വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷമി, ഇങ്ങനെ കയറിപ്പോരുന്നത് ശരിയാണോ? ചോദ്യവുമായി ആരാധകര്‍

കിങ്സ്റ്റണ്‍: ശരിയാണ്, മുഹമ്മദ് ഷമി ബാറ്റ്‌സ്മാനല്ല. താരത്തില്‍ നിന്നും വമ്പന്‍ ഇന്നിങ്‌സുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുമില്ല. എന്നുകരുതി ക്രീസില്‍ ഇറങ്ങിയാല്‍ എളുപ്പം വിക്കറ്റും കളഞ്ഞു കയറിപ്പോരുന്നത് അംഗീകരിക്കാനൊക്കുമോ? ചോദ്യവുമായി ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. സബീന പാര്‍ക്ക് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചെങ്കിലും ബാറ്റു കൊണ്ടുള്ള ഷമിയുടെ ദുരന്തകഥ തുടരുകയാണ്.

സംപൂജ്യനായി ഷമി

രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം രണ്ടു പന്തുകളുടെ ആയുസ്സു മാത്രമേ ഷമിക്കുണ്ടായുള്ളൂ — റഖീം കോണ്‍വാളിന്റെ പന്തില്‍ താരം സംപൂജ്യനായി ഒരിക്കല്‍ക്കൂടി മടങ്ങി. ടെസ്റ്റില്‍ തുടര്‍ച്ചയായി ആറാം തവണയാണ് മുഹമ്മദ് ഷമി റണ്‍സൊന്നുമില്ലാതെ പുറത്താവുന്നത്. കഴിഞ്ഞവര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനം തൊട്ടുണ്ട് താരത്തിന് ഈ ശനി ദശ.

തുടരെ ഗോൾഡൻ ഡക്ക്

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആദ്യ പന്തില്‍ത്തന്നെ ഷമി പുറത്താവുകയായിരുന്നു. പെര്‍ത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഒരു പന്തിന്റെ ആയുസ്സു മാത്രമേ താരത്തിന് കൈവന്നുള്ളൂ. രണ്ടാം ഇന്നിങ്‌സിലാവട്ടെ ക്രീസിലുണ്ടായിരുന്നെങ്കിലും പന്തൊന്നും നേരിടാനായില്ല. ഇവിടെയും വ്യക്തിഗത സ്‌കോര്‍ പൂജ്യം തന്നെ. മെല്‍ബണ്‍ ടെസ്റ്റില്‍ മൂന്നു പന്തുകള്‍ വിജയകരമായി പിടിച്ചുനിന്നെങ്കിലും റണ്‍സൊന്നും നേടാന്‍ താരത്തിനായില്ല.

ബാറ്റിങ് ചരിത്രം ഇങ്ങനെ

ശേഷം വിന്‍ഡീസ് പര്യടനത്തിലും ചിത്രം മറിച്ചൊന്നല്ല. ആന്റിഗ്വയില്‍ ആദ്യ പന്തില്‍ പുറത്തായപ്പോള്‍ കിങ്‌സ്റ്റണില്‍ രണ്ടാമത്തെ പന്തില്‍ ഷമിയുടെ ബാറ്റിങ് പോരാട്ടം അവസാനിച്ചു.

  • 0(2) vs വെസ്റ്റ് ഇന്‍ഡീസ് (കിങ്‌സ്റ്റണ്‍)
  • 0(1) vs വെസ്റ്റ് ഇന്‍ഡീസ് (ആന്റിഗ്വ)
  • 0*(3) vs ഓസ്‌ട്രേലിയ (മെല്‍ബണ്‍)
  • 0*(0) vs ഓസ്‌ട്രേലിയ (പെര്‍ത്ത്)
  • 0(1) vs ഓസ്‌ട്രേലിയ (പെര്‍ത്ത്)
  • 0(1) vs ഓസ്‌ട്രേലിയ (അഡ്‌ലെയ്ഡ്)
  • ജയം ഇന്ത്യയ്ക്ക്

    എന്തായാലും ഷമിയുടെ ബാറ്റിനെ ആശ്രയിക്കേണ്ട ഗതികേട് കിങ്‌സ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കുണ്ടായില്ല. ഹനുമാ വിഹാരിയുടെ ശതകവും ഇഷാന്ത് ശര്‍മ്മയുടെ അര്‍ധ ശതകവും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് ആവേശം പകര്‍ന്നു. രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ കൈയ്യടക്കിയത്. പതിവുപോലെ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

    തന്നെ മാറ്റിയത് ബാംഗറിന് പിടിച്ചില്ല, സെലക്ടറുടെ മുറിയില്‍ ഇടിച്ചുകയറി!! പിന്നെ സംഭവിച്ചത്...

    പന്തുകൊണ്ട് തിളങ്ങി

    468 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് പോരാട്ടം 210 റണ്‍സില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രിത് ബുംറ കരീബിയന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞൊതുക്കിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഈ ചുമതല മുഹമ്മദ് ഷമിയും രവിന്ദ്ര ജഡേജയും ഭംഗിയായി നിറവേറ്റി. ഇരു താരങ്ങളും മൂന്നു വീതം വിക്കറ്റുകളാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഇഷാന്ത് ശര്‍മ്മയ്ക്കും കിട്ടി ഒരു വിക്കറ്റ്.

Story first published: Wednesday, September 4, 2019, 12:00 [IST]
Other articles published on Sep 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X