങ് ഗെയിമില്‍ നിന്നും പിന്നിലേക്കു പോവുകയും ചെയ്തു. ഇതാണ് ഒഡീഷുയുടെ സമനില ഗോളിനും വഴിയൊരുക്കിയത്.

36ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയുടെ വകയായിരുന്നു ഒഡീഷയുടെ സമനില ഗോള്‍. വലതു വിങിലൂടെ ഓടിക്കയറി സഹതാരവുമായി വണ്‍ടച്ച് പാസ് കളിച്ച ശേഷം ബോക്‌സിനകത്തു വച്ച് മൊറീഷ്യോ വലയിലേക്കു ബോള്‍ പ്ലേസ് ചെയ്തപ്പോള്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് നിസ്സഹായനായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് രക്ഷപ്പെട്ടു

രണ്ടാംപകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ഒഡീഷ എഫ്‌സിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. വിജയഗോളിനായി ഇരുടീമുകളും ഇഞ്ചോടിഞ്ച് തന്നെ പൊരുതി. 56ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് കഷ്ടിച്ചാണ് ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. ഇസാക്കാണ് ടീമിന്റെ മൂന്നാം ഗോള്‍ കുറിക്കാനുള്ള അവസരം പാഴാക്കിയത്.

റോയ് കൃഷ്ണയുടെ അപകടകരമായ ക്രോസ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ബ്ലോക്ക് ചെയ്തിട്ടു. ഇതു നേരത്തേ ഇസാക്കിന്റെ കാലിലേക്കാണ് വന്നത്. പക്ഷെ ഒഴിഞ്ഞ വലയിലേക്കു ഷോട്ടുതിര്‍ക്കാന്‍ അദ്ദേഹത്തിനായില്ല. ക്രോസ് ബാറിനു മുകളിലൂടെ ഇസാക്ക് പന്ത് പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തുകയായിരുന്നു.

Story first published: Thursday, October 3, 2024, 21:38 [IST]
Other articles published on Oct 3, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+