For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: തുടരെ ഡക്ക്! പക്ഷെ അഭിഷേക് ഫോമൗട്ടല്ലെന്ന് ബാറ്റിംഗ് കോച്ച്, തിലകിനും ഫുള്‍ സപ്പോര്‍ട്ട്

ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിന് മുമ്പ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ സമ്മര്‍ദ്ദത്തിലാണെന്ന പ്രചാരണങ്ങള്‍ തള്ളി ടീം ഇന്ത്യ ബാറ്റിംഗ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള അഭിഷേകിന്റെ മോശം ഫോമിനെ അദ്ദേഹം നിസാരവല്‍ക്കരിച്ചു. അഭിഷേകിന്റെ ഫോമില്‍ അദ്ദേഹമോ ടീമോ അമിതമായി ആശങ്കപ്പെടുന്നില്ലെന്നും കൊട്ടക് ഉറപ്പിച്ചു പറഞ്ഞു.

ടി20 ലോകകപ്പിന് മുന്നോടിയായി, ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായി അഭിഷേക് ഫിനിഷ് ചെയ്യുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രണ്ട് മത്സരങ്ങളിലും അദ്ദേഹം ഗോള്‍ഡന്‍ ഡക്കായിരുന്നു. മുംബൈയില്‍ യുഎസ്എയ്ക്കെതിരെ ഡീപ് കവറില്‍ ക്യാച്ച് നല്‍കി അദ്ദേഹം ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. കൊളംബോയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍, സല്‍മാന്‍ ആഘയുടെ പന്തില്‍ മിഡ് ഓണില്‍ ക്യാച്ച് നല്‍കിയും പുറത്തായി.

T20 World Cup 2026

ഒരു മത്സരത്തില്‍ പരിക്ക് കാരണം അഭിഷേക് കളിച്ചതുമില്ല. സഞ്ജുവിനായി മുറവിളി ഉയരുന്നതിനിടെയാണ് നെതര്‍ലാന്റിനെതിരായ മത്സരത്തിന് മുന്നോടിയായി അഭിഷേകിന് ബാറ്റിംഗ് കോച്ച് പൂര്‍ണ പിന്തുണ നല്‍കിയിരിക്കുന്നത്. അഭിഷേക് ഉടന്‍ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും കൊട്ടക് പറഞ്ഞു.

'ഞങ്ങള്‍ അനാവശ്യമായി ചെയ്യാത്ത ഒരു കാര്യം അമിത വിശകലനം ആണ്. ചിലപ്പോള്‍ നിങ്ങള്‍ ബാറ്റര്‍മാര്‍ എന്ന നിലയില്‍ എതിര്‍ ടീമിനേക്കാള്‍ കൂടുതല്‍ അനുമാനങ്ങള്‍ നടത്താന്‍ തുടങ്ങും. അദ്ദേഹം തന്റെ പദ്ധതികള്‍ ക്രമീകരിച്ചിട്ടുണ്ട്, അദ്ദേഹം ആഗ്രഹിക്കുന്ന രീതിയില്‍ പിന്തുടരുന്നു, തീര്‍ച്ചയായും ഞങ്ങള്‍ എതിര്‍ ടീമിനെക്കുറിച്ച്, അവരുടെ ബൗളിംഗിനെക്കുറിച്ച്, അവരുടെ ശക്തിയെക്കുറിച്ച്, അവര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചര്‍ച്ച ചെയ്യുന്നു.

ഇതെല്ലാം എല്ലാവര്‍ക്കും സാധാരണമാണ്, അഭിഷേകിന് മാത്രമല്ല,' അഭിഷേക് പറഞ്ഞു. ടി20 ലോകകപ്പിന് മുന്നോടിയായി ഓപ്പണര്‍ നന്നായി റണ്‍സ് കണ്ടെത്തിയിരിുന്നു എന്ന വസ്തുത കൊട്ടക് ചൂണ്ടിക്കാട്ടി, ചില ടി20 മത്സരങ്ങളുടെ വേഗതയേറിയ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ബാറ്റ്സ്മാന്‍മാര്‍ തുടക്കത്തില്‍ തന്നെ പുറത്താകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന് മുമ്പ് അഭിഷേകിന്റെ പുറത്താക്കല്‍ അവര്‍ ആസൂത്രണം ചെയ്തതാണെന്ന പാകിസ്ഥാന്‍ പരിശീലകന്‍ മൈക്ക് ഹെസ്സന്റെ നിര്‍ദ്ദേശവും ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ തള്ളിക്കളഞ്ഞു. 'അഭിഷേകിനെതിരെ അവര്‍ ഇത്രയധികം പദ്ധതിയിടുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് വളരെയധികം നന്ദി. അവര്‍ ആശങ്കാകുലരാകുന്ന തരത്തില്‍ അദ്ദേഹം നന്നായി കളിക്കുന്നുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ അവര്‍ അദ്ദേഹത്തെ പുറത്താക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഞാന്‍ കരുതുന്നില്ല, മിഡ്-ഓണില്‍ ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്്ങിയത്. നിങ്ങള്‍ക്ക് ആരെയും അങ്ങനെ പുറത്താക്കാന്‍ പദ്ധതിയിടാന്‍ കഴിയില്ല,' കൊട്ടക് പറഞ്ഞു. അ്‌തേസമയം അഭിഷേകിന്റെ മോശം ഫോമില്‍ വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് നാല് തവണയും അഭിഷേക് ഡക്കാണ്.

അഭിഷേകിനെ കൂടാതെ, ഇന്ത്യന്‍ ക്യാമ്പും ആരാധകരും വലിയ പ്രതീക്ഷകള്‍ അര്‍പ്പിച്ച മറ്റൊരു ബാറ്റ്സ്മാന്‍ ആയിരുന്നു തിലക് വര്‍മ്മ. എന്നിരുന്നാലും, ടി20 ലോകകപ്പില്‍ അദ്ദേഹവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. ഇന്ത്യയുടെ ഇതുവരെയുള്ള മൂന്ന് മത്സരങ്ങളിലും കുറഞ്ഞ സ്‌കോറിനാണ് അദ്ദേഹം പുറത്തായത്. എന്നാല്‍ തിലകിനേയും കൊട്ടക് പിന്തുണച്ചു.

Story first published: Wednesday, February 18, 2026, 9:25 [IST]
Other articles published on Feb 18, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+