വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആരാണ് സമദ് ? ഇര്‍ഫാന്റെ ശിഷ്യന്‍!, ജമ്മു കാശ്മീരില്‍ നിന്ന് മൂന്നാമന്‍- അടുത്തറിയാം

ഓള്‍റൗണ്ടര്‍ കൂടിയാണ് അബ്ദുള്‍ സമദ്

അബുദാബി: ഐപിഎല്ലിലൂടെ ഇന്ത്യയുടെ മറ്റൊരു യുവ താരം കൂടി ലോക ക്രിക്കറ്റില്‍ വരവറിയിച്ചു. ജമ്മു കാശ്മീരില്‍ നിന്നുള്ള യുവതാരം ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കുപ്പായത്തില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്. അടുത്ത യൂസഫ് പഠാനെന്നു വിശേഷിപ്പിക്കപ്പെടുന്ന സമദ് വെടിക്കെട്ട് ഫിനിഷറും ലെഗ്‌ബ്രേക്ക് ബൗളറുമാണ്.

1

തന്റെ കന്നി ഐപിഎല്‍ മല്‍സരത്തില്‍ അഞ്ചാമനായി സമദിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഏഴു പന്തില്‍ ഓരോ ബൗണ്ടറികളും സിക്‌സറുമടക്കം 12 റണ്‍സുമായി പുറത്താവാതെ നിന്ന സമദ് തുടക്കം മോശമാക്കിയതുമില്ല. കളിഞ്ഞ ലേലത്തിലാണ് 2016ലെ ഐപിഎല്‍ ചാംപ്യന്‍മാരായ ഹൈദരാബാദ് സമദിനെ തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമായിരുന്നു താരത്തിനു ഐപിഎല്‍ അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഗുജറാത്തിനെതിരേ സമദ് 53 പന്തില്‍ 68 റണ്‍സ് അടിച്ചെടുത്തിരുന്നു.

ഐപിഎല്ലില്‍ കളിക്കുന്ന ജമ്മു കാശ്മീരില്‍ നിന്നുള്ള മൂന്നാമത്തെ താരം കൂടിയാണ് അടുത്ത മാസം 19 വയസ്സ് തികയുന്ന സമദ്. നേരത്തേ ജമ്മു കാശ്മീരിന്റെ പര്‍വേസ് റസൂല്‍, റാസിഖ് സലാം എന്നിവര്‍ ഐപിഎല്ലില്‍ കളിച്ചിരുന്നു. സമദിനൊപ്പം ജമ്മു കാശ്മീര്‍ ടീമിലെ സഹതാരമായ മന്‍സൂര്‍ ദാറിനും ഈ സീസണിലെ ഐപിഎല്ലില്‍ നറുക്കുവീണിരുന്നു. ലേലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു താരത്തെ വാങ്ങിയത്. പക്ഷെ ഈ സീസണില്‍ ദാര്‍ പഞ്ചാബിനു വേണ്ടി ഇനിയും അരങ്ങേറിയിട്ടില്ല.

10 വര്‍ഷത്തേക്ക് കേരളാ ഭക്ഷണം മറന്നേക്കൂ! കോലിയുടെ ഉപദേശം കരിയര്‍ മാറ്റിയെന്നു സഞ്ജു10 വര്‍ഷത്തേക്ക് കേരളാ ഭക്ഷണം മറന്നേക്കൂ! കോലിയുടെ ഉപദേശം കരിയര്‍ മാറ്റിയെന്നു സഞ്ജു

ഐപിഎല്‍: ജയിക്കുന്ന കളി തോല്‍പ്പിക്കാന്‍ അവര്‍ മിടുക്കരാണ്, ആര്‍സിബി ബൗളര്‍മാരെ ട്രോളി സേവാഗ്!!ഐപിഎല്‍: ജയിക്കുന്ന കളി തോല്‍പ്പിക്കാന്‍ അവര്‍ മിടുക്കരാണ്, ആര്‍സിബി ബൗളര്‍മാരെ ട്രോളി സേവാഗ്!!

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ ശിക്ഷ്യന്‍ കൂടിയാണ് സമദ്. ജമ്മു കാശ്മീര്‍ ടീമിന്റെ മുന്‍ ഉപദേശകന്‍ കൂടിയായിരുന്ന ഇര്‍ഫാന്റെ ശിക്ഷണത്തിലാണ് സമദ് തന്റെ പ്രതിഭയെ മിനുക്കിയെടുത്തത്. ഡല്‍ഹിക്കെതിരായ മല്‍സരത്തിനുള്ള ഹൈദരബാദ് ടീമില്‍ ഇടം നേടിയപ്പോള്‍ സമദിനെ ഇര്‍ഫാന്‍ ട്വിറ്ററിലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു.

ജമ്മു കാശ്മീര്‍ ക്രിക്കറ്റിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി, അബ്ദുള്‍ സമദ് ടീമിനായി അരങ്ങേറുന്നു. താരത്തിന് എല്ലാ ആശംസയും നേരുന്നതിനൊപ്പം ദൈര്‍ഘ്യമേറിയ കരിയര്‍ ലഭിക്കട്ടെയെന്നും ആശംസിക്കുന്നു. ജമ്മു കാശ്മീരിലെ യുവതലമുറയ്ക്കിടയില്‍ ഇതു വലിയ ഓളം സൃഷ്ടിക്കുമെന്ന് തനിക്കുറപ്പുണ്ട്. വരാനിരിക്കുന്ന ഈ ഹീറോയെ അവര്‍ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്നും ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കാശ്മീരിനു വേണ്ടി മൂന്നു സെഞ്ച്വറികളടക്കം 592 റണ്‍സ് സമദ് നേടിയിട്ടുണ്ട്. 36 സിക്‌സറുകളും ഇതേ സീസണില്‍ താരം വാരിക്കൂട്ടി. രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീര്‍ ടീമിനെ പ്ലേഓഫില്‍ എത്തിക്കുന്നതില്‍ സമദ് നിര്‍ണായക പങ്കും വഹിച്ചിരുന്നു.

Story first published: Tuesday, September 29, 2020, 22:46 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X