For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന്റെ ശമ്പളം മാത്രം, ഡിസി വാങ്ങിയത് 5 പേരെ!! കിടു പ്ലെയേഴ്സ്; ഇതാണ് മാസ്റ്റര്‍ സ്‌ട്രോക്ക്

ഈ സീസണില്‍ കിരീടത്തിനായുള്ള റേസില്‍ തങ്ങളുമുണ്ടാവുമെന്ന സൂചനയാണ് ആദ്യ രണ്ടു റൗണ്ടുകള്‍ക്കു ശേഷം അക്ഷര്‍ പട്ടേലിന്‍െ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നല്‍കിയിരിക്കുന്നത്. രണ്ടു മല്‍സരങ്ങളിലും ജയിച്ച അവര്‍ വളരെ സന്തുലിതമായ പ്രകടനം ഇവയില്‍ കാഴ്ചവയ്ക്കുകയും ചെയ്തു.

ബാറ്റിങിലും ബൗളിങിലുമെല്ലാം മികച്ച് താരങ്ങളടങ്ങുന്ന ഒരു കംപ്ലീറ്റ് പാക്കേജായി ഡിസി മാറിയിട്ടുണ്ടെന്നു നിസംശയം പറയാം. കഴിഞ്ഞ മിനി താരലേലത്തിലെ മാസ്റ്റര്‍ സ്‌ട്രോക്കാണ് ഇത്രയും മികച്ചൊരു സംഘത്തെ വാര്‍ത്തെടുക്കാന്‍ അവരെ സഹായിച്ചത്.

sanju samson

പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു ചില ഗംഭീര താരങ്ങളെ അവര്‍ പുതുതായി ടീമിലേക്കു കൊണ്ടുവരികയും ചെയ്തിരുന്നു. ലേലത്തില്‍ ഏറ്റവും അനുയോജ്യരായ കളിക്കാരെ എങ്ങനെ റാഞ്ചണമെന്നു ഇപ്പോള്‍ പതറുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സടക്കമുള്ള ടീമുകള്‍ക്കു കണ്ടു പഠിക്കാവുന്നതാണ്.

സഞ്ജു = 5 പേര്‍!!

കഴിഞ്ഞ മിനി താരലേലത്തിനു മുമ്പായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയത്. റോയല്‍സിലെ അദ്ദേഹത്തിന്റെ ശമ്പളമായ 18 കോടിക്കു തുല്യമായി രവീന്ദ്ര ജഡേജെയും സാം കറെനെയും സിഎസ്‌കെ കൈമാറുകയും ചെയ്തു.

പക്ഷെ ഈ 18 കോടിയെന്ന വലിയ തുകയോടു നീതി പുലര്‍ത്തുന്ന പ്രകടനം ആദ്യത്തെ രണ്ടു റൗണ്ടുകളിലും പുറത്തെടുക്കാന്‍ സഞ്ജുവിനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. രണ്ടിന്നിങ്‌സുകളിലായി ആകെ സമ്പാദ്യം വെറും 13 റണ്‍സാണ്.

ഈ 18 കോടി രൂപയ്ക്കു സഞ്ജുവിനു പകരം പല കളിക്കാരെയും സിഎസ്‌കെയ്ക്കു വാങ്ങാന്‍ സാധിച്ചേനെ. അതു ഇപ്പോള്‍ ബൗളിങിലെ ദൗര്‍ബല്യം കുറേയൊക്കെ നികത്താനും അഞ്ചു തവണ ചാംപ്യന്മാരായ ടീമിനു കഴിയുായിരുന്നു. അവിടെയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സിഎസ്‌കെ കണ്ടു പഠിക്കേണ്ടത്.

സഞ്ജുവിന്റെ പ്രതിഫലത്തേക്കാള്‍ കുറച്ചധികം (18.95 കോടി) ചെലവഴിച്ച ഡിസി സ്വന്തമാക്കിയതാവട്ടെ നാലു വിദേശ താങ്ങളടക്കം അഞ്ചു കളിക്കാരെയാണ്. ഇവരെല്ലാം ഈ സീസണില്‍ ഡിസിയുടെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമാവുകയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ശ്രീലങ്കയുടെ ഫസ്റ്റ് ചോയ്‌സ് ടി20 ഓപ്പണറും അഗ്രസീവ് താരവുമായ പതും നിസങ്ക, സൗത്താഫ്രിക്കന്‍ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലര്‍, അവരുടെ തന്നെ ഫാസ്റ്റ് ബൗളര്‍ ലുംഗി എന്‍ഗിഡി എന്നിവരെയെല്ലാം കഴിഞ്ഞ ലേലത്തിലാണ് ഡിസി വാങ്ങിയത്.

