വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കേശവ് ഇനി ഏഷ്യയിലെ മഹാരാജാവ്!! ലങ്കയില്‍ കുറിച്ചത് പുതു റെക്കോര്‍ഡ്... വോണിന് പോലുമില്ല

ലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ ഒമ്പത് വിക്കറ്റുകള്‍ താരം നേടി

കൊളംബോ: ശ്രീലങ്കന്‍ മണ്ണില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജ് പുതുചരിത്രമെഴുതി. ഏഷ്യന്‍ മണ്ണില്‍ മറ്റൊരു വിദേശ സ്പിന്നര്‍ക്കും ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡാണ് കേശവ് തന്റെ പേരില്‍ കുറിച്ചത്.

എന്നാല്‍ താരത്തിന്റെ റെക്കോര്‍ഡ് പ്രകടനത്തിനും രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായിട്ടില്ല.കളി രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ ലങ്ക രണ്ടാമിന്നിങ്‌സില്‍ 365 റണ്‍സിന്റെ ലീഡുമായി മുന്നേറുകയാണ്. വലിയൊരു വിജയലക്ഷ്യം തന്നെയായിരിക്കും ആതിഥേയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയെന്ന് ഇതോടെ ഉറപ്പായി.

ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ്

ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ്

ലങ്കയുടെ ഒന്നാമിന്നിങ്‌സ് ബാറ്റിങിലാണ് കേശവ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്. ആദ്യദിനം വീണ ഒമ്പത് വിക്കറ്റുകളില്‍ എട്ടും താരം പോക്കറ്റിലാക്കിയിരുന്നു. രണ്ടാം ദിനം ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാണ് കേശവ് റെക്കോര്‍ഡിട്ടത്. രംഗന ഹെരാത്തായിരുന്നു താരത്തിന്റെ ഒമ്പതാമത്തെ ഇര.
ലങ്കയുടെ ഒന്നാമിന്നിങ്‌സ് 338 റണ്‍സില്‍ അവസാനിച്ചിരുന്നു. ഒരേയൊരു വിക്കറ്റ് മാത്രമാണ് കേശവ് സഹതാരത്തിന് വിട്ടുകൊടുത്തത്. കാഗിസോ റബാദയ്ക്കായിരുന്നു ഈ വിക്കറ്റ്.

ഏഷ്യയില്‍ ഇതാദ്യം

ഏഷ്യയില്‍ ഇതാദ്യം

ഏഷ്യന്‍ മണ്ണില്‍ ഒരു വിദേശ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് കേശവ് ഈ മല്‍സരത്തില്‍ കുറിച്ചത്. 41.1 ഓവര്‍ ബൗള്‍ ചെയ്ത താരം 10 മെയ്ഡനുള്‍പ്പെടെ 129 റണ്‍സ് വിട്ടുകൊടുത്താണ് ഒമ്പതു പേരെ പുറത്താക്കിയത്.
ഏഷ്യയില്‍ ഇത്രയും മികച്ച പ്രകടനം നടത്താന്‍ ഓസീസിന്റെ സ്പിന്‍ ഇതിഹാസമായ ഷെയ്ന്‍ വോണിനു പോലും കഴിഞ്ഞിട്ടില്ല.

പിന്തള്ളിയത് ബിഷുവിനെ

പിന്തള്ളിയത് ബിഷുവിനെ

വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് കേശവ് തിരുത്തിക്കുറിച്ചത്. 2016ല്‍ ദുബായില്‍ നടന്ന ടെസ്റ്റില്‍ പാകിസ്താനെതിരേ 49 റണ്‍സിന് എട്ടു വിക്കറ്റ് വീഴ്ത്തിയാണ് ബിഷു റെക്കോര്‍ഡിട്ടത്. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 28 കാരനായ മഹാരാജ് ഈ റെക്കോര്‍ഡ് പഴങ്കഥയാക്കുകയായിരുന്നു.
1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കടിയാണ് അദ്ദേഹത്തിന്റേത്.

എട്ടു വിക്കറ്റ് അഞ്ച് പേര്‍ക്ക്

എട്ടു വിക്കറ്റ് അഞ്ച് പേര്‍ക്ക്

ഏഷ്യയില്‍ നടന്ന ടെസ്റ്റില്‍ ഒരിന്നിങ്‌സില്‍ എട്ടു വിക്കറ്റെടുത്ത വിദേശ താരങ്ങള്‍ അഞ്ചു പേരുണ്ട്. ബിഷുവാണ് ഇവരുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നത്. ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണ്‍ (8/50, ഇന്ത്യക്കെതിരേ 2017), ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍ (8/64, ഇന്ത്യക്കെതിരേ 1996), ഓസ്‌ട്രേലിയയുടെ സ്റ്റുവര്‍ട്ട് മക്ഗില്‍ (8/108, ബംഗ്ലാദേശിനെതിരേ 2006), ഓസ്‌ട്രേലിയയുടെ ജാസണ്‍ ക്രേസ (9/215, ഇന്ത്യക്കെതിരേ 2008) എന്നിവരാണ് എട്ടു വിക്കറ്റെടുത്ത മറ്റു നാലു പേര്‍.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

ലോര്‍ഡ്‌സില്‍ ഇന്ത്യയും ഇശാന്ത് ശര്‍മയും ചരിത്രമെഴുതിയിട്ട് കൃത്യം നാലുവര്‍ഷം ലോര്‍ഡ്‌സില്‍ ഇന്ത്യയും ഇശാന്ത് ശര്‍മയും ചരിത്രമെഴുതിയിട്ട് കൃത്യം നാലുവര്‍ഷം

Story first published: Sunday, July 22, 2018, 9:03 [IST]
Other articles published on Jul 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X