വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

U19 World cup: ധവാന്റെ റെക്കോര്‍ഡ് തിരുത്തിയ രാജ് ബാവ ആരാണ്? യുവിയുമായി ബന്ധം!

പുറത്താവാതെ 162 റണ്‍സാണ് രാജ് നേടിയത്

ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയൊരു താരോദയം കൂടിയുണ്ടായിരിക്കുന്നു- രാജ് അംഗാദ് ബാവ. വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി വമ്പന്‍ ബാറ്റിങ് റെക്കോര്‍ഡ് കുറിച്ചതോടെയാണ് രാജ് ശ്രദ്ധേയനായിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിനു 19കാരന്‍ അവകാശിയായിരിക്കുകയാണ്.

1

ഉഗാണ്ടയ്‌ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന കളിയിലായിരുന്നു രാജിന്റെ മാജിക്കല്‍ പ്രകടനം. നാലാം നമ്പറില്‍ ഇറങ്ങിയ താരം പുറത്താവാതെ 162 റണ്‍സ് അടിച്ചെടുത്തു. ഇതോടെ 2004ലെ ടൂര്‍ണമെന്റില്‍ ശിഖര്‍ ധവാന്‍ കുറിച്ച റെക്കോര്‍ഡ് പഴങ്കഥയാവുകയും ചെയ്തു. ധവാന്‍ അന്നു നേടിയത് 155 റണ്‍സായിരുന്നു. രാജ് ബാവയെക്കുറിച്ച് കൂടുതലറിയാം.

2

2002 നവംബര്‍ ഒന്നിന് ഹിമാചല്‍ പ്രദേശിലെ നഹനിലാണ് രാജ് അംഗാദ് ബാവ ജനിച്ചത്. 19 വയസ്സും 71 ദിവസവുമാണ് താരത്തിന്റെ പ്രായം. ഇടംകൈയന്‍ ബാറ്റര്‍ കൂടിയായ രാജ് ഓള്‍റൗണ്ടറുമാണ്.
പ്രധാനപ്പെട്ട നേട്ടങ്ങളിലേക്കു വരികയാണെങ്കില്‍ കഴിഞ്ഞ വര്‍ഷമവസാനം നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ കിരീട വിജയത്തില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. 21.37 ശരാശരിയില്‍ എട്ടു വിക്കറ്റുകള്‍ രാജ് വീഴ്ത്തിയിരുന്നു. കൂടാതെ ചാലഞ്ചര്‍ ട്രോഫിയിലും താരം എട്ടു വിക്കറ്റുകളുമായി തിളങ്ങി.

3

രാജിന്റെ അച്ഛനായ സുഖ്‌വീന്ദര്‍ ബാവ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ മുന്‍ കോച്ചായിരുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല രാജിന്റെ മുത്തച്ഛന്‍ 1984ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗമായിരുന്നുവെന്നതും മറ്റൊരു പ്രത്യകതയാണ്.

4

ശിഖര്‍ ധവാന്റെ റെക്കോര്‍ഡ് മാത്രമല്ല ടി20 ലോകകപ്പിലെ മറ്റൊരു വമ്പന്‍ റെക്കോര്‍ഡും രാജ് തിരുത്തിക്കുറിച്ചിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഒരു താരം പുറത്താവാതെ നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് രാജിന്റേത്. 2000ലെ ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കന്‍ താരം ജാക്വസ് റുഡോള്‍ഫ് നേപ്പാളിനെതിരേ പുറത്താവാതെയെടുത് 156 റണ്‍സാണ് ഇന്ത്യന്‍ താരം തകര്‍ത്തിരിക്കുന്നത്.

6

അതേസമയം, ഉഗാണ്ടയ്‌ക്കെതിരായ കളിയില്‍ 326 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. 2004ലെ ടൂര്‍ണമെന്റില്‍ സ്‌കോട്ട്ലാന്‍ഡിനെതിരേ ധാക്കയില്‍ നേടിയ 270 റണ്‍സിന്റെ വിജയമായിരുന്നു നേരത്തേ ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയം. ഇതാണ് ഉഗാണ്ടയ്‌ക്കെതിരായ വിജയത്തോടെ പഴങ്കഥയായിരിക്കുന്നത്.

6

ഉഗാണ്ടയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. രാജ് ബാവയുടെയും ഓപ്പണര്‍ ആംക്രിഷ് രഘുവംശിയുടെയും (144) സെഞ്ച്വറികളാണ് ഇന്ത്യയെ 400ന് മുകളില്‍ നേടാന്‍ സഹായിച്ചത്. രാജ് 108 ബോൡല്‍ 14 ബൗണ്ടറികളും എട്ടു സിക്‌സറുമടിച്ചപ്പോള്‍ രഘുവംശി 120 ബോളില്‍ 22 ബൗണ്ടറികളും നാലു സിക്‌സറും പായിച്ചു. റണ്‍ചേസില്‍ ഉഗാണ്ട 19.4 ഓവറില്‍ തന്നെ ഉഗാണ്ടയുടെ കഥ കഴിച്ചു. വെറും 79 റണ്‍സിനു ഉഗാണ്ട ഓള്‍ഔട്ടാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി നായകന്‍ നിഷാന്ത് സിന്ധു നാലു വിക്കറ്റുകളുമായി കസറി. 4.4 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 19 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. വാസു വത്സ്, വിക്കി ഓസ്താല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Sunday, January 23, 2022, 15:49 [IST]
Other articles published on Jan 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X