മാത്രമല്ല, ലേലത്തിനു മുമ്പ് സൗത്താഫ്രിക്കന്‍ യുവതാരം ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ നിലനിര്‍ത്തുകയും ചെയ്തു. അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരവും ആദ്യ രണ്ടു കളിയിലെയും പ്ലെയര്‍ ഓഫ് ദി മാച്ചുമായ വമ്പനടിക്കാരനായ ബാറ്റര്‍ സമീര്‍ റിസ്വിയും അവര്‍ നിലനിര്‍ത്തിയ താരമാണ്. ഈ അഞ്ചു പേര്‍ക്കുമായി ചെലവിട്ടതാവട്ടെ 19 കോടിയില്‍ താഴെ രൂപ മാത്രം,

SAMEER RIZVI

അവിടെയാണ് സഞ്ജുവിനെ മാത്രം വിശ്വസിച്ച് 18 കോടി ചെലവഴിച്ച സിഎസ്‌കെയുടെ മണ്ടത്തരം ബോധ്യമാവുക. ഈ ഐപിഎല്‍ സീസണിസല്‍ ഡിസിയുടെ കിരീട ധാരണത്തില്‍ നിര്‍ണാായക പങ്കു വഹിക്കാന്‍ സാധ്യതയുള്ളവരാണ് ഈ അഞ്ചു താരങ്ങളും.

ഒന്നോ, രണ്ടോ പേര്‍ ഫ്‌ളോപ്പായാലും ബാക്കിയുള്ളവരില്‍ നിന്നും മികച്ച പ്രകടനം ഡിസിക്കു ഉറപ്പിക്കാം. കഴിഞ്ഞ മിനി താരലേലത്തില്‍ ഏറ്റവും ബുദ്ധിപൂര്‍വ്വം കളിക്കാര്‍ക്കു വേണ്ടി പണം ചെലവഴിച്ചവരില്‍ ഡിസി തീര്‍ച്ചയായും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ ടീമിന്റെ കുറവുകള്‍ തിരിച്ചറിഞ്ഞ് അവ മികച്ച രീതിയില്‍ ഡിസി നികത്തുകയും ചെയ്തു. നിസങ്കയെ വാങ്ങാന്‍ അവര്‍ക്കു ചെലവായത് നാലു കോടിയാണ്. ഇതിലൂടെ കെഎല്‍ രാഹുലിനു മികച്ചൊരു ഓപ്പണിങ് പങ്കാളിയെ കൂടിയാണ് ഡിസി കണ്ടെത്തിയത്.

ഏറെ അനുഭവസമ്പത്തുള്ള മില്ലര്‍ക്കായി അടിസ്ഥാന വിലയായ രണ്ടു കോടി രൂപ മാത്രമേ അവര്‍ക്കു മുടക്കേണ്ടി വന്നുള്ളൂ. എന്‍ഗിഡിയെയും ഡിസി വാങ്ങിയത് അടിസ്ഥാന വിലയായ രണ്ടു കോടിക്കു തന്നെയാണ്. 2024ലെ ലേലത്തില്‍ വെറും 50 ലക്ഷത്തിനു ഡിസി വാങ്ങിയ താരമാണ് സ്റ്റബ്‌സ്.

2025ല്‍ 10 കോടി രൂപയ്ക്കു അദ്ദേഹത്തെ നിലനിര്‍ത്തിയ അവര്‍ ഈ വര്‍ഷലവും അതേ പ്രതിഫലമാണ് സൗത്താഫ്രിക്കന്‍ താരത്തിനു നല്‍കുന്നത്. റിസ്വിയുടെ കാര്യമെടുത്താല്‍ വെരും 95 ലക്ഷം രൂപയ്ക്കാണ് 2025ലെ മെഗാ ലേലത്തില്‍ ഡിസി റാഞ്ചിയത്.

ഈ വര്‍ഷവും അതേ തുകയ്ക്കു ഡിസി നിലനിര്‍ത്തി. ഇപ്പോഴിതാ ഒരു കോടിയില്‍ താഴെ ശമ്പളത്തിന് അതിന്റെ എത്രയോ ഇരട്ടി മൂല്യമുള്ള പ്രകടനമാണ് റിസ്വി നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Saturday, April 4, 2026, 23:52 [IST]
Other articles published on Apr 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+