T20 WC 2026: സഞ്ജു വന്നതോടെ എല്ലാം മാറി! തിലകിനെ ഫിനിഷറാക്കൂ; മഞ്ജരേക്കറുടെ നിരീക്ഷണങ്ങൾ ഇതാ
ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയോടേറ്റ വമ്പൻ തോൽവിക്ക് ശേഷം സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത് തന്ത്രപരമായ ചില മാറ്റങ്ങളിലൂടെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് യുവതാരം തിലക് വർമ്മയുടെ ബാറ്റിംഗ് പൊസിഷൻ മാറ്റിയതാണ്. മൂന്നാം നമ്പറിൽ പരാജയപ്പെട്ട തിലക് ആറാം നമ്പറിലേക്ക് ഇറങ്ങിയപ്പോൾ വെറും 16 പന്തിൽ 44 റൺസാണ് അടിച്ചുകൂട്ടിയത്. ഈ നീക്കം ഇന്ത്യയുടെ ഭാവി മത്സരങ്ങളിൽ നിർണ്ണായകമാകാൻ പോകുന്നതിന് പിന്നിൽ 3 പ്രധാന കാരണങ്ങളാണുള്ളത്:
1. ഐപിഎല്ലിലെ അനുഭവസമ്പത്ത്
തിലക് വർമ്മ ആറാം നമ്പറിലേക്ക് മാറിയത് അദ്ദേഹത്തിന് പരിചിതമായ ഇടത്തിലേക്കുള്ള തിരിച്ചുവരവാണ്. മുംബൈ ഇന്ത്യൻസിനായി ഐപിഎല്ലിൽ അഞ്ചാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്ത് വലിയ പരിചയം താരത്തിനുണ്ട്. ഐപിഎൽ 2025-ലും 2023-ലും തിലക് ഫിനിഷറുടെ റോളിൽ തിളങ്ങിയിരുന്നു. ഐപിഎല്ലിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത് 40.53 ശരാശരിയിൽ 689 റൺസ് നേടിയ തിലക്, സമ്മർദ്ദഘട്ടങ്ങളിൽ എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയാവുന്ന താരമാണ്.

2. ടോപ്പ് ഓർഡറിലെ 'ഇടംകൈയൻ' തലവേദനയ്ക്ക് പരിഹാരം
ആദ്യ മത്സരങ്ങളിൽ അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിങ്ങനെ ആദ്യ മൂന്ന് പേരും ഇടംകൈയൻമാരായിരുന്നു. ഇത് മുതലെടുത്ത് എതിരാളികൾ ഓഫ് സ്പിന്നർമാരെ പവർപ്ലേയിൽ തന്നെ ഇറക്കി ഇന്ത്യയെ വരിഞ്ഞുമുറുക്കി. എന്നാൽ തിലക് താഴേക്ക് ഇറങ്ങിയതോടെ സഞ്ജു സാംസൺ എന്ന വലംകൈയൻ ബാറ്റർ ഓപ്പണിംഗിലെത്തി. ഇതോടെ സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയ്ക്ക് പവർപ്ലേയിൽ സ്പിൻ പരീക്ഷിക്കാൻ കഴിഞ്ഞില്ല. ഇത് അഭിഷേക് ശർമ്മയ്ക്കും സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാൻ അവസരമൊരുക്കി.
3. ഹാർദിക് പാണ്ഡ്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം
തിലക് വർമ്മ ഫിനിഷറുടെ റോളിലേക്ക് വന്നതോടെ ഹാർദിക് പാണ്ഡ്യയ്ക്ക് അഞ്ചാം നമ്പറിൽ കൂടുതൽ പന്തുകൾ നേരിടാൻ അവസരം ലഭിച്ചു. ഫിനിഷിംഗ് ഉത്തരവാദിത്തം തിലക് കൂടി ഏറ്റെടുത്തതോടെ ഹാർദിക് കൂടുതൽ അക്രമാസക്തനായി ബാറ്റ് വീശി. സിംബാബ്‌വെയ്‌ക്കെതിരെ ഇരുവരും ചേർന്ന് 31 പന്തിൽ 84 റൺസാണ് കൂട്ടിച്ചേർത്തത്. ഹാർദിക് 23 പന്തിൽ 50 റൺസുമായി തിളങ്ങി. ശിവം ദുബെ പുറത്തിരിക്കെ തന്നെ ഇത്തരം ഒരു വെടിക്കെട്ട് ഫിനിഷിംഗ് ലഭിക്കുന്നത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് വർദ്ധിപ്പിക്കുന്നു.
T20 WC 2026: ആ 30 റൺസ് കളി മാറ്റും! സഞ്ജുവിനെക്കുറിച്ച് അശ്വിന്റെ പ്രവചനം; ലോകകപ്പ് ഫൈനൽ വരെ സഞ്ജു 'തീ'യാവുമോ?
തിലക് വർമ്മയുടെ ബാറ്റിങ് ഓർഡറിലെ മാറ്റം നല്ലൊരു തീരുമാനമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. "ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയപ്പോള്‍ തിലകിന് സമ്മര്‍ദ്ദം കുറഞ്ഞതായി തോന്നി. ടോപ്പ് ഓര്‍ഡറിനേക്കാള്‍ തിലകിന് അനുയോജ്യം ഈ സ്ഥാനമാണ്. ഇത് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അഞ്ചാം നമ്പറില്‍ ഇറങ്ങാന്‍ അവസരമുണ്ടാക്കി. ഹാര്‍ദിക്കിനെ ഏഴാം നമ്പറില്‍ കളിപ്പിക്കുന്നത് വിഡ്ഢിത്തമാണ്," മഞ്ജരേക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
സഞ്ജുവും ലഫ്റ്റ്-റൈറ്റ് കോമ്പിനേഷനും
ഓപ്പണിംഗില്‍ സഞ്ജു സാംസണെ കൊണ്ടുവന്നത് സിംബാബ്‌വെയുടെ സ്പിന്‍ തന്ത്രങ്ങളെ തകര്‍ത്തുവെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. "അഭിഷേക് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തിരുന്നതെങ്കില്‍ സിക്കന്ദര്‍ റാസ തുടക്കത്തിലേ സ്പിന്നര്‍മാരെ കൊണ്ടുവന്ന് ഇന്ത്യയെ കുടുക്കുമായിരുന്നു. എന്നാല്‍ സഞ്ജു എന്ന വലംകൈയന്‍ ബാറ്ററുടെ സാന്നിധ്യം അവരെ അതില്‍ നിന്ന് തടഞ്ഞു. ഇത് സ്പിന്നര്‍മാരുടെ വരവ് വൈകിപ്പിച്ചു. ആ തന്ത്രം അതിമനോഹരമായി വിജയിച്ചു," അദ്ദേഹം വ്യക്തമാക്കി.
ഈ തന്ത്രം വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിലും തുടരാനാണ് ടീം ഇന്ത്യയുടെ തീരുമാനം. സഞ്ജു-അഭിഷേക് സഖ്യം നൽകുന്ന തുടക്കവും ഹാർദിക്-തിലക് സഖ്യത്തിന്റെ ഫിനിഷിംഗും ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾക്ക് പുത്തൻ ജീവൻ നൽകിയിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications