മക്കാവു: ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എ മൽസരത്തിൽ മക്കാവുവിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ഏഷ്യൻ കപ്പ് യോഗ്യതാ പ്രതീക്ഷ സജീവമാക്കി. ബൽവന്ത് സിങ്ങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
നേരത്തെ യോഗ്യതാ മത്സരത്തിൽ മ്യാൻമറിനെയും കിർഗിസ്ഥാനെയും 1-0 എന്ന സ്കോറിൽ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ തുടർച്ചയായ പത്താം ജയമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2016 ജൂണിൽ ലാവോസിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപിച്ചാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്. മക്കാവുവിനെതിരെയുള്ള ജയം പത്താമത്തേതാണ്.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയുടെ രണ്ടു ഗോളുകളും പിറന്നത്. ഴിഞ്ഞ ഒന്നാം പകുതിക്കുശേഷം 57, 82 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍. ലെഫ്റ്റ് ബാക്ക് നാരായണ്‍ ദാസ് നല്‍കിയ പാസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചാണ് ബല്‍വന്ത് 57-ാം മിനുട്ടിൽ ആദ്യ ലീഡ് സമ്മാനിച്ചത്.
82-ാം മിനിറ്റില്‍ മക്കാവുവിന്റെ പ്രതിരോധക്കാരന്റെ മോശപ്പെട്ട ഒരു നീക്കമാണ് ഇന്ത്യയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. പന്ത് തട്ടിയെടുത്ത ബല്‍വന്ത് ഗോള്‍ലൈനില്‍ നിന്ന് ഏറെ മുന്നില്‍ കയറി നില്‍ക്കുകയായിരുന്ന ഗോളിയെയും മറികടന്ന് കൃത്യമായി വലയിലെത്തിച്ചു. 46-ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോയുടെ പകരക്കാരനായാണ് ബല്‍വന്ത് സിങ് ഇറങ്ങിയത്.