വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021: 'ഞാന്‍ ചിരിക്കുമ്പോഴും എന്റെ ഉള്ളില്‍ എപ്പോഴും അഗ്നി ജ്വലിക്കുകയാണ്'; ജസ്പ്രീത് ബുംറ

സതാംപ്റ്റണ്‍: ഇന്ത്യന്‍ ടീമിലെ പേസ് കരുത്താണ് ജസ്പ്രീത് ബുംറ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. വിദേശ മൈതാനത്ത് ഇതിനോടകം അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ബുംറക്ക് സാധിച്ചിട്ടുണ്ട്. വേഗ ബൗണ്‍സും മിന്നും യോര്‍ക്കറും കൈമുതലായുള്ള ബുംറ എതിരാളികളുടെ പേടി സ്വപ്‌നമാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിനം ഇന്ത്യക്കായി പ്രതീക്ഷക്കൊത്ത് ഉയരാന്‍ ബുംറക്ക് സാധിച്ചിരുന്നില്ല. സ്വിങ് പിച്ചില്‍ സ്വിങ് കണ്ടെത്താന്‍ അദ്ദേഹം പാടുപെട്ടു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കരിയറിലെ വളര്‍ച്ചയെക്കുറിച്ച് ബുംറ തന്നെ പ്രതികരിച്ചിരിക്കുകയാണ്. ചിരിക്കുന്ന മുഖമാണെങ്കിലും ഉള്ളിലെ എപ്പോഴും അഗ്നി ജ്വലിക്കുകയാണെന്നാണ് ബുംറ പറഞ്ഞത്.

bumrahtest

'എപ്പോഴും എന്റെ ദേഷ്യത്തെ വഴിമാറ്റി വിടാനാണ് ശ്രമിക്കാറ്. ചെറുപ്പം മുതല്‍ ദേഷ്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. എന്റെ കരിയറിലെ സഹായിക്കാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. ഇക്കാലയളവിനുള്ളില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിലൂടെ എന്താണ് എനിക്ക് അനുയോജ്യമെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ പുറത്ത് ചിരിക്കുകയാണെങ്കിലും ഉള്ളിലെപ്പോഴും അഗ്നി ജ്വലിക്കുകയാണ്. എല്ലായ്‌പ്പോഴും ഇത് പുറത്ത്കാട്ടാന്‍ ഞാന്‍ ശ്രമിച്ചില്ല. ആക്രമണോത്സുകതയെ അടക്കനിര്‍ത്താന്‍ സാധിച്ചത് എന്റെ കരിയറില്‍ വിജയമുണ്ടാക്കാന്‍ സഹായിച്ചു. എന്റെ മത്സരത്തെ മുന്നോട്ട് നയിക്കാനാണ് ശ്രമിച്ചത്'-ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ബുംറ പറഞ്ഞു.

റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടുന്ന ബുംറ നിലവിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ പേസറാണ്. വിക്കറ്റ് വീഴ്ത്താനും ബുംറ മിടുക്കുകാട്ടുന്നു എന്നതാണ് മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ പ്രധാന ബൗളറായി മാറാന്‍ ബുംറയെ സഹായിച്ചത്. തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ ബുംറയെ സംബന്ധിച്ച് അനുഗ്രഹമാണ്. അധികമാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത ശൈലിയാണ് ബുംറയുടേത്.

ബുംറയുടെ വ്യത്യസ്തമായ ബൗളിങ് ആക്ഷനാണ് പ്രധാനമായും ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്നതെന്ന് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ ഭരത് അരുണും അഭിപ്രായപ്പെട്ടു. 'ബുംറയുടെ വിജയത്തിന്റെ രഹസ്യം അവന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതിലാണ്. അവന്റെ ആക്ഷന്‍ കാരണം ബാറ്റ്‌സ്മാന്‍ പന്തിന്റെ ഗതി മനസിലാക്കാന്‍ പ്രയാസപ്പെടുന്നു. ഇതാണ് അവനെ സവിശേഷനാക്കുന്നത്'-ഭരത് അരുണ്‍ പറഞ്ഞു.

ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്കായി കൂടുതല്‍ എവേ വിക്കറ്റ് നേടിയ താരം ബുംറയാണ്. 79 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. മുഹമ്മദ് ഷമി 61 വിക്കറ്റുമായി രണ്ടാം സ്ഥാനത്തും 54 വിക്കറ്റുമായി ഇഷാന്ത് ശര്‍മ മൂന്നാം സ്ഥാനത്തുമാണ്. 40 വിക്കറ്റുമായി ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തുമുണ്ട്.

Story first published: Tuesday, June 22, 2021, 12:28 [IST]
Other articles published on Jun 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X