വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: ഇന്ത്യന്‍ പേസര്‍മാര്‍ അത്രത്തോളം വരില്ല! കിവീസ് പേസറെ പുകഴ്ത്തി സ്റ്റീവ് സ്മിത്ത്

നീല്‍ വാഗ്നറിനെയാണ് സ്മിത്ത് പ്രശംസിച്ചത്

ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുന്നോടിയായി ന്യൂസിലാന്‍ഡ് പേസര്‍ നീല്‍ വാഗ്നറിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ലോക ഒന്നാം നമ്പര്‍ താരവുമായ സ്റ്റീവ് സ്മിത്ത്. ഷോര്‍ട്ട് പിച്ച് ബോളുകള്‍ എറിയാനുള്ള വാഗ്നറുടെ അസാധാരണ മിടുക്കിനെ സ്മിത്ത് പ്രശംസിച്ചു.

വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ശേഷം മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ഇരുടീമും ഏറ്റുമുട്ടും. തുടര്‍ന്നായിരിക്കു നാലു ടെസ്റ്റുകളുടെ പരമ്പര. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പരയെന്നതു കൊണ്ടു തന്നെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന പരമ്പര കൂടിയാണിത്.

വാഗ്നര്‍ വെല്ലുവിളിയുയര്‍ത്തി

വാഗ്നര്‍ വെല്ലുവിളിയുയര്‍ത്തി

കഴിഞ്ഞ വര്‍ഷമായിരുന്നു ഓസീസ് ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ വാഗ്നര്‍ ഉജ്ജ്വല ബൗളിങായിരുന്നു കാഴ്ചവച്ചത്. 17 വിക്കറ്റുകളുമായി പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറായിരുന്നു അദ്ദേഹം. പരമ്പരയില്‍ സ്മിത്തിന് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയകും വാഗനറായിരുന്നു. 42.80 ശരാശരിയില്‍ 214 റണ്‍സാണ് സ്മിത്തിനു പരമ്പരയില്‍ നേടാനായത്.
ന്യൂസിലാന്‍ഡിലെ കഴിഞ്ഞ പരമ്പരയിലേക്കു നോക്കുമ്പോള്‍ വാഗ്നര്‍ പലപ്പോഴും എന്നെ നിഷ്പ്രഭനാക്കുന്ന ബൗളിങ് കാഴ്ചവച്ചിരുന്നു. മറ്റു പലര്‍ക്കുമില്ലാത്ത കഴിവുകള്‍ വാഗ്നര്‍ക്കുണ്ട്. മാത്രമല്ല ദീര്‍ഘനേരം ഇത് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനാവുന്നതായി സ്മിത്ത് വിശദമാക്കി.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാവില്ല

ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാവില്ല

വാഗ്നറുടേത് പോലെ വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിക്കുമെന്നു കരുതുന്നില്ലെന്നു സ്മിത്ത് അഭിപ്രായപ്പെട്ടു. നീല്‍ വാഗ്നറുടെ കരിയറിലേക്കും അദ്ദേഹത്തിന്റെ ബൗളിങിലേക്കും നിങ്ങള്‍ നോക്കൂ. നിലവില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ടെസ്റ്റ് ബൗളറാണ് അദ്ദേഹമെന്നാണ് തനിക്കു തോന്നുന്നത്. വാഗ്നര്‍ നേടിയ കൂടുതല്‍ വിക്കറ്റുകളും ഷോര്‍ട്ട് പിച്ച് ബോളുകളില്‍ നിന്നാണെന്നു കാണാന്‍ സാധിക്കുമെന്നും സ്മിത്ത് പറഞ്ഞു.
വളരെ ക്ഷമാശീലമുള്ള ബൗളര്‍ കൂടിയാണ് വാഗ്നര്‍. ടെസ്റ്റില്‍ ഒരു ദിവസം മുഴുവന്‍ ഇതേ തരത്തില്‍ ബൗള്‍ ചെയ്യാനും അദ്ദേഹത്തിനു സാധിക്കുന്നു. ദിവസം മുഴുവന്‍ ഇതുപോലെ ബൗണ്‍സറുകള്‍ എറിയാന്‍ ശേഷിയുള്ള അധികം ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ടന്നു തനിക്കു തോന്നുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ വാഗ്നര്‍ വളരെ സ്‌പെഷ്യലാണെന്നു പറയാന്‍ സാധിക്കുമെന്നും സ്മിത്ത് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പരമ്പര സ്മിത്തിന് നഷ്ടമായി

കഴിഞ്ഞ പരമ്പര സ്മിത്തിന് നഷ്ടമായി

2018-19ലായിരുന്നു ഇന്ത്യ ഇതിനു മുമ്പ് ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയത്. അന്നു 2-1ന് ഓസീസിനെ വീഴ്ത്തി ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരുന്നു. അന്നു സ്മിത്തും ഡേവിഡ് വാര്‍ണറുമില്ലാത്ത ഓസീസ് ടീമിനെതിരേയായിരുന്നു വിരാട് കോലിയും സംഘവും വെന്നിക്കൊടി പാറിച്ചത്.
പന്ത് ചുരണ്ടല്‍ വിവാദത്തിലകപ്പെട്ട് ഇരുവര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് സ്മിത്തിനും വാര്‍ണര്‍ക്കും ഇന്ത്യക്കെതിരേ കളിക്കാനാവാതെ പോയത്. വിലക്ക് കഴിഞ്ഞ് അന്താരാഷ്ര ക്രിക്കറ്റിലേക്കു മടങ്ങിവന്ന ശേഷം സ്മിത്ത് ടെസ്റ്റ് റാങ്കിങിലെ ഒന്നാം നമ്പര്‍ പദവി കോലിയില്‍ നിന്നും തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, November 24, 2020, 17:54 [IST]
Other articles published on Nov 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X