For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വീരു പറഞ്ഞത് മുന്നറിയിപ്പ്, സഞ്ജുവിനെ ആരൊക്കെയോ ഭയക്കുന്നു! വരുന്നത് മുട്ടന്‍ പണി

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ തയ്യാറെടുക്കുന്ന സഞ്ജു സാംസണിനു മുന്നറിയിപ്പുമായി സിനിമാ, സീരിയല്‍ താരം കിഷോര്‍ സത്യ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സഞ്ജുവിനു ചില മുന്നറിയിപ്പുകള്‍ നല്‍കിയത്. ഐപിഎല്ലില്‍ ഇത്തവണ കളിച്ച ആറു ഇന്നിങ്‌സുകളില്‍ നിന്നും 26.50 ശരാശരിയില്‍ 159 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 160.60 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് ഇത്തവണ സഞ്ജുവിനുണ്ട്.

അതിനിടെ സഞ്ജുവിനെ താഴ്ത്തിക്കെട്ടുന്ന തരത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അടുത്തിടെ അഭിപ്രായപ്രകടനം നടത്തിയിരുന്നു. സഞ്ജുവിനേക്കാള്‍ മിടുക്കന്‍ കെഎല്‍ രാഹുലാണെന്നായിരുന്നു അദ്ദേഹം ചില കാരണങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടിയത്. വീരുവിന്റെ ഈ അഭിപ്രായം സഞ്ജുവിനെ ആരൊക്കെയൊ ഭയപ്പെടുന്നുണ്ടെന്നും മുട്ടന്‍ പണി വരുന്നുണ്ടെന്നുമുള്ള സൂചനയാണ് നല്‍കുന്നതെന്നാണ് കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചത്.

SANJU SAMSON

വിരേന്ദര്‍ സെവാഗിനെ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും അതിനുശേഷം വളരെ സരസമായ രീതിയില്‍ കളിയെ വിശകലനം ചെയ്യുന്ന ഒരാള്‍ എന്ന നിലയിലും. എന്നാല്‍ ഇന്ന് സഞ്ജു സാംസണെ പറ്റിയുള്ള അദ്ദേഹത്തിന്റെ ഒരു കമന്റ് അതായത് കെഎല്‍ രാഹുലാണ് സഞ്ജു സാംസണിനേക്കാള്‍ മികച്ച കളിക്കാരന്‍, രാഹുല്‍ ഫോം വീണ്ടെടുത്തിരിക്കുന്നു തുടങ്ങിയ രീതിയിലുള്ള ഒരു വാര്‍ത്ത അദ്ദേഹത്തിന്റെതായി കാണുകയുണ്ടായി. ഇത് വായിച്ചതോട് കൂടെ സെവാഗിനോട് ഇതുവരെയുണ്ടായിരുന്ന ഇഷ്ടത്തിനു ഇടിവ് സംഭവിച്ചു.

ഇപ്പോള്‍ നടക്കുന്ന ഐപിഎല്ലിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കി എങ്ങനെ ഇത്തരമൊരു പ്രസ്താവനയില്‍ അദ്ദേഹത്തിന് എത്താന്‍ സാധിച്ചു എന്നുള്ളത് എന്നെ വളരെ അത്ഭുതപ്പെടുത്തി. സാന്ദര്‍ഭികവശാല്‍ മറ്റൊരു കൗതുകമുള്ള വാര്‍ത്തയും ഇതോടൊപ്പം നമുക്ക് ചേര്‍ത്ത് വായിക്കാം. ഇന്ത്യയുടെ ദേശീയ ടീമിന്റെ മുന്‍ സെലക്ടര്‍ ആയിരുന്ന ശരണ്‍ ദീപ് സിംഗിന്റെ വകയാണ് അത്. 2015ല്‍ സിംബാബ്‌വെക്കെതിരെയുള്ള ടി20 ടീമില്‍ സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു.

KISHORE SATYA

അവസരങ്ങള്‍ ലഭിച്ചിട്ടും സഞ്ജുവിന് ശോഭിക്കാന്‍ സാധിച്ചില്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് ശരിയുമാണ്. സമ്മതിക്കുന്നു. പക്ഷേ പിന്നീട് ലഭിച്ച അവസരങ്ങള്‍ സഞ്ജു മനോഹരമായി ഉപയോഗിച്ചപ്പോഴും സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം കയ്യാല പുറത്തെ തേങ്ങ പോലെ ആയിരുന്നില്ലേ?! ഇപ്പോള്‍ അദ്ദേഹം പറയുന്നത് ഈ ഐപിഎല്‍ ലീഗില്‍ 700 - 800 റണ്‍സ് എങ്കിലും അടിച്ചാല്‍ മാത്രമേ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് ഇനി എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ്.

ഇഷാന്‍ കിഷനും 'പരിക്ക് പറ്റി വിശ്രമിക്കുന്ന' റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കും ഒക്കെ അദ്ദേഹത്തിന് വലിയ ഭീഷണികളാണത്രെ ഇപ്പോള്‍! നിരന്തരം ഫോം ഇല്ലാതെ ഉഴറിയ റിഷഭ് പന്തിനും കെ എല്‍ രാഹുലിനും ഒക്കെ കിട്ടിയ ഒരു നീതി എപ്പോഴെങ്കിലും സഞ്ജുവിന് ലഭിച്ചിരുന്നോ?! കണ്ണുമടച്ചു പറയാം ഒരിക്കലും ഇല്ല.

