വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാമത്, പിറകില്‍ ഇവര്‍

ദുബായ്: ആഷസ് പരമ്പര കഴിഞ്ഞു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ സമവാക്യങ്ങള്‍ മാറി. രണ്ടുമാസം നീണ്ടുനിന്ന പരമ്പരയില്‍ രണ്ടു ജയം വീതം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സ്വന്തമാക്കിയിട്ടുണ്ട്. ലോര്‍ഡ്‌സിലെ ടെസ്റ്റ് സമനിലയിലും കലാശിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പമെത്തി. ഇംഗ്ലണ്ടിനും 56 പോയിന്റ്. ഓസ്‌ട്രേലിയക്കും 56 പോയിന്റ്.

സ്മിത്തിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന്റെ 'തട്ടിപ്പ്' ഫീല്‍ഡിങ്, ക്രിക്കറ്റ് ലോകം രണ്ടു തട്ടില്‍സ്മിത്തിനെ വീഴ്ത്താന്‍ ഇംഗ്ലണ്ടിന്റെ 'തട്ടിപ്പ്' ഫീല്‍ഡിങ്, ക്രിക്കറ്റ് ലോകം രണ്ടു തട്ടില്‍

പട്ടികയില്‍ ഇന്ത്യയാണ് ഏറ്റവും മുകളില്‍. വിന്‍ഡീസിന് എതിരെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര കോലിയും കൂട്ടരും കൈക്കലാക്കിയിരുന്നു. ഈ കാരണത്താല്‍ 120 പോയിന്റ് ഇന്ത്യയ്ക്കുണ്ട്.

ഇന്ത്യ മുന്നിൽ

ശ്രീലങ്ക – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര 1-1 എന്ന നിലയില്‍ പിരിഞ്ഞതുകൊണ്ട് ഇരു ടീമുകള്‍ക്കും 60 പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാല്‍ റണ്‍സും വിക്കറ്റും തമ്മിലെ അനുപാതം വിലയിരുത്തി കിവികള്‍ രണ്ടാമതാണ്. ലങ്കന്‍ ടീം മൂന്നാമതും.

രണ്ടു ജയവും ഒരു സമനിലയും കുറിച്ച ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ഇരു ടീമുകളും 56 റണ്‍സ് വീതം പങ്കിടുന്നു. ഇവിടെയും റണ്‍സും വിക്കറ്റും തമ്മിലെ അനുപാതം പരിശോധിക്കുമ്പോള്‍ ഓസ്‌ട്രേലിയക്കാണ് മുന്‍തൂക്കം. തത്ഫലമായി നാലാം സ്ഥാനത്ത് ഓസ്‌ട്രേലിയ കയറിക്കൂടി. അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ടും.

പോയിന്റ് വ്യവസ്ഥ

ആദ്യ പരമ്പര സമ്പൂര്‍ണമായി തോറ്റെങ്കിലും പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട് വെസ്റ്റ് ഇന്‍ഡീസ്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യം മത്സരം കളിക്കാന്‍ കാത്തുനില്‍ക്കുകയാണ്.

ഓരോ പരമ്പരയ്ക്കും പരമാവധി 120 പോയിന്റാണ് ഐസിസി നിശ്ചയിച്ചിട്ടുള്ളത്. പരമ്പരയിലെ മത്സരങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പോയിന്റുകള്‍ വീതിക്കപ്പെടും. ആഷസില്‍ അഞ്ചു ടെസ്റ്റ് മത്സരങ്ങളുള്ളതുകൊണ്ടാണ് ഓരോ ജയത്തിനും 24 പോയിന്റ് വീതം ലഭിച്ചത്.

ആറ് പരമ്പര

ഇതേസമയം, ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇക്കാരണത്താല്‍ ഓരോ മത്സരത്തിനും അറുപതു പോയിന്റ് വീതം ഇന്ത്യയ്ക്ക് ലഭിച്ചു. നിലവില്‍ ഒന്‍പതു ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

ഓരോ ടീമും ആറ് എതിര്‍ ടീമുകളുമായി മത്സരിക്കും. കഴിഞ്ഞ മാസമാണ് വിദേശ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര അവസാനിച്ചത്. ഇനി ഹോം ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യന്‍ സംഘമിറങ്ങും.

ഒത്തുകളിക്കാന്‍ സമീപിച്ചു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം

ഫൈനൽ

ബംഗ്ലാദേശ്, പാകിസ്ഥാന്‍ ടീമുകളുണ്ടെങ്കിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് അഫ്ഗാനിസ്താനെ ഐസിസി കൂട്ടിയിട്ടില്ല. 2021 ജൂണില്‍ ലോര്‍ഡ്‌സില്‍ വെച്ചാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുക. പട്ടികയില്‍ മുന്നിലുള്ള ആദ്യ രണ്ടു ടീമുകള്‍ ഫൈനലില്‍ കിരീടത്തിനായി മാറ്റുരയ്ക്കും.

Story first published: Tuesday, September 17, 2019, 11:39 [IST]
Other articles published on Sep 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X