
നൈറ്റും ആ മത്സരത്തിലുണ്ടായിരുന്നു. 14 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മാര്‍ക്കസ് ട്രസ്‌കോത്തിക് (109) നായകന്‍ നാസര്‍ ഹുസൈന്‍ (115) എന്നിവരുടെ പ്രകടനമാണ് അഞ്ച് വിക്കറ്റിന് 325 എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ എത്തിച്ചത്. ലോര്‍ഡ്‌സില്‍ 325 റണ്‍സൊക്കെ മറികടക്കുകയെന്നത് എളുപ്പമല്ല. അതും സന്ദര്‍ശക ടീമിന്. കാരണം ഇംഗ്ലണ്ടിന് അനുഭവസമ്പത്തേറെയുള്ള തട്ടകമാണത്. എന്നാല്‍ ചരിത്രം ഉറങ്ങുന്ന ആ മൈതാനത്ത് തന്നെ ഇന്ത്യ പുതു ചരിത്രം രചിച്ചു.

വീരേന്ദര്‍ സെവാഗും (45) സൗരവ് ഗാംഗുലിയും (60) ചേര്‍ന്ന് 106 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും ദിനേഷ് മോംഗിയ (9), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (14), രാഹുല്‍ ദ്രാവിഡ് (5) എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ യുവരാജ് സിങ്ങിന്റെ (69) നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയും മുഹമ്മദ് കൈഫിന്റെ (89) അപരാജിത ചെറുത്തുനില്‍പ്പുമായപ്പോള്‍ അസാധ്യമെന്ന് കരുതിയ നേട്ടം ഇന്ത്യ എത്തിപ്പിടിച്ചു.

ഇതില്‍ കൈഫിന്റെ പ്രകടനമാണ് സര്‍പ്രൈസായത്. കൈഫ് പൊതുവേ കടന്നാക്രമിക്കുന്ന താരമല്ല. എന്നാല്‍ അന്നത്തെ ഫൈനലില്‍ 75 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സുമാണ് കൈഫ് നേടിയത്. ഹര്‍ഭജന്‍ സിങ് (15), സഹീര്‍ ഖാന്‍ (4*) എന്നിവര്‍ നിര്‍ണ്ണായക റണ്‍സും സംഭാവന ചെയ്തു. മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യയുടെ ജയം. സൗരവ് ഗാംഗുലിയെന്ന നായകന്റെ കീഴില്‍ ഇന്ത്യന്‍ ടീം നേടിയ അസാധ്യ ജയങ്ങളിലൊന്നായിരുന്നു ഇത്.


Click it and Unblock the Notifications
