വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: അവസരങ്ങള്‍ തുലച്ച് റൊണാള്‍ഡോ, കൊറിയയോട് മുട്ടുമടക്കി പറങ്കിപ്പട

ദോഹ: ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിന് കൊറിയന്‍ ഷോക്ക്. 2-1നാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും സംഘത്തേയും ദക്ഷിണ കൊറിയ തോല്‍പ്പിച്ചത്. ജയത്തോടെ 3 മത്സരത്തില്‍ നിന്ന് നാല് പോയിന്റുകള്‍ നേടിയ കൊറിയ ഗോള്‍ശരാശരിയില്‍ ഉറുഗ്വേയെ മറികടന്ന് പ്രീ ക്വാര്‍ട്ടറിലെത്തി. ഘാനയെ 2-0ന് ഉറുഗ്വേ തോല്‍പ്പിച്ചെങ്കിലും ഗോള്‍ശരാശരി 2-2ആയിരുന്നു. 4-4ഗോള്‍ശരാശരിയോടെയാണ് കൊറിയ പ്രീ ക്വാര്‍ട്ടറിലെത്തിയത്. തോറ്റെങ്കിലും 6 പോയിന്റുമായി ഗ്രൂപ്പില്‍ തലപ്പത്തെത്താന്‍ പോര്‍ച്ചുഗലിനായി.

തുടക്കത്തിലേ ലീഡെടുത്ത് പോര്‍ച്ചുഗല്‍

തുടക്കത്തിലേ ലീഡെടുത്ത് പോര്‍ച്ചുഗല്‍

4-1-2-3 ഫോര്‍മേഷനില്‍ പോര്‍ച്ചുഗല്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-1-2-3 ഫോര്‍മേഷനില്‍ത്തന്നെയാണ് ദക്ഷിണ കൊറിയയും കളത്തിലിറങ്ങിയത്. നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പോര്‍ച്ചുഗല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. അഞ്ചാം മിനുട്ടില്‍ കൊറിയയുടെ ഗോള്‍പോസ്റ്റില്‍ പറങ്കിപ്പട പന്തെത്തിച്ചു. ഡീഗോ ഡലോട്ടിന്റെ ഗോള്‍പോസ്റ്റിന് മുന്നില്‍ നിന്ന റിക്കാര്‍ഡോ ഹോര്‍ട്ടയെ ലക്ഷ്യമാക്കിയുള്ള പാസ് പോസ്റ്റിലേക്ക് അനായാസം ഹോര്‍ട്ട തട്ടിയിട്ടു. പ്രതിരോധ നിരയ്ക്കും ഗോളിക്കും എന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്നെ പന്ത് വലയിലെത്തി.

4-1-2-3 ഫോര്‍മേഷനില്‍ പോര്‍ച്ചുഗല്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-1-2-3 ഫോര്‍മേഷനില്‍ത്തന്നെയാണ് ദക്ഷിണ കൊറിയയും കളത്തിലിറങ്ങിയത്. നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പോര്‍ച്ചുഗല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. അഞ്ചാം മിനുട്ടില്‍ കൊറിയയുടെ ഗോള്‍പോസ്റ്റില്‍ പറങ്കിപ്പട പന്തെത്തിച്ചു. ഡീഗോ ഡലോട്ടിന്റെ ഗോള്‍പോസ്റ്റിന് മുന്നില്‍ നിന്ന റിക്കാര്‍ഡോ ഹോര്‍ട്ടയെ ലക്ഷ്യമാക്കിയുള്ള പാസ് പോസ്റ്റിലേക്ക് അനായാസം ഹോര്‍ട്ട തട്ടിയിട്ടു. പ്രതിരോധ നിരയ്ക്കും ഗോളിക്കും എന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്നെ പന്ത് വലയിലെത്തി.

