വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനു കടിഞ്ഞാണിട്ട് റോഡ്‌സിന്റെ ദക്ഷിണാഫ്രിക്ക, അനായാസ വിജയം

എട്ടു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം

റായ്പൂര്‍: റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെവിന്‍ പീറ്റേഴ്‌സനു കീഴില്‍ ഇംഗ്ലണ്ടിന്റെ വിജയക്കുതിപ്പ് അവസാനിച്ചു. ഹാട്രിക് വിജയം മോഹിച്ചിറങ്ങിയ ഇംഗ്ലണ്ടിനെ ജോണ്ടി റോഡ്‌സ് നയിച്ച ദക്ഷിണാഫ്രിക്ക ലെജന്റ്‌സ് തുരത്തുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.

1

ടോസിനു ശേഷം റോഡ്‌സ് ഇംഗ്ലണ്ടിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 18.1 ഓവറില്‍ 121 റണ്‍സിന് ഇംഗ്ലണ്ടിനെ എറിഞ്ഞിടാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയ്ക്കു കഴിഞ്ഞു. ഇംഗ്ലീഷ് നിരയില്‍ ആരും തന്നെ 25 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തില്ല. ഡാരന്‍ മാഡി (25), ക്രിസ് ട്രെംലെറ്റ് (23), നായകന്‍ പീറ്റേഴ്‌സന്‍ (21) എന്നിവരാണ് മോശമല്ലാത്ത പ്രകടനം നടത്തിയത്.

ഇംഗ്ലണ്ട് നല്‍കിയ 122 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്കു ഒരു തരത്തിലുള്ള വെല്ലുവിളിയും ഉയര്‍ത്തിയില്ല. വെറും 13 ഓവറില്‍ത്തന്നെ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടന്നു. മോര്‍നെ വാന്‍വൈക്ക് (46), അല്‍വിറോ പീറ്റേഴ്‌സന്‍ (31*), ആന്‍ഡ്രു പ്യുട്ടിക്ക് (23), നായകന്‍ റോഡ്‌സ് (17*) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

2

31 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് വാന്‍വൈക്ക് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോററായത്. പീറ്റേഴ്‌സന്‍ വെറും 18 ബോളിലാണ് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 31 റണ്‍സെടുത്തത്. പ്യൂട്ടിക്ക് 22 ബോളില്‍ മൂന്നു ബൗണ്ടറികള്‍ പായിച്ചപ്പോള്‍ റോഡ്‌സ് ഏഴു ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 17 റണ്‍സോടെ പുറത്താവാതെ നിന്നു. ഓപ്പണിങ് വിക്കറ്റില്‍ പ്യുട്ടിക്ക്- വാന്‍വൈക്ക് സഖ്യം 59 റണ്‍സ് നേടിയപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ വിജയമുറപ്പായിരുന്നു.

പീറ്റേഴ്‌സന്‍ മുന്‍ മല്‍സരങ്ങളിലേതു പോലെ ഈ കളിയിലും വെടിക്കെട്ട് ഇന്നിങ്‌സ് കളിച്ചു. പക്ഷെ അതു വലിയ സ്‌കോറാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല. വെറും 12 ബോളിലാണ് അഞ്ചു ബൗണ്ടറികളോടെ പീറ്റേഴ്‌സന്‍ 21 റണ്‍സ് വാരിക്കൂട്ടിയത്. മാഡി 23 ബോൡ മൂന്നു ബൗണ്ടറികളടക്കമാണ് 25 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത്. ട്രെംലെറ്റ് 15 ബോളില്‍ രണ്ടു സിക്‌സറും നേടി.

3

മൂന്നു വിക്കറ്റുകളെുത്ത ടാന്റി ഷബലാലയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. മഖായ എന്‍ടിനിയും സെന്‍ഡന്‍ ഡിബ്രുയ്‌നയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. ഷബലാലയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

Story first published: Thursday, March 11, 2021, 22:10 [IST]
Other articles published on Mar 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X