For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഒടുവില്‍ വഴങ്ങി പാകിസ്ഥാന്‍, ഇന്ത്യയ്‌ക്കെതിരെ കളിക്കും; ഫെബ്രുവരി 15 ന് ക്ലാസിക് പോരാട്ടം

ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കും. ഫെബ്രുവരി 15 ന് കൊളംബോയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ദേശീയ ടീമിനോട് നിര്‍ദ്ദേശിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഐസിസി, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി), ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) എന്നിവ ഉള്‍പ്പെട്ട ഒരാഴ്ച നീണ്ടുനിന്ന പ്രതിസന്ധിയ്ക്കും ഇതോടെ വിരാമമായി.

നേരത്തെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ നിലപാട് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ടി20 ലോകകപ്പില്‍ ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന ഇന്ത്യയ്ക്കെതിരായ മത്സരം കളിക്കണം എന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് മുഹമ്മദ് അമിനുള്‍ ഇസ്ലാം പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചതായി ബിസിബി വ്യക്തമാക്കി.

T20 WC 2026

'ഈ കാലയളവില്‍ ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നതില്‍ പാകിസ്ഥാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും ഞങ്ങളെ വളരെയധികം സ്പര്‍ശിക്കുന്നു. നമ്മുടെ സാഹോദര്യം എന്നും വളരട്ടെ. ഇന്നലെ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിനും ചര്‍ച്ചകളുടെ വരാനിരിക്കുന്ന ഫലങ്ങള്‍ക്കും ശേഷം, മുഴുവന്‍ ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെയും പ്രയോജനത്തിനായി ഇന്ത്യയ്ക്കെതിരെ ടി20 ലോകകപ്പ് മത്സരം കളിക്കാന്‍ ഞാന്‍ പാകിസ്ഥാനോട് അഭ്യര്‍ത്ഥിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ടി20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന ഐസിസി നിരസിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ആദ്യം ഭീഷണിപ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന നിലപാടില്‍ നിന്ന് പിന്മാറാത്ത ബംഗ്ലാദേശിന് പകരം 20 ടീമുകളുടെ ടൂര്‍ണമെന്റില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

അതിനിടെ ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍, ക്രിക്കറ്റ് ടീമിന് അനുമതി നല്‍കിയെങ്കിലും, ഫെബ്രുവരി 15 ന് കൊളംബോയില്‍ വെച്ച് നടക്കുന്ന ലീഗ് സ്റ്റേജ് മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഈ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കാതെയായിരുന്നു ഇത്. പിന്നാലെയാണ് ഐസിസി വിഷയത്തില്‍ ഇടപെടാന്‍ തുടങ്ങിയത്.

ഇതോടെ ഫെബ്രുവരി 7 ന് ഐസിസിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിനായി പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി, അമിനുള്‍, ഐസിസി എന്നിവര്‍ ഞായറാഴ്ച ലാഹോറില്‍ യോഗം ചേര്‍ന്നു. സമീപകാല വെല്ലുവിളികളെ മറികടക്കാന്‍ ശ്രമിക്കുന്നതില്‍ പിസിബി, ഐസിസി, ഉള്‍പ്പെട്ട എല്ലാവരുടെയും നല്ല പങ്കിന് നന്ദി അറിയിക്കുന്നതായി ബിസിബിയും അറിയിച്ചു.

ഇതിനിടെയാണ് ബിസിബി പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം കളിക്കണം എന്ന് ആവശ്യപ്പെട്ടത്. അതേസമയം ടി20 ലോകകപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനത്തിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) സാമ്പത്തികമോ, കായികമോ, ഭരണപരമോ ആയ യാതൊരു പിഴയും നേരിടേണ്ടിവരില്ലെന്ന് ഐസിസി വ്യക്തമാക്കി. ബിസിബിയെ കൂടാതെ, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായും തുറന്നതും സൗഹാര്‍ദ്ദപരവുമായ ഒരു സംഭാഷണത്തില്‍ ഏര്‍പ്പെട്ടതായും ഐസിസി വെളിപ്പെടുത്തി.

'2026 ലെ ടി20 ലോകകപ്പും ദക്ഷിണേഷ്യയിലെ ക്രിക്കറ്റിനെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു, എന്നാല്‍ അതില്‍ മാത്രം ഒതുങ്ങുന്നില്ല,' ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ അഭാവം ദൗര്‍ഭാഗ്യകരമാണ് എന്ന് ഐസിസി വ്യക്തമാക്കി. അതേസമയം ബിസിബിയുടെ മൂല്യവത്തായ പൂര്‍ണ അംഗത്വം വീണ്ടും ഉറപ്പിക്കുന്നതായും ക്രിക്കറ്റ് കൗണ്‍സില്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ പങ്കെടുക്കാത്തത് ബംഗ്ലാദേശ് ക്രിക്കറ്റില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും എന്ന ഊഹാപോഹങ്ങള്‍ക്കും ഇതോടെ വിരാമമായി. നിലവിലെ വിഷയത്തില്‍ തര്‍ക്ക പരിഹാര സമിതിയെ (ഡിആര്‍സി) സമീപിക്കാന്‍ ബിസിബി തീരുമാനിക്കാം എന്നും അങ്ങനെ ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ട് എന്നും ഐസിസി വ്യക്തമാക്കി. നിഷ്പക്ഷതയുടെയും നീതിയുടെയും തത്വങ്ങളാണ് ഐസിസിയുടെ സമീപനത്തെ നയിക്കുന്നത്.

ശിക്ഷയെക്കാള്‍ സൗകര്യപ്രദമായ പിന്തുണ എന്ന പങ്കിട്ട ലക്ഷ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു എന്നും ഐസിസി പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 2028 നും 2031 നും ഇടയില്‍ ബംഗ്ലാദേശ് ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കും. ബംഗ്ലാദേശും ഇന്ത്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2031 ലെ പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് ഒരു ഐസിസി ഇവന്റ് ആതിഥേയത്വം വഹിക്കാന്‍ ബംഗ്ലാദേശുമായി ഒരു കരാറില്‍ എത്തിയതായും ഐസിസി കൂട്ടിച്ചേര്‍ത്തു.

''ഐസിസി പുരുഷ ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ അഭാവം ഖേദകരമാണ്, പക്ഷേ ഒരു പ്രധാന ക്രിക്കറ്റ് രാഷ്ട്രമെന്ന നിലയില്‍ ബംഗ്ലാദേശിനോടുള്ള ഐസിസിയുടെ നിലനില്‍ക്കുന്ന പ്രതിബദ്ധതയെ ഇത് മാറ്റുന്നില്ല. രാജ്യത്ത് കായികം സുസ്ഥിരമായി വളരുന്നതും കളിക്കാര്‍ക്കും ആരാധകര്‍ക്കും ഭാവി അവസരങ്ങള്‍ ശക്തിപ്പെടുത്തുന്നതും ഉറപ്പാക്കാന്‍ ബിസിബി ഉള്‍പ്പെടെയുള്ള പ്രധാന പങ്കാളികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ തുടരുന്നത്,'' ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് സന്‍ജോഗ് ഗുപ്ത പറഞ്ഞു.

ബംഗ്ലാദേശ് അതിന്റെ വികസനം, മത്സരശേഷി, ആഗോള സംയോജനം എന്നിവയില്‍ ദീര്‍ഘകാല നിക്ഷേപം അര്‍ഹിക്കുന്ന ഒരു മുന്‍ഗണനാ ക്രിക്കറ്റ് ആവാസവ്യവസ്ഥയായി തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Story first published: Tuesday, February 10, 2026, 8:30 [IST]
Other articles published on Feb 10, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+