വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യ സ്വയം കുഴിച്ച കുഴി!! കോലിപ്പട വീഴും... മുന്നറിയിപ്പുമായി ബംഗ്ലാ കോച്ച്

നവംബര്‍ 22നാണ് ഡേ നൈറ്റ് ടെസ്റ്റ്

ദില്ലി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ-നൈറ്റ് ടെസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ചാ വിഷയം, നവംബര്‍ 22 മുതല്‍ കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഏവരും കാത്തിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റ് അരങ്ങേറുന്നത്. ഇരുടീമുകളുടെയും ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണിത്.

ടി20 ലോകകപ്പ്: സ്‌കോട്ട്‌ലാന്‍ഡും ഒമാനും കൂടി ടിക്കറ്റ്.. ക്വാട്ട പൂര്‍ത്തിയായിടി20 ലോകകപ്പ്: സ്‌കോട്ട്‌ലാന്‍ഡും ഒമാനും കൂടി ടിക്കറ്റ്.. ക്വാട്ട പൂര്‍ത്തിയായി

ഡേ-നൈറ്റ് ടെസ്റ്റില്‍ ഉപയോഗിക്കുന്ന പിങ്ക് ബോളും ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഈ പന്ത് എങ്ങനെ ഇരുടീമുകളുടെയും പ്രകടനത്തെ ബാധിക്കുമെന്നു കാത്തിരുന്നു തന്നെ കാണണം. പിങ്ക് ബോള്‍ ഇന്ത്യക്കെതിരേ തങ്ങള്‍ക്കാവും ഗുണം ചെയ്യുകയെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ബംഗ്ലാദേശ് കോച്ച് റസ്സല്‍ ഡൊമിന്‍ഗോ.

പുതിയ അനുഭവമാവും

പുതിയ അനുഭവമാവും

പിങ്ക് ബോളുമായി ഡേ-നൈറ്റ് ടെസ്റ്റില്‍ കളിക്കുകയെന്നത് ഇരുടീമുകള്‍ക്കും പുതിയ അനുഭവമായിരിക്കുമെന്നു ഡൊമിന്‍ഗോ ചൂണ്ടിക്കാട്ടി. ഇതു വലിയ അവസരമായാണ് കോച്ചെന്ന നിലയില്‍ ഡേ-നൈറ്റ് ടെസ്റ്റിനെ കാണുന്നത്. ഇന്ത്യ ഇതിനു മുമ്പ് പിങ്ക് ബോള്‍ ഉപയോഗിച്ച് ടെസ്റ്റ് കളിച്ചതായി തോന്നുന്നില്ല. തങ്ങളും ഇതുവരെ ഈ പന്തുമായി കളിച്ചിട്ടില്ല. ഈഡന്‍ ഗാര്‍ഡന്‍സ് ചരിത്ര നിമിഷത്തിനാണ് വേദായാവാന്‍ പോവുന്നത്. വലിയ ആവേശത്തോടെയാണ് തങ്ങള്‍ ഈ ടെസ്റ്റിനെ കാത്തിരിക്കുന്നതെന്നും ഡൊമിന്‍ഗോ വിശദമാക്കി.

ബംഗ്ലാദേശിന് നേട്ടമാവും

ബംഗ്ലാദേശിന് നേട്ടമാവും

ടെസ്റ്റിലെ നമ്പര്‍ വണ്‍ ടീമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ വലിയ വെല്ലുവിളിയാണ് ബംഗ്ലാദേശിനെ കാത്തിരിക്കുന്നത്. എന്നാല്‍ പിങ്ക് ബോള്‍ ഉപയോഗിച്ച് ആദ്യമായി ഡേ- നൈറ്റ് ടെസ്റ്റ് കളിക്കുന്നതിന്റെ അനിശ്ചിത്വം ഇരുടീമുകള്‍ക്കുമുണ്ടാവും.
എങ്ങനെയായിരിക്കും പിങ്ക് ബോളിന്റെ അവസ്ഥയെന്നു ഇന്ത്യക്കും ബംഗ്ലാദേശിനുമറിയില്ല. അതുകൊണ്ടു തന്നെ ഈ അനിശ്ചിതത്വം ഇന്ത്യക്കു മേല്‍ ബംഗ്ലാദേശിനു നേട്ടമാവുമെന്നും ദക്ഷിണാഫ്രിക്കന്‍ വംശജനായ ഡൊമിന്‍ഗോ പറഞ്ഞു.

