Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി സെമി: സൗരാഷ്ട്രയ്ക്കും ബംഗാളിനും ഭേദപ്പെട്ട സ്‌കോര്‍

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ സൗരാഷ്ട്രയ്ക്കും ബംഗാളിനും ഭേദപ്പെട്ട സ്‌കോര്‍. കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 62 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ബംഗാളിന് കരുത്തായത് മധ്യനിരയിലെ അനുസ്തൂപ് മജുംദാറിന്റെ (120) അപരാജിത സെഞ്ച്വറി പ്രകടനമാണ്. 173 പന്തില്‍ 18 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്.

വാലറ്റത്ത് ആകാശ് ദീപ് (44),ഷഹബാസ് അഹ്മദ് (35) എന്നിവരുടെ പ്രകടനവും ടീമിന് കരുത്തായി.ആകാശ് ദീപ് 72 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി. കര്‍ണാടയ്ക്കുവേണ്ടി അഭിമന്യു മിഥുന്‍ മൂന്ന് വിക്കറ്റും പ്രസിദ്ധ് കൃഷ്ണ, റോനിറ്റ് മോര്‍, കൃഷ്ണപ്പ ഗൗതം എന്നിവര്‍ രണ്ട് വിക്കറ്റുവീതവും പങ്കിട്ടു. കര്‍ണാടകയ്ക്ക് വേണ്ടി കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍ എന്നീ ദേശീയ ടീം താരങ്ങള്‍ കളിക്കുന്നുണ്ട്.

ranjitrophy

ഗുജറാത്തിനെതിരായ മത്സരത്തില്‍ ഭേദപ്പെട്ട തുടക്കമാണ് സൗരാഷ്ട്രയ്ക്കും ലഭിച്ചത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 217 എന്ന നിലയിലാണ് സൗരാഷ്ട്ര. ഷെല്‍ഡോന്‍ ജാക്‌സനൊപ്പം (69)ചിരഗ് ജാനിയാണ് (16) ക്രീസില്‍. ഹാര്‍വിക് ദേശായി (35),കൃഷാന്‍ പര്‍മാര്‍ (37), അവി ബരോട്ട് (27), വിശ്വരാജ് ജഡേജ (26) എന്നിവരാണ് സൗരാഷ്ട്രയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഗുജറാത്തിനുവേണ്ടി അര്‍സാന്‍ നാഗസ്്‌വാല മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Story first published: Saturday, February 29, 2020, 17:52 [IST]
Other articles published on Feb 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+