വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രിസ്റ്റിയാനോയ്ക്ക് കിട്ടേണ്ടിയിരുന്നത് ചുവപ്പു കാര്‍ഡ്; കളിച്ചത് ഫിഫയോ, റഫറിയോ?

സോച്ചി: റഷ്യ ലോകകപ്പില്‍ നടപ്പാക്കിയ വിഎആര്‍ സിസ്റ്റത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസ്. തിങ്കളാഴ്ച പോര്‍ച്ചുഗലിന് എതിരെ നടന്ന മത്സരം 1-1ന് സമനിലയായതോടെ ഇറാന്റെ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. ഗ്രൂപ്പ് ബി'യില്‍ റണ്ണര്‍-അപ്പായി പോര്‍ച്ചുഗല്‍ അവസാന പതിനാറ് ടീമുകളില്‍ ഇടവും നേടി. എന്നാല്‍ വിഎആര്‍ സിസ്റ്റം ഉപയോഗിച്ചിട്ടും ഇറാന്‍ ഡിഫന്‍ഡര്‍ മൊര്‍ട്ടേസ പൗരാലിജാന്‍ജിയുടെ മുഖത്തിന് നേരെ മുട്ടുകൈ പ്രയോഗിച്ച സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കാത്തതാണ് ക്വിറോസിനെ ചൊടിപ്പിച്ചത്.

ronaldo

ഇതേക്കുറിച്ച് ഒരുപാടൊന്നും പറയാനില്ല. ഇത് എന്റെ രാജ്യത്തിനും, ഒരു താരത്തിനും എതിരെയാണ്. ഇത് എനിക്ക് നേരെയുള്ള യുദ്ധത്തിന് കാരണമാകും\', 2010 ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിനെ പരിശീലിപ്പിച്ച അന്നാട്ടുകാരന്‍ കൂടിയായ ക്വിറോസ് വ്യക്തമാക്കി. എന്നാല്‍ മത്സരം നിര്‍ത്തിവെച്ച് വിഎആര്‍ സിസ്റ്റം ഉപയോഗിച്ചിട്ടും റൊണാള്‍ഡോയുടെ കൈമുട്ട് പ്രയോഗം കാണാനായില്ല. ഇതിന് നിയമം അനുശാസിക്കുന്നത് ചുവപ്പ് കാര്‍ഡാണ്. മെസിക്കും, റൊണാള്‍ഡോയ്ക്കും വേറെ നിയമമൊന്നുമില്ല, ക്വിറോസ് രോഷാകുലനാകുന്നു.
റിവ്യൂവിന് ശേഷം രണ്ട് പെനാല്‍റ്റികള്‍ നല്‍കിയ മത്സരമായിരുന്നു ഇത്. മനുഷ്യത്വപരമായ തെറ്റുകള്‍ ഉണ്ടാകാം, താരങ്ങളും, കോച്ചും, റഫറിക്കും തെറ്റ് പറ്റാം. പക്ഷെ ആറും ഏഴും പേര്‍ നോക്കിയിരിക്കുന്ന ഒരു ഹൈടെക് സിസ്റ്റത്തിന് തെറ്റിയാല്‍ ആര്‍ക്കും ഉത്തരവാദിത്വമില്ല. റഗ്ബിയില്‍ വിഎആര്‍ ഉപയോഗിക്കുന്നത് പോലെ റഫറി സംസാരിക്കുന്നത് കേള്‍ക്കാന്‍ അവസരം വേണം. വിഎആര്‍ നന്നായി പോകുന്നില്ല, ഒരുപാട് പരാതിയുണ്ടെന്ന് ഫിഫ മനസ്സിലാക്കണം, ഇറാന്‍ കോച്ച് കൂട്ടിച്ചേര്‍ത്തു.

റൊണാള്‍ഡോയ്ക്ക് ലഭിച്ച പെനാല്‍റ്റി ഇറാന്‍ ഗോളി തടഞ്ഞപ്പോള്‍ ഇറാന്‍ ടീമിന് വീണുകിട്ടിയ പെനാല്‍റ്റി ഗോളാക്കി മാറ്റിയതോടെയാണ് മത്സരം സമനിലയിലായത്. എന്നാല്‍ വിഎആര്‍ കൃത്യമായി ജോലി ചെയ്‌തെന്നാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് അഭിപ്രായപ്പെട്ടത്. മുന്‍നിര ടീമുകളെ തുടക്കത്തില്‍തന്നെ പുറത്താക്കാതിരിക്കാന്‍ ഫിഫ റഫറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കാറുള്ളതായി ആരോപണമുണ്ട്. ഇക്കാര്യം ശരിവെക്കുന്ന രീതിയിലാണ് റൊണാള്‍ഡോ സംഭവവും വിവാദമായിരിക്കുന്നത്.

Story first published: Tuesday, June 26, 2018, 17:05 [IST]
Other articles published on Jun 26, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X