വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യക്കു ഒരു കാര്യത്തില്‍ തലവേദനയുണ്ടാവും! മുന്‍ പാക് ക്യാപ്റ്റന്‍ പറയുന്നു

ഞായറാഴ്ചയാണ് ഇന്ത്യ- പാക് മല്‍സരം

1

ഐസിസിയുടെ ടി20 ലോകകപ്പിലെ സൂപ്പര്‍ 12നു മുന്നോടിയായി ഒരു കാര്യത്തില്‍ ഇന്ത്യന്‍ ടീമിനു തലവേദനയുണ്ടാവുമെന്ന് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സല്‍മാന്‍ ബട്ട് അഭിപ്രായപ്പെട്ടു. രണ്ടാം സന്നാഹ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനെതിരേയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. ഞായറാഴ്ചയാണ് ദുബായില്‍ വച്ച് ക്രിക്കറ്റിലെ ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്നത്.

ടീം സെലക്ഷന്റെ കാര്യത്തിലായിരിക്കും ഇന്ത്യക്കു തലവേദനയുണ്ടാവുകയെന്നു ബട്ട് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ ശരിക്കും 'പെട്ടിരിക്കുകയാണെന്നു' തന്നെ പറയാം. ഇഷാന്‍ കിഷന്‍ ഫോമിലാണ്. സൂര്യകുമാര്‍ യാദവും ഫോമിലേക്കുയര്‍ന്നു. ഇംഗ്ലണ്ടുമായുള്ള ആദ്യ സന്നാഹം ഫിനിഷ് ചെയ്തത് റിഷഭ് പന്തായിരുന്നു. മല്‍സരം ഫിനിഷ് ചെയ്യുന്നതിനായി അയച്ച ഹാര്‍ദിക് പാണ്ഡ്യയും പുറത്താവാതെ നിന്നത് നമ്മള്‍ കണ്ടു. രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരേ 41 ബോളില്‍ 60 റണ്‍സ് നേടി. കെഎല്‍ രാഹുല്‍ 39 റണ്‍സോടെ ഒരിക്കല്‍ക്കൂടി മനോഹരമായി കളിച്ചു. ഇന്ത്യന്‍ ടീം മുഴുവന്‍ ഇപ്പോള്‍ ഫോമിലാണെന്നും ബട്ട് വിലയിരുത്തി.

വിരാട് കോലി ബിഗ് മാച്ച് പ്ലെയറാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തും അദ്ദേഹം റണ്‍സ് നേടിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം മികച്ച ഫോമിലല്ല. ഓസ്‌ട്രേലിയക്കെതിരായ സന്നാഹത്തില്‍ കോലി സ്വയം വിശ്രമിക്കുകയായിരുന്നു. ചിലപ്പോള്‍ ഇത്തരം വിശ്രമങ്ങള്‍ നിങ്ങളെ ഫോം വീണ്ടെടുക്കാന്‍ സഹായിക്കും. ഒരു ബ്രേക്കെടുത്ത് കൂടുതല്‍ ഊര്‍ജസ്വലനായി മടങ്ങിയെത്തുമ്പോള്‍ അതു കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുകയും ചെയ്യും. നമുക്ക് അതു ലോകകപ്പില്‍ കാണാന്‍ കഴിഞ്ഞേക്കും. വലിയ മല്‍സരങ്ങള്‍ വരുമ്പോഴാണ് കോലിയെപ്പോലെയുള്ള വലിയ താരങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താറുള്ളതെന്നും ബട്ട് വിലയിരുത്തി.

2

വിരാട് കോലിയെപ്പോലെ തന്നെ ഡേവിഡ് വാര്‍ണറും മോശം ഫോമിലൂടെയാണ് കടന്നുപോവുന്നത്. പക്ഷെ ഇവര്‍ രണ്ടും വളരെ കടുപ്പമേറിയ താരങ്ങളാണ്. റണ്‍ സ്‌കോറിങെന്ന കലയെക്കുറിച്ച് ഇവര്‍ക്കു നന്നായി അറിയാം. മോശം ഫോമിന്റെ പേരില്‍ ഒരിക്കലും ടീമില്‍ നിന്നൊഴിവാക്കാന്‍ പറ്റാത്തവരാണ് കോലിയും വാര്‍ണറും. കോലി ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ചില ഫിഫ്റ്റികള്‍ നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന അവസാനത്തെ രണ്ടു ടി20കളില്‍ അദ്ദേഹം നന്നായി ബാറ്റ് ചെയ്തിരുന്നു. ഇതു ഇന്ത്യയെ സംബന്ധിച്ച് പോസിറ്റീവായ കാര്യമാണെന്നും ബട്ട് അഭിപ്രായപ്പെട്ടു.

ഇന്ത്യ സന്നാഹ മല്‍സരങ്ങളെ നന്നായി ഉപയോഗിച്ചതായി ബട്ട് പറഞ്ഞു. ഓസ്‌ട്രേലിയ വളരെ അനായാസമാണ് ഇന്ത്യ തോല്‍പ്പിച്ചത്. ലോകകപ്പിന് തങ്ങള്‍ തയ്യാറാണെന്ന സൂചന കൂടിയാണ് അവര്‍ ഈ മല്‍സരത്തില്‍ നല്‍കിയത്. ടീമിലെ എല്ലാവരെയും ഫോമിലേക്കു തിരികെ കൊണ്ടുവരാന്‍ രണ്ടു സന്നാഹങ്ങളിലായി ഇന്ത്യക്കു സാധിച്ചു. ഇഷാന്‍ കിഷന് അവര്‍ അവസരം നല്‍കി, അദ്ദേഹം റണ്‍സ് നേടി. ഓഓസീസിനെതിരേ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പ്രൊമോട്ട് ചെയ്തു, അദ്ദേഹവും റണ്‍സെടുത്തു. ഇംഗ്ലണ്ടിനെതിരേ കളിക്കാതിരുന്ന രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരേ കളിക്കുകയും ബാറ്റിങില്‍ തിളങ്ങുകയും ചെയ്തു. ടീമിലെ എല്ലാവര്‍ക്കും കളിക്കാനുള്ള സമയം ഇന്ത്യ നല്‍കി. എല്ലാവര്‍ക്കും ഗെയിം ടൈം നല്‍കുകയെന്നതാണ് സന്നാഹ മല്‍സരങ്ങളുടെ യഥാര്‍ഥ ലക്ഷ്യമെന്നും മുന്‍ പാക് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Story first published: Thursday, October 21, 2021, 18:59 [IST]
Other articles published on Oct 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X