തയ്യാറെടുപ്പിന് സമയം കുറവ്

തയ്യാറെടുപ്പിന് സമയം കുറവ്

കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റിനു തയ്യാറെടുക്കാന്‍ ഇരുടീമുകളുടെയും പക്കല്‍ സമയം കുറവാണെന്നു ഡൊമിന്‍ഗോ പറഞ്ഞു. കൊല്‍ക്കത്തയില്‍ ലൈറ്റ്‌സിനു കീഴില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഇന്ത്യക്കെതിരേ ഇറങ്ങുകയെന്നത് ബംഗ്ലാദേശിനെ സംബന്ധിച്ച് വലിയ മുഹൂര്‍ത്തം തന്നെയാണ്. ഈ വെല്ലുവിളിക്കായി കാത്തിരിക്കുകയാണ് ടീം. തയ്യാറെടുപ്പിന് സമയം കുറവായതിനാല്‍ ഈ ടെസ്റ്റ് തങ്ങള്‍ക്കു മാത്രമല്ല ഇന്ത്യക്കും വെല്ലുവിളിയായിരിക്കും. ഈ ടെസ്റ്റില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കമുണ്ടെന്നു പറയാന്‍ കഴിയില്ല. ഇന്ത്യക്കും ബംഗ്ലാദേശിനും തുല്യ സാധ്യതയാണുള്ളതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

ആദ്യം എതിര്‍പ്പ്

ആദ്യം എതിര്‍പ്പ്

കൊല്‍ക്കത്തയില്‍ ഡേ-നൈറ്റ് ടെസ്റ്റ് കളിക്കാമെന്ന നിര്‍ദേശം ആദ്യം വന്നപ്പോള്‍ ബംഗ്ലാദേശ് താരങ്ങളുടെ ഭാഗത്തു നിന്നും എതിര്‍പ്പുണ്ടായിരുന്നതായി ഡൊമിന്‍ഗോ വെളിപ്പെടുത്തി. താരങ്ങളുമായി ഇതേക്കുറിച്ച് താന്‍ സംസാരിച്ചിരുന്നു. പലരും തങ്ങളുടെ ആശങ്കയാണ് തന്നോടു പറഞ്ഞത്. എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നായിരുന്നു ചിലരുടെ പ്രതികരണം.
തയ്യാറെടുപ്പ് ഇല്ലെന്നതായിരുന്നു താരങ്ങളുടെ ആശങ്കയ്ക്കു കാരണം. ഒന്നും രണ്ടു ടെസ്റ്റുകള്‍ക്കിടയില്‍ രണ്ടോ, മൂന്നോ ദിവസത്തെ ഇടവേള മാത്രമേ ഉണ്ടാവുകയുള്ളൂവെന്നതും അവരുടെ ആശങ്ക വര്‍ധിപ്പിച്ചതായി കോച്് വിശദമാക്കി.

പിങ്ക് ബോളിനെക്കുറിച്ചറിയാം

പിങ്ക് ബോളിനെക്കുറിച്ചറിയാം

ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ പിങ്ക് ബോളുമായി അടുത്തിടപഴകാന്‍ തനിക്കു അവസരം ലഭിച്ചതായി ഡൊമിന്‍ഗോ പറഞ്ഞു. അഡ്‌ലെയ്ഡില്‍ ദക്ഷിണാഫ്രിക്ക പിങ്ക് ബോള്‍ ഉപയോഗിച്ച് ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുകയും ചെയ്തിട്ടുണ്ട്. ഈ ടെസ്റ്റിനു മുമ്പ് പിങ്ക് ബോള്‍ ഉപയോഗിച്ച് വാം അപ്പ് മല്‍സരവും ടീം കളിച്ചിരുന്നു. പിങ്ക് ബോളിനെക്കുറിച്ച് പലതും തനിക്കു അറിയാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം ബംഗ്ലാദേശ് താരങ്ങളുമായി താന്‍ പങ്കു വയ്ക്കുമെന്നും ഡൊമിന്‍ഗോ അറിയിച്ചു.

Story first published: Thursday, October 31, 2019, 12:09 [IST]
Other articles published on Oct 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X