വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ്പ അമേരിക്ക: സൂപ്പര്‍ ക്ലാസിക്കില്‍ ബ്രസീല്‍ നേടി, അര്‍ജന്റീന കടന്ന് കലാശപ്പോരിന് (2-0)

ജെസ്യൂസും ഫിര്‍മിനോയുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍

By Manu
മെസ്സിയും കോപ്പയില്‍ നിന്ന് പുറത്ത്

ബെലോ ഹൊറിസോന്റെ: ലോകം ഉറ്റുനോക്കിയ ക്ലാസിക്കില്‍ ചിരവൈരികളായ അര്‍ജന്റീനയയെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കൊമ്പുകുത്തിച്ച് ബ്രസീല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ആദ്യ സെമിയില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട മറികടന്നത്. ഇരുപകുതികളിലുമായി ഗബ്രിയേല്‍ ജെസ്യൂസും (19ാം മിനിറ്റ്) റോബര്‍ട്ടോ ഫിര്‍മിനോയും (71) നേടിയ ഗോളുകളാണ് ബ്രസീലിന് മിന്നും ജയം സമ്മാനിച്ചത്. ആദ്യ ഗോള്‍ നേടുന്നതിനൊപ്പം രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത ജെസ്യൂസാണ് ബ്രസീലിന്റെ ഹീറോ. ചിലി- പെറു സെമിയിലെ വിജയികളാണ് ഫൈനലില്‍ ബ്രസീലിന്റെ എതിരാളികള്‍.

brazil

മല്‍സരഫലം സൂചിപ്പിക്കുന്നതു പോലെ മോശമായിരുന്നില്ല അര്‍ജന്റീനയുടെ പ്രകടനം. ടൂര്‍ണമെന്റില്‍ തങ്ങളുടെ ഏറ്റവും മികച്ച കളിയാണ് അര്‍ജന്റീന ബദ്ധവൈരികള്‍ക്കെതിരേ പുറത്തെടുത്തത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും കളം നിറഞ്ഞു കളിച്ചു. എന്നാല്‍ നിര്‍ഭാഗ്യം അര്‍ജന്റീനയെ ചതിക്കുകയായിരുന്നു. രണ്ടു തവണയാണ് അര്‍ജന്റീനയ്ക്ക് ഗോള്‍ നിഷേധിക്കപ്പെട്ടത്. ആദ്യപകുതിയില്‍ സെര്‍ജിയോ അഗ്വേറോയുടെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടിത്തെറിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ മെസ്സിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി ബ്രസീല്‍ കളി വരുതിയിലാക്കുകയും ചെയ്തു.

ഇരുടീമുകളും അറ്റാക്കിങ് ഫുട്‌ബോളാണ് തുടക്കം മുതല്‍ പുറത്തെടുത്തത്. രണ്ടു ഗോള്‍മുഖത്തേക്കും പന്ത് കയറിയിറങ്ങിയെങ്കിലും ലീഡ് നേടാനുള്ള ഭാഗ്യമുണ്ടായത് ബ്രസീലിനായിരുന്നു. 16ാം മിനിറ്റിലാണ് ബ്രസീല്‍ കാത്തിരുന്ന ഗോള്‍ പിറന്നത്. ഡാനി ആല്‍വസിന്റെ അതിമനോഹരമായ നീക്കമാണ് ഗോളില്‍ കലാശിച്ചത്. രണ്ട് അര്‍ജന്റീന താരങ്ങളെ വെട്ടിയൊഴിഞ്ഞ് വലതു വിങിലൂടെ പറന്നെത്തി ആല്‍വസ് കൈമാറിയ പന്ത് റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക്. ഫിര്‍മിനോ ബോക്‌സിനു കുറുകെ നല്‍കിയ ക്രോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ജെസ്യൂസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 30ാം മിനിറ്റില്‍ അര്‍ജന്റീന സമനില ഗോളും നേടേണ്ടതായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം അവര്‍ക്കു വിനയായി. ബോക്‌സിനു പുറത്തു നിന്നുള്ള മെസ്സിയുടെ മനോഹരമായ ഫ്രീകിക്കില്‍ സെര്‍ജിയോ അഗ്വേറോയുടെ ഹെഡ്ഡര്‍ ചാടിയുയര്‍ന്ന അലിസണിന് തൊടാനായില്ലെങ്കിലും ക്രോസ് ബാറില്‍ തട്ടി തെറിക്കുകയായിരുന്നു.

രണ്ടാംപകുതിയില്‍ സമനില ഗോളിനായി അര്‍ജന്റീന നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയതോടെ ബ്രസീല്‍ പ്രതിരോധത്തിലായി. പല തവണയാണ് അവര്‍ ബ്രസീല്‍ ഗോള്‍മുഖം വിറപ്പിച്ചത്. 57ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു സമനില ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനു പുറത്തു നിന്നുള്ള മാര്‍ട്ടിനസിന്റെ ഷോട്ട് ബ്രസീല്‍ ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത് മെസ്സി തൊടുത്ത ഇടംകാല്‍ വോളി പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. 71ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായാണ് ബ്രസീല്‍ ലീഡുയര്‍ത്തിയത്. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇടതു വിങിലൂടെ ഒറ്റയ്ക്ക് പന്തുമായി കുതിച്ച ജെസ്യൂസ് ബോക്‌സിനുള്ളില്‍ പറന്നെത്തിയ ശേഷം നല്‍കിയ പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഫിര്‍മിനോയ്ക്ക് വലയിലേക്കു പ്ലെയ്‌സ് ചെയ്യേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story first published: Wednesday, July 3, 2019, 8:00 [IST]
Other articles published on Jul 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X