വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗണ്ണേഴ്‌സിന്റെ കഥ കഴിച്ച് സൂപ്പര്‍ സ്വാന്‍സി... ലിവര്‍പൂള്‍ മുന്നേറി, പിഎസ്ജി കലാശപ്പോരിന്

നവംബറിനു ശേഷം ആദ്യമായാണ് സ്വാന്‍സി തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങള്‍ ജയിക്കുന്നത്

By Manu

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന സ്വാന്‍സി സിറ്റിയുടെ ഗംഭീര തിരിച്ചുവരവ് തുടരുന്നു. ലിവര്‍പൂളിനെ അട്ടിമറിച്ചതിനു പിന്നാലെ മറ്റൊരു വമ്പന്‍ ടീം ആഴ്‌സനലിനെയും സ്വാന്‍സി ഞെട്ടിച്ചു. ഹോം മാച്ചില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് സ്വാന്‍സി ഗണ്ണേഴ്‌സിനെ സ്തബ്ധരാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറിനു ശേഷം ആദ്യമായാണ് ലീഗില്‍ തുടര്‍ച്ചയായി രണ്ടു കളികളില്‍ സ്വാന്‍സി ജയം കൊയ്യുന്നത്. ജയത്തോടെ തരംതാഴ്ത്തല്‍ മേഖലയില്‍ നിന്നു സ്വാന്‍സി കരകയറുകയും ചെയ്തു.

1

ആഴ്‌സനലിനെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് സ്വാന്‍സി ഗംഭീര വിജയത്തിലേക്ക് കുതിച്ചത്. ഇരട്ടഗോള്‍ നേടിയ സാമുവല്‍ ക്ലൂക്കാസാണ് സ്വാന്‍സിയുടെ ഹീറോ. 33ാം മിനിറ്റില്‍ നാച്ചോ മോണ്‍റിയലാണ് ആഴ്‌സനലിന്റെ അക്കൗണ്ട് തുറന്നത്. തൊട്ടടുത്ത മിനിറ്റില്‍ സാമുവല്‍ ക്ലുക്കാസിലൂടെ സ്വാന്‍സി ഒപ്പമെത്തി. 61ാം മിനിറ്റില്‍ ജോര്‍ഡന്‍ അയേവ്‌സ്വാന്‍സിയെ 2-1ന് മുന്നിലെത്തിച്ചു. ഫൈനല്‍ വിസിലിന് നാലു മിനിറ്റുള്ളപ്പോള്‍ ക്ലൂക്കാസ് സ്വാന്‍സിയുടെ മൂന്നാം ഗോളും നിക്ഷേപിച്ചതോടെ ആഴ്‌സനലിന്റെ പതനം പൂര്‍ണമായി. പുതുതായി ടീമിലെത്തിയ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഹെന്റിക് മിക്കിതാര്‍യന്‍ രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങി ലീഗില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ആഴ്‌സനലിനെ രക്ഷിക്കാനായില്ല.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ 3-0ന് ഹഡേഴ്‌സ്ഫീല്‍ഡിനെ തുരത്തി. എമ്രെ ചാന്‍, റോബര്‍ട്ടോ ഫിര്‍മിനോ, മുഹമ്മദ് സലാ എന്നിവ്‌രാണ് റെ്ഡ്‌സിന്റെ സ്‌കോറര്‍മാര്‍.

2

അതേസമയം, നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി ഫ്രഞ്ച് ലീഗ് കപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു. സെമി ഫൈനലില്‍ റെന്നസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പിഎസ്ജി തോല്‍പ്പിച്ചത്. 3-0ന് ലീഡ് ചെയ്ത പിഎസ്ജിയെ അവസാന അഞ്ചു മിനിറ്റിനിടെ രണ്ടു ഗോള്‍ മടക്കി റെന്നസ് ഞെട്ടിച്ചെങ്കിലും ഒരു ഗോള്‍ ലീഡില്‍ ചാംപ്യന്‍മാര്‍ രക്ഷപ്പെട്ടു.

Story first published: Wednesday, January 31, 2018, 9:41 [IST]
Other articles published on Jan 31, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X