വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2011ല്‍ എല്ലാവര്‍ക്കും നാലു വിദേശതാരങ്ങള്‍, മുംബൈയ്ക്കു മാത്രം അഞ്ച്!- ഇതായിരുന്നു കാരണം

ചാംപ്യന്‍സ് ലീഗ് ടി20യിലായിരുന്നു ഇത്

ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം നേട്ടങ്ങള്‍ കൊയ്തിട്ടുള്ള ടീമുകളിലൊന്നാണ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണ ഐപിഎല്‍ ട്രോഫിയില്‍ മുത്തമിട്ട ഏക ടീം കൂടിയാണ് മുംബൈയുടെ നീലപ്പട. 2008 ലെ പ്രഥമ സീസണ്‍ മുതലുള്ള ഐപിഎല്ലിന്റെ കാര്യമെടുത്താല്‍ നിയമങ്ങളില്‍ ഒരുപാട് മാറ്റങ്ങളൊന്നും ഭരണസമിതി വരുത്തിയിട്ടില്ലെന്നു കാണാം. അന്നും ഇന്നും നാലു വിദേശ താരങ്ങളെ മാത്രമേ ഒരു ഫ്രാഞ്ചൈസിക്കു പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയുള്ളൂ. എന്നാല്‍ ഒരിക്കല്‍ മുംബൈയ്ക്കു ഈ നിയമങ്ങള്‍ ലംഘിച്ച് അഞ്ചു പേരെ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നു കാണാം.

1

നിര്‍ത്തലാക്കിയ ചാംപ്യന്‍സ് ലീഗ് ടി0 ടൂര്‍ണമെന്റിന്റെ 2011ലെ സീസണിലായിരുന്നു ഇങ്ങനെയൊരു കൗതുകം സംഭവിച്ചത്. അന്നു മുംബൈ ടീമിലെ ഒരുപാട് ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്റെ പിടിലായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, മുനാഫ് പട്ടേല്‍, ആദിത്യ താരെ, പവന്‍ സുയല്‍, അലി മുര്‍ത്തസ, ധവാല്‍ കുല്‍ക്കര്‍ണി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം പരിക്കു കാരണം ചാംപ്യന്‍സ് ലീഗ് ടി20യില്‍ നിന്നും പിന്‍മാറേണ്ടി വന്നിരുന്നു. 23 പേരില്‍ എട്ടു പേരെയും നഷ്ടമായതോടെ മുംബൈ പരുങ്ങലിലാവുകയും ചെയ്തു.

WTC Final- മുന്‍തൂക്കം ഇന്ത്യക്കല്ല, ന്യൂസിലാന്‍ഡിന്! കോലിപ്പടയ്ക്കു മുന്നില്‍ ഒരു വഴി മാത്രംWTC Final- മുന്‍തൂക്കം ഇന്ത്യക്കല്ല, ന്യൂസിലാന്‍ഡിന്! കോലിപ്പടയ്ക്കു മുന്നില്‍ ഒരു വഴി മാത്രം

IPL 2021: മോര്‍ഗനില്ലാതെ കെകെആര്‍, പകരക്കാരനെ വേണം- ഇവരിലൊരാള്‍ക്കു സാധ്യതIPL 2021: മോര്‍ഗനില്ലാതെ കെകെആര്‍, പകരക്കാരനെ വേണം- ഇവരിലൊരാള്‍ക്കു സാധ്യത

തുടര്‍ന്നായിരുന്നു പ്രത്യേക സാഹചര്യം പരിഗണിച്ച് തങ്ങള്‍ക്കു അഞ്ചു വിദേശ താരങ്ങളെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുംബൈ അപേക്ഷ നല്‍കിയത്. ടൂര്‍ണമെന്റിന്റെ സമഗ്രത ഉറപ്പു വരുത്തുന്നതിനു വേണ്ടി മുംബൈയ്ക്കു അഞ്ചു വിദേശ താരങ്ങളെ തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കണമെന്ന സാങ്കേതിക സമിതിയുടെ ശുപാര്‍ശയ്ക്കു ചാംപ്യന്‍സ് ലീഗ് ടി20 ഭരണസമിതി അംഗീകാരം നല്‍കുകയായിരുന്നു. ഇതോടെ മുംബൈയ്ക്കു അഞ്ചു പേരെ ടീമില്‍ കളിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. ഹര്‍ഭജന്‍ സിങായിരുന്നു ടൂര്‍ണമെന്റില്‍ മുംബൈ ടീമിനെ നയിച്ചത്. ചാംപ്യന്‍സ് ലീഗ് ടി20യില്‍ അഞ്ചു വിദേശ താരങ്ങളുമായി കളിച്ച ആദ്യ ഐപിഎല്‍ ടീമെന്ന റെക്കോര്‍ഡും മുംബൈ അന്നു തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു.

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു ടൂര്‍ണമെന്റില്‍ മുംബൈയുടെ ആദ്യത്തെ മല്‍സരം. ഡാവി ജേക്കബ്‌സ്, എയ്ഡന്‍ ബ്ലിസാര്‍ഡ്, ആന്‍ഡ്രു സൈമണ്ട്‌സ്, കരെണ്‍ പൊള്ളാര്‍ഡ്, ലസിത് മലിങ്ക എന്നിവരായിരുന്നു മുംബൈ ടീമിലെ അഞ്ചു വിദേശ കളിക്കാര്‍. അഞ്ചു വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയത് ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു മുതല്‍ക്കൂട്ടാവുകയും ചെയ്തു. മിന്നുന്ന പ്രകടനം നടത്തിയ അവര്‍ അന്നു ചാംപ്യന്‍മാരുമായിരുന്നു. ഫൈനല്‍ ഐപിഎല്‍ ടീം തന്നെയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയായിരുന്നു മുംബൈ തകര്‍ത്തുവിട്ടത്.

Story first published: Monday, May 31, 2021, 14:59 [IST]
Other articles published on May 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X