For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഫൈനല്‍ പിച്ചില്‍ ഇന്ത്യ 'കള്ളത്തരം' കാണിച്ചു, നേരില്‍ കണ്ടു ! തുറന്നടിച്ച് കൈഫ്

കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രലിയക്കെതിരേ ഇന്ത്യന്‍ ടീം പിച്ചില്‍ അമിതമായി കൈ കടത്തിയെന്നും ഒടുവില്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നുവെന്നും തുറന്നടിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. ഫൈനല്‍ ഇന്ത്യന്‍ ടീമിനു അനുകൂലമാക്കാന്‍ പിച്ച് കൂടുതല്‍ സ്ലോയാക്കാന്‍ ബിസിസിഐയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൈനലിലെ പിച്ചില്‍ വന്ന മാറ്റങ്ങള്‍ തനിക്കു നേരിട്ടു കാണാന്‍ സാധിച്ചിട്ടുള്ളതായും കൈഫ് തുറന്നടിച്ചു. കഴിഞ്ഞ നവംബര്‍ 19നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടം. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ എത്തിയ ഇന്ത്യ ഫൈനലില്‍ ആറു വിക്കറ്റിനു ഓസീസിനോടു കീഴടങ്ങുകയായിരുന്നു.

ROHIT-DRAVID

ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടതാണ് മൂന്നാമത് ലോക കിരീടം കൈയെത്തുംദൂരത്ത് ഇന്ത്യക്കു നഷ്ടപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു 240 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടിയില്‍ ഓസീസ് നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ അനായാസം വിജയത്തിലെത്തുകയും ചെയ്തു. ട്രാവിസ് ഹെഡ് ഓസീസിനായി അപരാജിത സെഞ്ച്വറിയും കുറിച്ചിരുന്നു.

ഫൈനലിനു മൂന്നു ദിവസം മുമ്പ് താന്‍ മല്‍സരവേദിയായ അഹമ്മദാബാദിലുണ്ടായിരുന്നതായി കൈഫ് വ്യക്തമാക്കി. ഫൈനലിനു മുമ്പുള്ള ഓരോ ദിവസവും രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും പിച്ച് പരിശോധിച്ചിരുന്നു. ഒരു മണിക്കൂറെങ്കിലും എല്ലാ ദിവസവും അവര്‍ പിച്ചിനു സമീപത്തു നില്‍ക്കുകയും ചെയ്തു. പിച്ചിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുളളതാണ്.

പിച്ച് ഒട്ടും തന്നെ നനച്ചിരുന്നില്ല, ട്രാക്കില്‍ പുല്ലും തീരെ ഇല്ലായിരുന്നു. ഓസ്‌ട്രേലിയക്കു സ്ലോ ട്രാക്ക് നല്‍കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. ആളുകള്‍ വിശ്വസിച്ചില്ലെങ്കിലും ഇതാണ് സത്യമെന്നും ലല്ലന്‍ടോപ്പ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കൈഫ് വെളിപ്പെടുത്തി.

ഓസ്‌ട്രേലിയന്‍ ടീമില്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരടക്കമുള്ളവരെല്ലാം ഉള്ളതു കൊണ്ടാണ് അവര്‍ക്കു ഫൈനലില്‍ സ്ലോ പിച്ച് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതു നമ്മുടെ പിഴവായിരുന്നു. നമ്മള്‍ സ്വാധീനിക്കാറില്ലെന്നും ക്യുറേറ്റര്‍മാര്‍ സ്വന്തമായി തന്നെ പിച്ചുകള്‍ തയ്യാക്കുന്നതാണെന്നുമാണ് പലരും പറയാറുള്ളത്. ഇതു ശുദ്ധ അസംബന്ധമാണ്.

MOHAMMED KAIF

നിങ്ങള്‍ പിച്ചിനു ചുറ്റും നടക്കുമ്പോള്‍ രണ്ടു വരികള്‍ മാത്രമേ പറയാനുള്ളൂ. ദയവു ചെയ്ത് പിച്ച് നനയ്ക്കരുത്, പുല്ല് കുറയ്ക്കണം എന്നിവയാണിത്. ഇതു സംഭവിക്കും, ഇതു സത്യവുമാണ്. അതു ചെയ്യുകയും വേണം. നിങ്ങള്‍ സ്വന്തം നാട്ടിലാണ് കളിക്കുന്നത്. അന്നു നമ്മള്‍ കുറച്ച് കൂടുതലായി തന്നെ പിച്ചിന്‍മേല്‍ കൈ കടത്തുകയും ചെയ്തതായും കൈഫ് വിശദമാക്കി.

ലോകകപ്പില്‍ ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടന്ന ആദ്യ കളിയിലേറ്റ പരാജയത്തില്‍ നിന്നും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പാഠമുള്‍ക്കൊണ്ടതായും അതു ഫൈനലില്‍ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും കൈഫ് ചൂണ്ടിക്കാട്ടി.

ചെന്നൈ പിച്ചില്‍ നിന്നു കമ്മിന്‍സ് പാഠം പഠിക്കുകയായിരുന്നു. സ്ലോ പിച്ചില്‍ തുടക്കത്തില്‍ ബാറ്റിങ് കടുപ്പമായിരിക്കുമെന്നു അദ്ദേഹത്തിനു മനസ്സിലായി. ഫൈനലില്‍ സാധാരണയായി ടോസ് ലഭിച്ചാല്‍ ആരും ആദ്യം ഫീല്‍ഡ് ചെയ്യില്ല, പക്ഷെ കമ്മിന്‍സ് അതു ചെയ്തു. പിച്ചില്‍ അമിതമായി കളിച്ചതില്‍ നമുക്കു പണി കിട്ടിയെന്നും കൈഫ് നിരീക്ഷിച്ചു.

Story first published: Sunday, March 17, 2024, 9:58 [IST]
Other articles published on Mar 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+