ഓഫ്‌സൈഡ് വീണ്ടും വില്ലന്‍

ഓഫ്‌സൈഡ് വീണ്ടും വില്ലന്‍

ഇത്തവണത്തെ ലോകകപ്പില്‍ ഓഫ്‌സൈഡുകള്‍ പല മത്സരഫലത്തെയും തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറുന്നത് ഇതിനോടകം കണ്ടുകഴിഞ്ഞു. 17ാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ വലയില്‍ പന്തെത്തിക്കാന്‍ കൊറിയക്കായെങ്കിലും ഓഫ്‌സൈഡായതിനാല്‍ ഗോള്‍ ലഭിച്ചില്ല. സണ്‍ ഹ്യൂങ് മിങ് ബോക്‌സിലേക്ക് കൃത്യമായി ഉയര്‍ത്തിക്കൊടുത്ത കോര്‍ണറില്‍ നിന്ന പിറന്ന ഹെഡ്ഡറിനെ പോര്‍ച്ചുഗല്‍ ഗോളി കോസ്റ്റ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പന്തില്‍ ജിന്‍ സു കിങ് പന്ത് പോസ്റ്റിലാക്കി. എന്നാല്‍ ഇത് ഓഫ്‌സൈഡായത് നിര്‍ഭാഗ്യമായി. പോര്‍ച്ചുഗലിനെതിരേ പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് ആക്രമിക്കാന്‍ കൊറിയക്ക് സാധിച്ചു. റൊണാള്‍ഡോയെ ലക്ഷ്യമാക്കി ന്യൂനസിന്റെ ക്രോസ് കൊറിയന്‍ പ്രതിരോധം പന്ത് റൊണാള്‍ഡോയിലേക്കെത്തും മുമ്പെ തടുത്തു.

സമനില പിടിച്ച് കൊറിയ

സമനില പിടിച്ച് കൊറിയ

27ാം മിനുട്ടില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ച് കൊറിയ സമനില പിടിച്ചു. കോര്‍ണറിനൊടുവില്‍ റൗബണ്ട് ചെയ്‌തെത്തിയ പന്തില്‍ ദക്ഷിണ കൊറിയയുടെ യങ് ഗൗണ്‍ കിങ് തകര്‍പ്പന്‍ ഷോട്ടിലൂടെ വലകുലുക്കി. പോര്‍ച്ചുഗല്‍ പ്രതിരോധത്തിന്റെ വലിയ പിഴവിലൂടെത്തന്നെയാണ് ഈ ഗോള്‍ പിറന്നത്. പിന്നീട് പോര്‍ച്ചുഗല്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൊറിയന്‍ ഗോളി ശ്രമങ്ങളെല്ലാം തടുത്തു. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് വലകുലുക്കാന്‍ ലഭിച്ച അവസരം കൊറിയന്‍ ഗോളി തട്ടിയകറ്റി. 35ാം മിനുട്ടില്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ വലകുലുക്കാനുള്ള വിറ്റിന്‍ഹയുടെ ശ്രമവും ഗോളി തടുത്തു.

അവസരം തുലച്ച് റൊണാള്‍ഡോ

അവസരം തുലച്ച് റൊണാള്‍ഡോ

വിതിന്‍ഹയുടെ ഷോട്ട് കൊറിയന്‍ ഗോളി സേവ് ചെയ്‌തെങ്കിലും റീബൗണ്ട് പന്ത് വലയിലെത്തിക്കാന്‍ റൊണാള്‍ഡോയ്ക്ക് സുവര്‍ണ്ണാവസരം. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ഇടത് പോസ്റ്റിന് ഏറെ അകലെക്കൂടി പുറത്തുപോയി. 44ാം മിനുട്ടില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയുടെ ഷോട്ടും കൊറിയന്‍ ഗോളി സ്യൂങ് ഗ്യു കിം തടുത്തു. ആദ്യ പകുതിയില്‍ 1-1 സമനിലയോടെയാണ് ഇരു ടീമും പിരിഞ്ഞത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കൊറിയ ആക്രമണം അഴിച്ചുവിട്ടു. പോര്‍ച്ചുഗല്‍ പ്രതിരോധം മിടുക്കുകാട്ടിയതിനാല്‍ കഷ്ടിച്ച് രക്ഷപെട്ടു. 57ാം മിനുട്ടില്‍ ജാ സങ് ലീയുടെ ഷോട്ട് വലത് പോസ്റ്റിന് പുറത്തുകൂടി പോയി. 65ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പിന്‍വലിച്ച് ആന്‍േ്രഡ സില്‍വയെ പോര്‍ച്ചുഗല്‍ കളത്തിലിറക്കി. 69ാം മിനുട്ടില്‍ കൊറിയയുടെ ലീ ബിയോം ഹ്വാങ്ങിന്റെ ഷോട്ട് ഡീഗോ കോസ്റ്റ ബ്ലോക്ക് ചെയ്തു. 74ാം മിനുട്ടില്‍ ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് ലഭിച്ച ഫ്രീകിക്ക് കൊറിയക്ക് മുതലാക്കാനായില്ല. കാങ് ഇന്‍ ലീയുടെ ഷോട്ട് ഗോള്‍പോസ്റ്റിന് മുകളിലൂടെ പോയി.

