For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ലോകകപ്പ് സന്നാഹം: കംഗാരുക്കളെ ചുരുട്ടിക്കൂട്ടി ഇന്ത്യ,വമ്പന്‍ ജയം, ഹര്‍ണൂറിന് സെഞ്ച്വറി

ലോകകപ്പിന് മുന്നോടിയായി കളിച്ച രണ്ട് സന്നാഹ മത്സരത്തിലും ഇന്ത്യ ഗംഭീര ജയം നേടിയിരിക്കുകയാണ്

1

ഗുയാന: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ വീണ്ടും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയുടെ പുലിക്കുട്ടികള്‍ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 268 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 15 പന്ത് ബാക്കിനിര്‍ത്തി ഒരു വിക്കറ്റ് നഷ്ടത്തിലാണ് വിജയം നേടിയെടുത്തത്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും സര്‍വാധിപത്യം പുലര്‍ത്തിയ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യയുടെ കിരീട പ്രതീക്ഷയെ സജീവമാക്കുകയാണ്. ടോസ് നേടിയ ഇന്ത്യയുടെ ആദ്യം ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനം പിഴച്ചില്ല. ടോപ് ഓഡര്‍ താരങ്ങള്‍ സ്ഥിരതയോടെ കളിക്കുന്നതാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത്. ഏഷ്യാ കപ്പില്‍ കിരീടം ചൂടിയ ഇന്ത്യ ലോകകപ്പിലും കിരീടം നേടുമെന്ന് തന്നെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

ബൗളിങ്ങില്‍ കൈയടി നേടി രവി കുമാര്‍

ബൗളിങ്ങില്‍ കൈയടി നേടി രവി കുമാര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്‌ട്രേലിയയെ 268 എന്ന സ്‌കോറിലേക്ക് ഒതുക്കിയത് രവി കുമാറിന്റെ ബൗളിങ് പ്രകടനമാണ്. 9.1 ഓവറില്‍ ഒരു മെയ്ഡനടക്കം 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. രാജ്‌വര്‍ദ്ധന്‍ ഹന്‍ഗര്‍ജീക്കര്‍ 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. രാജ് ബാവ,കൗശല്‍ താംബെ,നിശാന്ത് സിന്ധു എന്നിവര്‍ ഓരോ വിക്കറ്റും ഇന്ത്യക്കായി വീഴ്ത്തി.
ഓസ്‌ട്രേലിയക്കായി നായകന്‍ കൂപ്പര്‍ കൊണോലി (117) സെഞ്ച്വറി നേടി. 125 പന്തുകള്‍ നേരിട്ട് 14 ഫോറും നാല് സിക്‌സുമാണ് അദ്ദേഹം നേടിയത്. മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. ഓപ്പണര്‍മാരായ ടിഗ്യൂ വെയ്‌ലീ (4),കോറി മില്ലര്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. തോബിയാസ് സ്‌നെല്‍ (35),എയ്ഡന്‍ കഹില്‍ (27) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

സെഞ്ച്വറിയോടെ ഹര്‍ണൂര്‍ സിങ്

സെഞ്ച്വറിയോടെ ഹര്‍ണൂര്‍ സിങ്

269 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ഹര്‍ണൂര്‍ സിങ് (100) സെഞ്ച്വറി നേടി. 108 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി പ്രകടനം. 92.59 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. സെഞ്ച്വറിക്ക് പിന്നാലെ അദ്ദേഹം റിട്ടേര്‍ഡ് ഹര്‍ട്ടായി. ഓപ്പണര്‍ അംഗ്കൃഷ് രഘുവന്‍ഷി 46 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 27 റണ്‍സ് നേടി പുറത്തായി.
മൂന്നാമനായി ക്രീസിലെത്തിയ ഷെയ്ക് റഷീദ് 74 പന്തില്‍ 72 റണ്‍സുമായി റിട്ടേര്‍ഡ് ഹര്‍ട്ട് ചെയ്തു. ആറ് ഫോറും ഒരു സിക്‌സുമാണ് റഷീദ് നേടിയത്. നായകന്‍ യാഷ് ധുല്‍ 47 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു. വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാനയും (2*) പുറത്താവാതെ നിന്നു.

സന്നാഹം ഉഷാര്‍ ഇനി ലോകകപ്പിലേക്ക്

സന്നാഹം ഉഷാര്‍ ഇനി ലോകകപ്പിലേക്ക്

ലോകകപ്പിന് മുന്നോടിയായി കളിച്ച രണ്ട് സന്നാഹ മത്സരത്തിലും ഇന്ത്യ ഗംഭീര ജയം നേടിയിരിക്കുകയാണ്. ആദ്യ സന്നാഹത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 108 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 278 റണ്‍സ് അടിച്ചെടുത്തു. 78 റണ്‍സോടെ നിഷാന്ത് സിന്ധു ഇന്ത്യയുടെ ടോപ് സ്‌കോററായി.
ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. നായകന്‍ യഷ് ധൂല്‍ 52 റണ്‍സും നേടി. ആതിഥേയരെ 43 ഓവറില്‍ 170 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറ്റിയത്. ഓപ്പണര്‍ മാത്യു നന്ദുവിന്റെ (50) അര്‍ധ സെഞ്ച്വറികൂടി ഇല്ലായിരുന്നെങ്കില്‍ വലിയ തകര്‍ച്ച വെസ്റ്റ് ഇന്‍ഡീസ് നേരിടേണ്ടി വരുമായിരുന്നു. കൗശല്‍ താംബെയും മാനവ് പ്രകാശും ഇന്ത്യക്കായി മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

Story first published: Wednesday, January 12, 2022, 9:55 [IST]
Other articles published on Jan 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+