വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് വേദിയില്‍ വീണ കണ്ണീര്‍...

By Desk

ഫുട്‌ബോള്‍ കളിക്കളങ്ങൡ ആരവങ്ങളും വീറും വാശിയുമെല്ലാമുണ്ടാകും. ഒരു വീഞ്ഞ് നുണയുന്ന സുഖത്തോടെ അതെല്ലാം കാണികള്‍ ആസ്വദിക്കാറുമുണ്ട്. എന്നാല്‍ കളിക്കളത്തിലെ ചില കണ്ണീര്‍ കാഴ്ചകളെന്നും ആരാധകര്‍ വേദനയോടെ ഓര്‍ക്കും.അത്തരം ചില കാഴ്ചകളിലൂടെ

പെലെയുടെ വിരമിക്കല്‍...

പെലെയുടെ വിരമിക്കല്‍...

ഇതിഹാസ താരം പെലെ കാല്‍പന്തു കളി ആരാധകരുടെ വികാരമാണ്.

പെലെയുടെ കപ്പായി അറിയപ്പെട്ട 1970-ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പ് പെലെയുടെ കപ്പായാണ് അറിയപ്പെടുന്നത്. ആ വര്‍ഷം ബ്രസീലും ഇറ്റലിയുമാണ് ഫൈനൽ കളിച്ചത്. രണ്ടു ലോകകപ്പു ചാന്പ്യൻമാർ മുഖാമുഖം വന്ന ലോകകപ്പായിരുന്നു ഇത്. 1934, 1938 വർഷങ്ങളിൽ ജേതാക്കളായ ഇറ്റലിയും 1958, 1962 വർഷങ്ങളിൽ കിരീടമണിഞ്ഞ ബ്രസീലും ഫൈനലിൽ കോന്പുകോർക്കുന്നു. ഒന്നിനെതിരേ നാലു ഗോളുകൾക്കു ഇറ്റലിയെ തകർത്തു ബ്രസീൽ ജേതാക്കളായി. യൂൾറിമെ ട്രോഫി ബ്രസീലിനു സ്വന്തമായതും ഇവിടെവച്ചായിരുന്നു. പെലെയ്ക്കൊപ്പം ജെർസീഞ്ഞോ, ജെഴ്സണ്‍, ടൊസ്റ്റാവോ തുടങ്ങിയവർ അണിനിരന്നിരുന്നു.ടൂർണമെന്‍റിൽ മൊത്തം 19 ഗോളുകളാണ് ബ്രസീൽ അടിച്ചുകൂട്ടിയത്. മൂന്നു ലോകകപ്പു വിജയങ്ങളുമായി പെലെ തന്‍റെ ലോകകപ്പ് മത്സരങ്ങൾക്കു വിരാമമിട്ട മത്സരം കൂടിയായിരുന്നു അത്. അതുകൊണ്ടു തന്നെ ഈ ലോകകപ്പ് പെലെയുടെതായി മാറി.

യുസേബിയോയുടെ കണ്ണീർ

യുസേബിയോയുടെ കണ്ണീർ

1966-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിലെ സെമി ഫൈനൽ ഇംഗ്ലണ്ടും പോർച്ചുഗലും തമ്മിലായിരുന്നു. പോർച്ചുഗലിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലെത്തിയതിനേക്കാൾ ശ്രദ്ധ നേടിയത് കരിന്പുലി എന്നറയിപ്പെടുന്ന യുസേബിയോ കണ്ണീരായിരുന്നു. ആ നിമിഷം ഫുട്‌ബോള്‍പ്രേമികള്‍ ഇന്നും നീറ്റലോടെ ഓര്‍ക്കുന്നു. യുസേബിയായിരുന്നു പോർച്ചുഗലിന്‍റെ നെടുംതൂണ്‍. അദ്ദേഹത്തെ തളയ്ക്കാൻ കഴിഞ്ഞാൽ പോർച്ചുഗലിനെ കീഴടക്കാമെന്നായിരുന്നു ഇംഗ്ലണ്ടിന്‍റെ കണക്കുകൂട്ടൽ. സംഘാടക നേതൃത്വവുമായി പിടിപാടുണ്ടായിരുന്നു ഇംഗ്ലണ്ടിന്. ഇതേത്തുടർന്നു വേദി മാറ്റം അടക്കമുള്ള ചില അട്ടിമറികൾ സെമിയിൽ നടന്നു. നേരത്തെ ഗുഡിസൻ പാർക്കിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ മത്സരത്തലേന്ന് ഇംഗ്ലീഷ് അധികൃതർ ഇടപ്പെട്ടു മത്സരവേദി മാറ്റി. പോർച്ചുഗൽ വൈകിയാണത് അറിഞ്ഞത്. ഇതോടെ പോർച്ചുഗൽ കളി നടക്കുന്നതിന്‍റെ തൊട്ടുമുന്പത്തെ രാത്രിയിൽ ട്രെയിനിലാണ് എത്തിയത്. ഇംഗ്ലണ്ട് ടീം ഉൗർജസ്വലരായി കളത്തിലിറങ്ങിയപ്പോൾ പോർച്ചുഗൽ ടീമംഗങ്ങൾക്കു യാത്രാക്ഷീണം വിട്ടകന്നിരുന്നില്ല. യുസേബിയോയെ തടയാൻ ഇംഗ്ലണ്ട് നിയോഗിച്ചത് നോബി സ്റ്റൈൽസിനെ. ഏതുവിധമെങ്കിലും അദ്ദേഹത്തെ കളിക്കാൻ അനുവദിക്കാതിരിക്കുക മാത്രമായിരുന്നു സ്റ്റൈൽസിനെ ഏൽപ്പിച്ച ദൗത്യം. 82-ാം മിനിറ്റിൽ ഇംഗ്ലണ്ട് പെനാൽറ്റി വഴങ്ങി. സ്കോർ 2-1. അവസാന നിമിഷത്തിൽ പന്തു യുസേബിയോയുടെ കാലിൽ. മുന്നിൽ ഇംഗ്ലീഷ് ഗോൾകീപ്പർ അലക്സ് സ്റ്റെപ്നി മാത്രം. യുസേബിയോയുടെ അത്യുഗ്രൻ ഷോട്ട് സ്റ്റെപ്നി തടഞ്ഞിട്ടു. അടുത്ത നിമിഷത്തിൽ റഫറി വിസിലൂതി. ഇംഗ്ലണ്ട് ഫൈനലിലേക്ക്. തന്‍റെ കനത്ത ഷോട്ട് തടഞ്ഞ ഇംഗ്ലീഷ് ഗോളിയെ തോളിൽ തട്ടി അഭിനന്ദിച്ചു യുസേബിയോ ഗ്രൗണ്ടിൽ നിന്നു തിരിക്കുന്പോൾ കണ്ണീർ വീണു. പെലെ നിറം മങ്ങിയ ലോകകപ്പ് കൂടിയായിരുന്നു അത്.

എസ്കോബാറും ബാജിയോയും

എസ്കോബാറും ബാജിയോയും

1994- യുഎസ് ലോകകപ്പ് ബ്രസീലിനു നേട്ടങ്ങളുടെ വർഷമായപ്പോൾ ഇറ്റലിയും കൊളംബിയയും തേങ്ങി. ഫൈനലിൽ ഇറ്റലിയും ബ്രസീലും മുഖാമുഖം. മത്സരം നിശ്ചിതസമയം കഴിഞ്ഞു ഷൂട്ടൗട്ടിലേക്ക്. ലോകകപ്പിൽ ആദ്യമായി ഷൂട്ടൗട്ട്് പരീക്ഷണം. അവസാന കിക്കെടുക്കേണ്ടത് ഇറ്റലിയുടെ റോബർട്ടോ ബാജിയോയായിരുന്നു. ബ്രസീലിന്‍റെ ടഫറേലായിരുന്നു ഗോൾവലയം കാത്തത്. റഫറി വിസിലൂതി. കിക്കെടുക്കാൻ ബാജിയോ ഓടിയടുക്കുന്നു. അടുത്ത നിമിഷം പന്തു ബാറിനുമീതെ ഉയർന്നുപോയി. ബ്രസീലിന്‍റെ ആർപ്പുവിളിയിൽ സ്റ്റേഡിയം പ്രകന്പനം കൊണ്ടു. മൈതാനത്ത് ബാജിയോ നിരാശയോടെ തലകുനിച്ചു നിൽക്കുന്പോൾ ബ്രസീൽ ഗോളി ടഫറേൽ ആഹ്ലാദംകൊണ്ടു മതിമറക്കുന്ന കാഴ്ച ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതേ ലോകകപ്പിലാണ് കൊളംബിയയുടെ നായകൻ എസ്കോബാറിനു ജീവൻ നഷ്ടമായത്. ഗ്രൂപ്പ് ഘട്ടത്തിൽ അമേരിക്ക-കൊളംബിയ മത്സരം. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ സ്വന്തം ഗോൾമുഖത്തേക്കു വന്ന പന്തു ക്ലിയർ ചെയ്യുന്നതിൽ കൊളംബിയയുടെ എസ്കോബാറിനു അബദ്ധം പിണഞ്ഞു. എസ്കോബാറിന്‍റെ കാലിൽ തട്ടിയ പന്തു സ്വന്തം വലയ്ക്കുള്ളിലായി. ആ സെൽഫ് ഗോളിൽ കൊളംബിയയെ (2-1) അമേരിക്ക പരാജയപ്പെടുത്തി. കൊളംബിയ പുറത്തും. നാട്ടിലെത്തിയ എസ്്കോബാറിനെ ബാറിൽവച്ച് ഹുംബർട്ടോ മുനോസ് എന്ന കളി ഭ്രാന്തൻ വെടിവച്ച് കൊലപ്പെടുത്തി.