90ാം മിനുട്ടില്‍ കൊറിയക്ക് ലീഡ്

90ാം മിനുട്ടില്‍ കൊറിയക്ക് ലീഡ്

90ാം മിനുട്ടില്‍ പോര്‍ച്ചുഗല്‍ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി കൊറിയ ലീഡെടുത്തു. പോര്‍ച്ചുഗല്‍ കോര്‍ണറില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് കൊറിയ നടത്തിയ മുന്നേറ്റം ഹീ ചാന്‍ ഹ്വാങ് വലയിലാക്കി. സണ്‍ഹ്യൂങ് മിന്നിന്റെ അളന്നുമുറിച്ചുള്ള പാസിലാണ് ഈ ഗോള്‍ പിറന്നത്. അവസാന മിനുട്ടില്‍ പോര്‍ച്ചുഗലിന് അത്ഭുതം സൃഷ്ടിക്കാനാവാതെ പോയതോടെ 2-1ന്റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

ഫോര്‍മേഷന്‍ ഇങ്ങനെ

ഫോര്‍മേഷന്‍ ഇങ്ങനെ

ക്വാര്‍ട്ടറില്‍ സീറ്റ് നേടാന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ 4-1-2-3 ഫോര്‍മേഷനില്‍ ഉറുഗ്വേ കളത്തിലിറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഘാന ബൂട്ടണിഞ്ഞത്. ലൂയിസ് സുവാരസിന് ആദ്യ 11ല്‍ ഉറുഗ്വേ അവസരം നല്‍കി. ആദ്യ സമയത്ത് പന്തടക്കത്തില്‍ തുല്യത പുലര്‍ത്തിയാണ് ഇരു കൂട്ടരും മുന്നോട്ട് പോയത്. 16ാം മിനുട്ടില്‍ ഘാനയുടെ മൊഹമ്മദ് കുഡൂസിനെ വീഴ്ത്തിയതിന് ഘാനയുടെ പെനല്‍റ്റി അപ്പീല്‍. വാര്‍ പരിശോധനക്കൊടുവില്‍ ഘാനക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്തു ആന്‍ഡ്രൂ ആയുവിന് പിഴച്ചു. മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയത്.

തുടരെ തുടരെ ഗോളുമായി ഉറുഗ്വേ

തുടരെ തുടരെ ഗോളുമായി ഉറുഗ്വേ

26ാം മിനുട്ടില്‍ ഉറുഗ്വേ ലീഡെടുത്തു. റീബൗണ്ട് പന്തില്‍ ജോര്‍ജിയന്‍ ഡി അരാസ്‌കെയ്റ്റയിലൂടെയാണ് ഉറുഗ്വേ മുന്നിലെത്തിയത്. ആദ്യ ഗോളിന്റെ ആഘോഷം അഞ്ച് മിനുട്ട് പിന്നിടുന്നതിന് മുമ്പ് തന്നെ ഉറുഗ്വേ സ്‌കോര്‍ബോര്‍ഡില്‍ രണ്ടാം ഗോളും ചേര്‍ത്തു. ലൂയിസ് സുവാരസിന്റെ പാസില്‍ ഫസ്റ്റ് ടെച്ച് ഷോട്ടിലൂടെ അരാസ്‌കെയ്റ്റ തന്നെയാണ് ഉറുഗ്വേക്ക് രണ്ടാം ഗോളും സമ്മാനിച്ചത്. ആദ്യ പകുതിയില്‍ 2-0ന്റെ ലീഡ് നിലനിര്‍ത്തിയാണ് ഉറുഗ്വേ കളം വിട്ടത്. 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ഉറുഗ്വേ 3നെതിരേ 5 ഗോള്‍ശ്രമമാണ് നടത്തിയത്.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ശക്തമായ പ്രതിരോധത്തിലേക്ക് ഉറുഗ്വേ ഒതുങ്ങി. ഇൗ സമയങ്ങളില്‍ കൂടുതല്‍ സമയം പന്തടക്കിവെച്ച് മുന്നോട്ട് പോകുന്ന ഘാനയെയാണ് കണ്ടത്. എന്നാല്‍ അവസാന മിനുട്ടിലേക്കെത്തിയപ്പോള്‍ ഉറുഗ്വേ കൂടുതല്‍ ആക്രമിച്ചു. 78ാാം മിനുട്ടില്‍ ഫെഡറിക്കോ വാല്‍വര്‍ഡെയുടെ ലോങ് റേഞ്ച് ക്രോസ് ബാറിന് മുകളിലൂടെ പോയി. കൊറിയ 2-1ന് പോര്‍ച്ചുഗലിനെ വീഴ്ത്തിയതോടെ പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഒരു ഗോളുകൂടി ഉറുഗ്വേയ്ക്ക് വേണം. അവസാന മിനുട്ടില്‍ ഉറുഗ്വേ മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഗോളായില്ല. ഇതോടെ ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ ഉറുഗ്വേക്ക് മടങ്ങേണ്ടി വന്നു.

Story first published: Friday, December 2, 2022, 22:52 [IST]
Other articles published on Dec 2, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X