വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് സെവാഗും നെഹ്‌റയും, ഓപ്പണറായി കോലി

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ കിരീട പ്രതീക്ഷയാണുള്ളതെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ല. എല്ലാ ടീമിനൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലാണ് ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ ആര്‍ക്കും ആധിപത്യം അവകാശപ്പെടാനാവില്ല.

വിരാട് കോലിയെ സംബന്ധിച്ച് ടി20 ലോകകപ്പ് കൂടി നേടാനായില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുവരെ മാറേണ്ടതായി വരും. നിരവധി യുവതാരങ്ങള്‍ അവസരം കാത്ത് പുറത്തുള്ളതിനാല്‍ ആരെ ഉള്‍ക്കൊള്ളും ആരെ തഴയുമെന്നത് വളരെ സങ്കീര്‍ണ്ണമായ ചോദ്യമാണ്. ഇപ്പോഴിതാ ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും ആശിഷ് നെഹ്‌റയും.

kohli

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം വിരാട് കോലിയെയാണ് ഇരുവരും തിരഞ്ഞെടുത്തത്. നേരത്തെ തന്നെ ഓപ്പണറാവാന്‍ താല്‍പര്യമുണ്ടെന്ന് കോലി വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ കോലി ഓപ്പണറാവാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ തിളങ്ങാന്‍ കോലിക്കായിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം ഓപ്പണിങ്ങില്‍ തിളങ്ങാന്‍ കോലിക്കായിട്ടുണ്ട്.

മൂന്നാം നമ്പറില്‍ കെ എല്‍ രാഹുലിനെയാണ് പരിഗണിച്ചത്. പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ മികച്ച ടി20 റെക്കോഡ് സ്വന്തം പേരിലുള്ള താരമാണ്. ഓപ്പണിങ്ങിലെ സമീപകാല പ്രകടനം മോശമായതിനാല്‍ മൂന്നാം നമ്പറിലേക്ക് രാഹുലിനെ പരിഗണിക്കണമെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. നാലാം നമ്പറില്‍ റിഷഭ് പന്ത് എത്തും. ടീമിന്റെ വിക്കറ്റ് കീപ്പറും റിഷഭാണ്. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരെ പരിഗണിച്ചില്ല. പകരം സൂര്യകുമാര്‍ യാദവിനാണ് അവസരം നല്‍കിയിരിക്കുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സൂര്യകുമാറിന്റെ നിലവിലെ ഫോം താരത്തിന് മുന്‍തൂക്കം നല്‍കുന്നു.

പേസ് ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യ ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഇറങ്ങും. ഹര്‍ദിക്കിന്റെ സമീപകാല പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിര്‍ണ്ണായക താരമാണ്. അതേ സമയം വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിച്ചത് ആശ്ചര്യം ഉണ്ടാക്കുന്നതാണ്.

ദീപക് ചഹാര്‍,ടി നടരാജന്‍ എന്നിവര്‍ക്ക് ഇടമില്ല. പേസ് നിരയില്‍ ജസ്പ്രീത് ബുംറക്കൊപ്പം ഭുവനേശ്വര്‍ കുമാറിനാണ് അവസരം. ഇരുവരുടെയും പരിചയസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചഹാലിനെത്തന്നെ പരിഗണിക്കണമെന്നാണ് സെവാഗും നെഹ്‌റയും അഭിപ്രായപ്പെട്ടത്.

പ്ലേയിങ് 11:വിരാട് കോലി,രോഹിത് ശര്‍മ,കെഎല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,വാഷിങ്ടണ്‍ സുന്ദര്‍,ഭുവനേശ്വര്‍ കുമാര്‍,ജസ്പ്രീത് ബുംറ,യുസ് വേന്ദ്ര ചഹാല്‍.

Story first published: Wednesday, July 28, 2021, 15:40 [IST]
Other articles published on Jul 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X