For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: മാര്‍ഷിന്റെ പോരാട്ടം വിഫലം!! എല്‍എസ്ജിക്കു ബാറ്റിങ് ദുരന്തം: ജയിച്ചുകയറി റോയല്‍സ്

ലഖ്‌നൗ: ഐപിഎല്ലില്‍ തോല്‍വികളില്‍ നിന്നും തോല്‍വികളിലേക്കു കൂപ്പുകുത്തുകയാണ് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം. ഈ സീസണിലെ തുടര്‍ച്ചയായ നാലാമത്തെ തോല്‍വിയിലേക്കു വീണിരിക്കുകയാണ് അവര്‍. മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനോടു 40 റണ്‍സിന്റെ പരാജയമാണ് എല്‍എസ്ജിക്കു നേരിട്ടത്.

ജയിക്കാമായിരുന്ന മല്‍സരമാണ് ബാറ്റിങ് നിരയുടെ ഫ്‌ളോപ്പ് ഷോ കാരണം എല്‍എസ്ജി കളഞ്ഞുകുളിച്ചത്. കാരണം വെറും 160 റണ്‍സ് മാത്രമേ അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ, ഈ ടോട്ടല്‍ ലഖ്‌നൗ അനായാസം ചേസ് ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു.

RAJASTHAN ROYALS

ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് (55) സീസണിലെ ആദ്യ ഫിഫ്റ്റിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇതോടെ 18 ഓവറില്‍ വെറും 119 റണ്‍സിനു എല്‍എസ്ജിയുടെ പോരാട്ടവും അവസാനിച്ചു. 41 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് മാര്‍ഷിന്റെ ഇന്നിങ്‌സ്. നിക്കോളാസ് പൂരന്‍ (22), ഹിമ്മത്ത് സിങ് (15) എന്നവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

മൂന്നോവറിനുള്ളില്‍ തന്നെ എല്‍എസ്ജി മൂന്നു വിക്കറ്റിനു 11 റണ്‍സിലേക്കു തകര്‍ന്നു. അവിടെ നിന്നൊരു തിരിച്ചുവരവും അവര്‍ക്കു നടത്താനായില്ല. ആയുഷ് ബഡോനി (ഗോള്‍ഡന്‍ ഡെക്ക്), ക്യാപ്റ്റന്‍ റിഷഭ് (0), എയ്ഡന്‍ മാര്‍ക്രം (0) തുടങ്ങിയവരെല്ലാം ഡെക്കായതാണ് ലഖ്‌നൗവിനെ തുടക്കത്തില്‍ തന്ന ബാക്ക്ഫൂട്ടിലാക്കിയത്.

നാലാം വിക്കറ്റില്‍ മാര്‍ഷ്-പൂരന്‍ ജോടി 41 ബോളില്‍ 43 റണ്‍സെടുത്തപ്പോള്‍ എല്‍എസ്ജിക്കു നേരിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പൂരന്‍ വീണ ശേഷം പിന്നീട് വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. റോയല്‍സിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകളെടുത്തു. നാന്ദ്രെ ബര്‍ഗറും ബ്രിജേഷ ശര്‍മയും രണ്ടു വീതം വിക്കറ്റുകളും പിഴുതു.

രക്ഷകനായി ജഡ്ഡു

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനു ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 159 റണ്‍സിലെത്തിയത്. ഇതിനു അവര്‍ കടപ്പെട്ടിരിക്കുന്നത് വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയോടാണ്. പുറത്താവാതെ 43 റണ്‍സെടുത്ത ജഡ്ഡുവാണ് ടീമിനെ 150 കടത്തിയത്. 29 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ഫോറും ഒരു സിക്‌സറുമടിച്ചു.

വേറെയാരും 25 റണ്‍സ് പോലുമെടുത്തില്ല. യ്ശസ്വി ജയ്‌സ്വാള്‍ (22), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (22), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (20), ഡൊണോവന്‍ ഫെരേര (20), ശുഭം ദുബെ (19*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

RAVINDRA JADEJA

ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും റോയല്‍സ് ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. ഏഴാം വിക്കറ്റില്‍ ജഡേജ-ദുബെ ജോടി 25 ബോളില്‍ നേടിയ 49 റണ്‍സാണ് അവരുടെ ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്.

ടോസിനു ശേഷം എല്‍എസ്ജി ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ അതേ ടീമിനെ റോയല്‍സ് നിലനിര്‍ത്തി. എന്നാല്‍ എല്‍എസ്ജിയില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു.

പ്ലെയിങ് 11

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ഐഡന്‍ മര്‍ക്രം, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, മുകുള്‍ ചൗധരി, മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിംഗ് റാട്ടി, മായങ്ക് യാദവ്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ഡൊനോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, രവി ബിഷ്ണോയ്, ബ്രിജേഷ് ശര്‍മ, നാന്ദ്രെ ബര്‍ഗര്‍.

Story first published: Wednesday, April 22, 2026, 16:22 [IST]
Other articles published on Apr 22, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+