വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏതാണ് ഈ ഭ്രാന്തന്‍? ഇവനെ എവിടുന്ന് കിട്ടി? കാര്‍ത്തികിനെ ശകാരിച്ച് ദാദ!! വെളിപ്പെടുത്തി യുവി

2004ലെ ചാംപ്യന്‍സ് ട്രോഫിക്കിടെയായിരുന്നു രസരകരമായ സംഭവം

മുംബൈ: 2004ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കിടെ നടന്ന ഒരു രസകരമായ സംഭവത്തെക്കുറിച്ചു വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. അന്നത്തെ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും അന്നു ടീമിനൊപ്പമുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും തമ്മിലുള്ള കൂട്ടിയിടിയും തുടര്‍ന്നുണ്ടായ ശകാരവുമാണ് വിഷയം.

ടാസ്മാനിയന്‍ ദുരന്തം- ഇങ്ങനെയും തകരുമോ? 10 പന്തിനിടെ വീണത് അഞ്ചു വിക്കറ്റ്!! കളിയും തോറ്റുടാസ്മാനിയന്‍ ദുരന്തം- ഇങ്ങനെയും തകരുമോ? 10 പന്തിനിടെ വീണത് അഞ്ചു വിക്കറ്റ്!! കളിയും തോറ്റു

കഴിഞ്ഞ വര്‍ഷം ഈ സംഭവത്തെക്കുറിച്ച് കാര്‍ത്തിക് ഒരു ടോക് ഷോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അന്നു കാര്‍ത്തിക് പറഞ്ഞ ഒരു കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് യുവി.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. ഇംഗ്ലണ്ടിനെ എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പാകിസ്താന് 201 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്.
ഈ കളിയില്‍ കാര്‍ത്തിക് പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. അന്നു 19കാരനായിരുന്ന താരം വെറും രണ്ട് ഏകദിനങ്ങളില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. പാക് ഇന്നിങ്‌സിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കു വെള്ളക്കുപ്പിയുമായി വന്നത് കാര്‍ത്തികായിരുന്നു. അന്ന് ഇന്ത്യന്‍ ടീം വട്ടംകൂടി നിന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യവെ വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലേക്ക് ഓടിവന്ന കാര്‍ത്തിക് ഗാംഗുലിയെ അറിയാതെ ഇടിച്ചു താഴെയിടുകയായിരുന്നു.

കാര്‍ത്തിക് പറഞ്ഞത്

കാര്‍ത്തിക് പറഞ്ഞത്

ഈ സംഭവത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷം കാര്‍ത്തിക് വിവരിച്ചത് ഇങ്ങനെയായിരുന്നു. കളിയുടെ ബ്രേക്കില്‍ ടീമംഗങ്ങള്‍ക്കു വെള്ളക്കുപ്പിയുമായി ഗ്രൗണ്ടിലേക്ക് ഓടവെ അപ്രതീക്ഷിതമായി ഗാംഗുലിയെ ചെന്ന് ഇടിക്കുകയും അദ്ദേഹം നിലതെറ്റി വീഴുകയുമായിരുന്നു. തുടര്‍ന്നു കുപിതനായ ഗാംഗുലി ഈ താരങ്ങളെ എവിടെന്നു കിട്ടിയെന്നും ആരാണ് ഇവനെന്നു ചോദിച്ചതായും കാര്‍ത്തിക് പറഞ്ഞിരുന്നു. എന്നാല്‍ ഗാംഗുലി യഥാര്‍ഥത്തില്‍ അന്നു എന്താണ് പറഞ്ഞതെന്നാണ് അപ്പോള്‍ ടീമിന്റെ ഭാഗമായിരുന്ന യുവി തുറന്നു പറഞ്ഞിരിക്കുന്നത്.

ഏതാണ് ഈ ഭ്രാന്തന്‍?

ഏതാണ് ഈ ഭ്രാന്തന്‍?

ട്വിറ്ററിലൂടെയാണ് ഗാംഗുലി അന്ന് കാര്‍ത്തിനെ എന്തു പറഞ്ഞാണ് ശകാരിച്ചതെന്നു യുവി വെളിപ്പടുത്തിയത്. കാര്‍ത്തിക് ഓടിയെത്തി തള്ളി താഴെയിട്ടപ്പോള്‍ ഗാംഗുലി യഥാര്‍ഥത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- ഏതാണ് ഈ ഭ്രാന്തന്‍? ഇവനെയൊക്കെ എവിടുന്ന് പിടിച്ചു കൊണ്ടുവരുന്നു? പൊട്ടിച്ചിരിക്കുന്ന സ്‌മൈലികളോട് കൂടിയാണ് യുവി ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

tweet
Story first published: Tuesday, September 24, 2019, 13:18 [IST]
Other articles published on Sep 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X