സിദാനും മറ്റരാസിയും

സിദാനും മറ്റരാസിയും

2006 ജർമൻ ലോകപ്പിൽ ബെർലിനിൽ ഫ്രാൻസും ഇറ്റലിയും തമ്മിൽ കലാശക്കളി. എക്സ്ട്രാ ടൈമിലേക്കു കളി നീണ്ടു. മത്സരം അവസാനിക്കാൻ പത്തുമിനിറ്റ് മാത്രം. ഇതിനിടെ സിദാന്‍റെ അടുത്തെത്തി മറ്റരാസി ജഴ്സിയിൽ പിടിച്ചുവലിച്ചു. ഇതോടെ ഇരുവരും എന്തോ പറഞ്ഞു. സിദാൻ തിരിഞ്ഞു നിന്നു മറ്റരാസിയുടെ നെഞ്ചത്ത് തലകൊണ്ടു ഇടിച്ചുവീഴ്ത്തുന്നു. റഫറി സിദാനു നേരെ ചുവപ്പുകാർഡുയർത്തി. മറ്റരാസി മോശാഭിപ്രായം പറഞ്ഞതിനായിരുന്നു സിദാൻ കയ്യാങ്കളിക്കു മുതിർന്നത്. ഒടുവിൽ ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇറ്റലി ചാന്പ്യൻമാരായി.

ഹൊറിസോണ്ടെ ദുരന്തം, വാൻപേഴ്സിയുടെ ഹെഡർ

ഹൊറിസോണ്ടെ ദുരന്തം, വാൻപേഴ്സിയുടെ ഹെഡർ

2014-ലെ ബ്രസീൽ ലോകകപ്പ് എന്തുകൊണ്ടും ബ്രസീലിനു അനുകൂലമാകുമെന്നാണ് കരുതിയിരുന്നത്. ഹൊറിസോണ്ടെയിൽ നടന്ന സെമിയിൽ ജർമനിയിൽനിന്നേറ്റ കനത്ത പ്രഹരത്തിൽ ബ്രസീൽ തരിച്ചുപോയി. ഒന്നിനെതിരേ ഏഴു ഗോൾ തോൽവി ബ്രസീലിനു യഥാർഥത്തിൽ മാരക്കാന ദുരന്തത്തേക്കാൾ കനത്തതായി. സസ്പെൻഷനിലായ നായകൻ തിയഗോ സിൽവയും പരിക്കേറ്റ നെയ്മറും ഇല്ലാതെയാണ് ബ്രസീൽ പോരിനിറങ്ങിയത്.

ബ്രസീൽ ലോകകപ്പിലെ മനം കുളിർപ്പിച്ച ഗോൾ കണ്ടത് ഹോളണ്ടിന്‍റെ വാൻപേഴ്സിയിൽ നിന്നാണ്. സ്പെയിനിനെതിരേയായിരുന്നു വാൻ പേഴ്സിയുടെ ആ ഹെഡർ പിറന്നത്. സഹതാരം ഡാലിബ്ലിൻഡ് ഇടതുഭാഗത്തുനിന്നു ഉയർത്തി നൽകിയ പന്ത് ഓട്ടത്തിനിടയിൽ മുന്നോട്ടു ഡൈവ് ചെയ്തു ഗോളി ഇകർ കസിയസിന്‍റെ തലയ്ക്കു മുകളിലൂടെ വാൻപേഴ്സി ഗോളാക്കുകയായിരുന്നു. ലോകകപ്പിന്‍റെ ചരിത്രത്തിലെ മികച്ച ഗോളുകളിലൊന്നായി ഇതു വിലയിരുത്തപ്പെട്ടു.

Story first published: Tuesday, June 5, 2018, 19:24 [IST]
Other articles published on Jun 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X