For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ വൃത്തികെട്ട ടീം, ഫൈനലിലെത്തിയത് ചതിച്ച്! പാക് നടിയുടെ കുറിപ്പ് വൈറല്‍

മുംബൈ: ഏകദിന ലോകകപ്പില്‍ ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ. ലീഗ് ഘട്ടത്തില്‍ തോല്‍വി അറിയാതെ സെമിയിലേക്കെത്തിയ ഇന്ത്യ സെമിയില്‍ ന്യൂസീലന്‍ഡിനെ തകര്‍ത്താണ് ഫൈനലിലെത്തിയിരിക്കുന്നത്. 70 റണ്‍സിനായിരുന്നു ഇന്ത്യ കിവീസിനെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 397 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 327 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഇതോടെ 2019ലെ തോല്‍വിക്ക് പ്രതികാരം വീട്ടാനും ഇന്ത്യക്ക് സാധിച്ചു.

ആതിഥേയരായ ഇന്ത്യ തുടര്‍ ജയങ്ങളോടെ കുതിക്കുമ്പോള്‍ ചിരവൈരികളായ പാകിസ്താന്‍ സെമിയിലേക്കെത്താതെ പുറത്തായി. ഇതിന്റെ നിരാശ എല്ലാ പാകിസ്താന്‍ ആരാധകര്‍ക്കുമുണ്ട്. ഇപ്പോഴിതാ ഇന്ത്യ ഫൈനലിലെത്തിയതിന് പിന്നാലെ ടീമിനെ അധിക്ഷേപിച്ച് പാകിസ്താന്‍ അഭിനേത്രിയും മോഡലുമായ സേഹര്‍ ഷിന്‍വാരി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ച പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. ഇന്ത്യയോടുള്ള അസൂയ വ്യക്തമാക്കുന്ന പോസ്റ്റാണ് താരം എക്‌സില്‍ പങ്കുവെച്ചത്.

ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 'ഇന്ത്യ വീണ്ടും എങ്ങനെയാണ് ലോകകപ്പിന്റെ ഫൈനലിലെത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എല്ലാ കാര്യത്തിലും ഈ വൃത്തികെട്ട രാജ്യം എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്' എന്നാണ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ സേഹര്‍ പ്രതികരിച്ചത്. മിനുട്ടുകള്‍ക്കകം പോസ്റ്റ് വൈറലായി. നിരവധി ആരാധകരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ഇത്രയും അസൂയ പാടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും ഇത്തരത്തില്‍ വിമര്‍ശനം ഉന്നയിക്കാനാവില്ല. ഇന്ത്യയുടെ പ്രകടനം കണ്ടിട്ട് പാക് ആരാധകര്‍ക്ക് ദേഷ്യം വരുന്നതും അസൂയ തോന്നുന്നതും സ്വാഭാവികമാണെന്നും സങ്കടം തീരുന്നതുവരെ ഇതുപോലെ പറഞ്ഞോളൂവെന്നുമാണ് ആരാധകര്‍ പറയുന്നത്. പാകിസ്താന്റെ തകര്‍ച്ചയുടെ നിരാശ ഇന്ത്യയെ അപമാനിച്ചല്ല തീര്‍ക്കേണ്ടതെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇത്രയും നിലവാരമില്ലാതെ പെരുമാറാന്‍ എങ്ങനെ സാധിക്കുന്നുവെന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

india, cricket

പാകിസ്താന്‍ താരങ്ങള്‍ക്ക് പോലും ഇത്രയും അസൂയയും കുശുമ്പും ഉണ്ടാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വലിയ പരിഹാസവും ട്രോളുകളും വിമര്‍ശനങ്ങളുമാണ് പാക് നടിക്കെതിരേ ഉയരുന്നത്. അതേ സമയം സെമി കളിക്കാന്‍ സാധിക്കാതെ പോയ പാകിസ്താന്‍ ടീമില്‍ വലിയ പൊട്ടിത്തെറികളാണ് സംഭവിക്കുന്നത്. പാതിവഴിയില്‍ ടീമിന്റെ മുഖ്യ സെലക്ടറായ ഇന്‍സമാം ഉല്‍ ഹഖ് പടിയിറങ്ങി. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ ബാബര്‍ ആസം നായകസ്ഥാനം ഒഴിഞ്ഞു.

ടീം ഡയറക്ടറായി മുഹമ്മദ് ഹഫീസിനെ നിയമിച്ചു. ഇത്തവണ സെമിയിലുണ്ടാവുമെന്ന് എല്ലാവരും വിലയിരുത്തിയ ടീമായിരുന്നു പാകിസ്താന്‍. എന്നാല്‍ പരിക്കും മോശം ഫോമുമാണ് പാകിസ്താനെ വേട്ടയാടിയത്. ഏഷ്യാ കപ്പിനിടെ നസീം ഷാക്ക് പരിക്കേറ്റത് പാക് ബൗളിങ്ങിന്റെ മൂര്‍ച്ച കുറച്ചു. പകരക്കാരനായെത്തിയ ഹസന്‍ അലിക്കും പാതി വഴിയില്‍ പരിക്കേറ്റു. ഷഹീന്‍ ഷാ അഫ്രീദി ഭേദപ്പെട്ട് നിന്നെങ്കിലും ഹാരിസ് റഊഫിന് മികവിനൊത്ത് ഉയരാനായിട്ടില്ല.

ഇത് പാകിസ്താനെ പിന്നോട്ടിപ്പിച്ചു. ലീഗ് ഘട്ടത്തിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തകര്‍ക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ പാകിസ്താന്‍ ആരാധകരെ അപമാനിച്ചുവെന്നും ഐസിസി ടൂര്‍ണമെന്റല്ല ബിസിസി ഐ ടൂര്‍ണമെന്റായാണ് ലോകകപ്പ് നടക്കുന്നതെന്നും പാക് ടീം ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പാക് ടീം ഐസിസിഐക്ക് പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ ഇന്ത്യ-പാക് ടീമിലെ താരങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ഇന്ത്യയോട് തോറ്റ ശേഷം പാക് നായകന്‍ ബാബര്‍ ആസം വിരാട് കോലിയുടെ ഓട്ടോഗ്രാഫുള്ള ജേഴ്‌സി ആവശ്യപ്പെട്ടത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇന്ത്യ-പാക് താരങ്ങള്‍ തമ്മില്‍ വലിയ സൗഹൃദം തുടരുമ്പോഴും ആരാധകര്‍ക്കിടയില്‍ പഴയ വീറിനും വാശിക്കും കുറവില്ലെന്ന് പറയാം.

Story first published: Thursday, November 16, 2023, 16:36 [IST]
Other articles published on Nov 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+