സെവാഗ് പറയുന്നത് ആറ് കളികളില്‍ നിന്നും രാഹുല്‍ ഇതുവരെ 194 റണ്‍സ് നേടിയെന്നും എന്നാല്‍ ആറ് കളികളില്‍ നിന്നും സഞ്ജു 159 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ എന്നുമാണ്! ഒപ്പം രാഹുല്‍ ഫോമിലേക്ക് തിരിച്ചെത്തി എന്ന് എന്തോ വലിയ സംഭവമായിട്ടാണ് അദ്ദേഹം പറയുന്നത്.

പവര്‍ പ്ലേയുടെ പൂര്‍ണ അധികാരം നേടി ഓപണര്‍ ആയി ഇറങ്ങുന്ന രാഹുലിനെയാണ് വണ്‍ ഡൗണോ ടു ഡൗണോ ആയി ഇറങ്ങുന്ന സഞ്ജുമായിട്ട് അദ്ദേഹം താരതമപ്പെടുത്തിയിരിക്കുന്നത്. വിചിത്രം തന്നെ! ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് 114, സഞ്ജു സാംസണിന് 160!

ഇനി മറ്റു ടീമുകളിലെ ഓപ്പണര്‍മാരുടെ റണ്‍സും സ്‌ട്രൈക്ക് റേറ്റും നോക്കുന്നത് വളരെ കൗതുകമുള്ള ഒരു കാഴ്ചയാണ്-
ഫഫ് ഡ്യൂപ്ലെസി 6 മത്സരം, റണ്‍സ് 343, സ്‌ട്രൈക്ക് റേറ്റ് 166.
ഡേവിഡ് വര്‍ണര്‍ 6 മത്സരം, റണ്‍സ് 285, സ്‌ട്രൈക്ക് റേറ്റ് 120
വിരാട് കോലി 6 മത്സരം, റണ്‍സ് 279, സ്‌ടൈക്ക് റേറ്റ് 142
ജോസ് ബട്‌ലര്‍ 6 മത്സരം, റണ്‍സ് 244, സ്‌ട്രൈക്ക് റേറ്റ് 146.

SANJU SAMSON

ആദ്യ മത്സരത്തില്‍ സഞ്ജു ഇറങ്ങുന്നത് 5.5 ഓവറില്‍. രണ്ടാം മത്സരത്തില്‍ അദ്ദേഹം 2 ഡൗണ്‍ ആയിട്ടാണ് ഇറങ്ങിയത് 3.2 ഓവറില്‍. മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ 0 റണ്‍സ് ആണ് നേടിയത്. അഞ്ചാമത്തെ മത്സരത്തില്‍ 2 ഡൗണ്‍ അദ്ദേഹം ഇറങ്ങുന്നത് 2.5 ഓവറില്‍.

ആറാമത്തെ മത്സരത്തില്‍ ഇറങ്ങുന്നത് ആവട്ടെ 12.4 ഓവറില്‍! ആറു മത്സരങ്ങളില്‍ നിന്നും 36 ഓവര്‍ പവര്‍പ്ലേയുടെ അഡ്വാന്റ്‌റേജ് പൂര്‍ണമായും നേടിയിട്ടും 194 റണ്‍സ് മാത്രം കൈമുതലായ കെഎല്‍ രാഹുലുമായി താരതമ്യം ചെയ്യുമ്പോള്‍ 159 റണ്‍സ് നേടിയ ഈ കൊച്ചു സാംസണിനോട് ഒരു സാമാന്യ മര്യാദയെങ്കിലും സേവാഗെ കാണിക്കേണ്ടിയിരുന്നില്ലേ...

ടി20 മല്‍സരങ്ങളില്‍ റണ്‍സിക്കാള്‍ പ്രാധാന്യം കൊടുക്കുന്നത് സ്‌ട്രൈക്ക് റേറ്റിനു ആണ് എന്നുള്ള ഒരു കാര്യം സേവാഗ് മനപ്പൂര്‍വം കണ്ണടച്ച് ഇരുട്ടാക്കി കളഞ്ഞു! സെവാഗിന്റയും ശരണ്‍ദീപ് സിംഗിന്റെയും ഈ വിശകലനങ്ങള്‍ കാണുമ്പോള്‍ പ്രിയപ്പെട്ട സഞ്ജു, നിങ്ങളെ ആരൊക്കെയോ വീണ്ടും ഭയപ്പെടുന്നു എന്ന് വ്യക്തം. അത് വ്യക്തികള്‍ ആയാലും ലോബികള്‍ ആയാലും. സഞ്ജു മോനെ ഒന്ന് സൂക്ഷിച്ചോ... അടുത്തുള്ള ഏതോ ഒരു മുട്ടന്‍ പണിക്കുള്ള വെള്ളം ആരൊക്കെയോ അടുപ്പില്‍ വച്ച് തീയെരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

Never mind. You go ahead with your cricket....ആശംസകള്‍... ഇങ്ങ് ഇട്ടാവട്ടത്ത് കിടക്കുന്ന ചുരുക്കം മലയാളികള്‍ മാത്രമല്ല ലോകം മുഴുവനുള്ള നിരവധിപേര്‍ നിങ്ങളുടെ പുറകില്‍ ഉണ്ട്... ഇഷ്ടങ്ങളും ആശംസകളും സ്‌നേഹപ്പൂക്കളുമായി... ഇങ്ങനെയായിരുന്നു കിഷോര്‍ സത്യ ഫേസ്ബുക്കില്‍ കുറിച്ചത്.

Story first published: Saturday, April 22, 2023, 14:15 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+