ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസ് ഒരു കുടുംബം പോലെ ആധിപത്യം സ്ഥാപിക്കുകയാണ്. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും ഒരു ടീമിലെ താരങ്ങൾ തന്നെ പങ്കിടുന്നു എന്നത് ഐപിഎൽ ചരിത്രത്തിലെ തന്നെ അപൂർവ്വമായ കാഴ്ചയാണ്. പിങ്കാണ് പുതിയ ഗോൾഡ് എന്നാണ് ആരാധകർ പറയുന്നത്.
IPL 2026: പത്തിൽ പത്ത് മാർക്ക്, സന്ദീപ് ശർമ്മ പറഞ്ഞത് അക്ഷരംപ്രതി സത്യം! ധോണിയുടെ കഴിവിനെ പ്രകീർത്തിച്ച് താരം
രാജസ്ഥാൻ റോയൽസ് ടേക്ക് ഓവർ!
നിലവിൽ ഓറഞ്ച് ക്യാപ്പ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ ഇവരാണ്:
വൈഭവ് സൂര്യവംശി: 200 റൺസ് (4 മത്സരങ്ങൾ)
യശസ്വി ജയ്‌സ്വാൾ: 183 റൺസ് (4 മത്സരങ്ങൾ)
ധ്രുവ് ജുറൽ: 176 റൺസ് (4 മത്സരങ്ങൾ)

നിലവിൽ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തിൽ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയാണ് തലപ്പത്തുള്ളത്. വെറും 15 വയസ്സുള്ള ഈ താരം 4 മത്സരങ്ങളിൽ നിന്ന് 200 റൺസ് അടിച്ചുകൂട്ടി കഴിഞ്ഞു. 50.00 ശരാശരിയിലും 266.66 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലുമാണ് സൂര്യവംശിയുടെ പടയോട്ടം. ഓപ്പണിംഗിൽ സീനിയർ ബൗളർമാരെ ഒട്ടും ഭയമില്ലാതെ നേരിടുന്ന വൈഭവ്, യഥാർത്ഥത്തിൽ ഐപിഎൽ 2026-ന്റെ കണ്ടെത്തലായി മാറിക്കഴിഞ്ഞു. സൂര്യവംശിക്ക് തൊട്ടുപിന്നാലെ രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും മികച്ച ഫോമിലുണ്ട്. 4 മത്സരങ്ങളിൽ നിന്ന് 183 റൺസ് നേടിയ ജയ്‌സ്വാളിന്റെ ബാറ്റിംഗ് ശരാശരി 91.50 ആണ് എന്നത് അദ്ദേഹത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്നു. 163.39 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന ജയ്‌സ്വാൾ ഓറഞ്ച് ക്യാപ്പ് പോരാട്ടത്തിൽ വൈഭവിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഈ പട്ടികയിലെ മൂന്നാം സ്ഥാനവും രാജസ്ഥാൻ റോയൽസിന്റെ തന്നെ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലിനാണ്. പക്വതയാർന്ന ബാറ്റിംഗ് കാഴ്ചവെക്കുന്ന ജുറൽ 4 മത്സരങ്ങളിൽ നിന്ന് 176 റൺസ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. 58.67 ശരാശരിയും 181.44 സ്ട്രൈക്ക് റേറ്റുമുള്ള ജുറൽ രാജസ്ഥാൻ ബാറ്റിംഗ് നിരയിലെ വിശ്വസ്തനായി മാറിക്കഴിഞ്ഞു. ആദ്യ മൂന്ന് സ്ഥാനങ്ങളും പിങ്ക് പട കയ്യടക്കിയതോടെ ടൂർണമെന്റിലെ മറ്റ് ടീമുകൾ ഈ ബാറ്റിംഗ് കരുത്തിനെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ്. റൺസ് നേടുന്നതിനൊപ്പം ഉയർന്ന സ്ട്രൈക്ക് റേറ്റും നിലനിർത്തുന്നു എന്നതാണ് രാജസ്ഥാൻ താരങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്.
IPL 2026: അവൻ കണ്ണും പൂട്ടി വീശുകയല്ല, ഓരോ ഷോട്ടും ക്ലാസ്! തന്റെ ടീമിനെ പഞ്ഞിക്കിട്ട 15 കാരനെ പുകഴ്ത്തി ബുവി
രാജസ്ഥാൻ താരങ്ങൾക്ക് പിന്നാലെ മറ്റ് ടീമുകളിലെ യുവതുർക്കികളും ഓറഞ്ച് ക്യാപ്പ് പട്ടികയിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. സമീർ റിസ്‌വി 3 മത്സരങ്ങളിൽ നിന്ന് 160 റൺസ് അടിച്ചുകൂട്ടി നാലാം സ്ഥാനത്തുണ്ട്. 161.61 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് റിസ്‌വിയുടെ ബാറ്റിംഗ്. അഞ്ചാം സ്ഥാനത്തുള്ള അംഗ്രിഷ് രഘുവംശി 51.67 ശരാശരിയിൽ 155 റൺസാണ് ഇതുവരെ നേടിയത്. ഹെൻറിച്ച് ക്ലാസൻ (145 റൺസ്), രജത് പാട്ടിദാർ (142 റൺസ്) എന്നിവരും സീസണിൽ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ പട്ടികയുടെ മുൻനിരയിൽ തന്നെയുണ്ട്. പാട്ടിദാറിന്റെ 71.00 എന്ന ശരാശരി അദ്ദേഹത്തിന്റെ ഫോമിനെ ശരിവെക്കുന്നു.