For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍വേട്ടയില്‍ റുതുരാജിനെ തൊടാനാവില്ല, വിക്കറ്റില്‍ ചാഹല്‍ മുന്നില്‍- സിക്‌സര്‍ വീരനായ് വെങ്കി

വിജയ് ഹസാരെ ട്രോഫിയുടെ ലീഗ് ഘട്ടം അവസാനിച്ചു

വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ലീഗ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ മിന്നിച്ചത് ഇന്ത്യ ടീമിലെ താരങ്ങള്‍. ഗ്രൂപ്പു ഘട്ട മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി പ്രിലിമനറി ക്വാര്‍ട്ടര്‍ ഫൈനലുകളും ക്വാര്‍ട്ടര്‍ ഫൈനലുകളുമാണ് നടക്കാനിരിക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം സെലക്ഷനില്‍ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനവും പരിഗണിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ലീഗ് ഘട്ടത്തില്‍ റണ്‍വേട്ടയും വിക്കറ്റ് കൊയ്ത്തും നടത്തിയ താരങ്ങള്‍ വലിയ പ്രതീക്ഷയിലാണ്.

അഞ്ചു മല്‍സരങ്ങള്‍ വീതമാണ് ഓരോ ടീമിനും ഗ്രൂപ്പുഘട്ടത്തിലുണ്ടായിരുന്നത്. ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളില്‍ നിന്നും കൂടുതല്‍ റണ്‍സും വിക്കറ്റുകളും സിക്‌സറുകളുമെല്ലാം നേടിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 റുതുരാജ് വേറെ ലെവല്‍

റുതുരാജ് വേറെ ലെവല്‍

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് മഹാരാഷ്ട്രയുടെ ജഴ്‌സിയിലും റണ്‍സ് വാരിക്കൂട്ടി. വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്രയുടെ നായകന്‍ കൂടിയായിരുന്നു അദ്ദേഹം. ഓപ്പണറായി കളിച്ച റുതുരാജ് അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 603 റണ്‍സ് അടിച്ചെടുത്തു. 150.75 എന്ന അതിശയിപ്പിക്കുന്ന ശരാശരിയിലാണ് താരം ഇത്രയും റണ്‍സ് നേടിയത്. കൂടുതല്‍ ബൗണ്ടറികളടിച്ചതും റുതുരാജ് തന്നെയാണ് (51 ബൗണ്ടറി). ഉയര്‍ന്ന സ്‌കോര്‍ 168 റണ്‍സാണ്.
റണ്‍വേട്ടയില്‍ രണ്ടാമതുള്ള താരം റുതുരാജിന്റെ ഏഴയലത്തു പോലുമില്ല. ചണ്ഡീഗഡ് നായകന്‍ മനന്‍ വോറയാണ് 379 റണ്‍സോടെ രണ്ടാമത്. രണ്ടു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും അദ്ദേഹം നേടി. ആന്ധ്രാപ്രദേശിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎസ് ഊരതിനാണ് മൂന്നാംസ്ഥാനം. രണ്ടു സെഞ്ച്വറികളടക്കം 370 റണ്‍സാണ് ഭരതിന്റെ സമ്പാദ്യം. മധ്യപ്രദേശിന്റെ വെങ്കടേഷ് അയ്യര്‍ 349 റണ്‍സ് (രണ്ടു സെഞ്ച്വറി, ഒരു ഫിഫ്റ്റി), മധ്യപ്രദേശിന്റെ തന്നെ ശുഭം ശര്‍മ 335 റണ്‍സ് (1 സെഞ്ച്വറി, 3 ഫിഫ്റ്റി) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

 ചാഹല്‍ തലപ്പത്ത്

ചാഹല്‍ തലപ്പത്ത്

ബൗളിങില്‍ മല്‍സരം ഇഞ്ചോടിഞ്ചാണ്. വ്യക്കമായ മുന്‍തൂക്കം ആര്‍ക്കും തന്നെ ഇല്ലെന്നു പറയാം. ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് 14 വിക്കറ്റുകളുമായി ഒന്നാമത്. ഹരിയാനയ്ക്കു വേണ്ടി 4.35 എന്ന ഉജ്ജ്വല ശരാശരിയിലാണ് അദ്ദേഹം 14 പേരെ പുറത്താക്കിയത്. 42 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതാണ് ചാഹലിന്റെ മികച്ച പ്രകടനം.
ഇത്ര തന്നെ വിക്കറ്റുകളുമായി വിദര്‍ഭയുടെ യാഷ് ടാക്കൂര്‍ തൊട്ടുതാഴെയുണ്ട്. 61.5 ആണ് താരത്തിന്റെ ശരാശരി. രാജസ്ഥാന്റെ അനികേത് ചൗധരിയാണ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 13 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. ഗുജറാത്തിന്റെ ചിന്തന്‍ ഗജ 13 വിക്കറ്റുകള്‍ തന്നെ വീഴ്ത്തി നാലാമതുണ്ട്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ് 12 വിക്കറ്റുകളോടെ അഞ്ചാംസ്ഥാനത്ത്. തമിഴ്‌നാടിനു വേണ്ടിയാണ് താരം കളിച്ചത്.

 സിക്‌സറില്‍ വെങ്കടേഷ്

സിക്‌സറില്‍ വെങ്കടേഷ്

വിജയ് ഹസാരെ ട്രോഫിയുടെ ലീഗ് ഘട്ടത്തിലെ സിക്‌സര്‍ വീരന്‍ അടുത്തിടെ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയ മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 20 സിക്‌സറുകളാണ് താരം പറത്തിയത്.
സിക്‌സര്‍ വേട്ടയില്‍ തൊട്ടുപിന്നില്‍ മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദുണ്ട്. 19 സിക്‌സറുകളോടെ വെങ്കടേഷിന് തൊട്ട് താഴെ നില്‍ക്കുകയാണ് അദ്ദേഹം. കൂടുതല്‍ സിക്‌സറുകളടിച്ച മൂന്നാമത്തെയാള്‍ ഇന്ത്യക്കു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ആന്ധ്രാ പ്രദേശ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കെഎസ് ഭരതാണ്. 15 സിക്‌സറുകളാണ് അദ്ദേഹം നേടിയത്. 10 സിക്‌സറുകളോടെ പഞ്ചാബിന്റെ അഭിഷേക് ശര്‍മ നാലാംസ്ഥാനത്തു നില്‍ക്കുന്നു. ഈ നാലു പേരെ മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ സിക്‌സറില്‍ രണ്ടക്കം കടക്കാനായിട്ടില്ല. രണ്ടു താരങ്ങള്‍ ഒമ്പത് സിക്‌സറുകള്‍ വീതം നേടിയിട്ടുണ്ട്. വിദര്‍ഭയുടെ അഥര്‍വ്വ ടെയ്‌ഡെയും കര്‍ണാടകയുടെ മനീഷ് പാണ്ഡെയുമാണ് ഇവര്‍.

Story first published: Thursday, December 16, 2021, 16:29 [IST]
Other articles published on Dec 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+