For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹൈദരാബാദിന് കനത്ത തിരിച്ചടി, സുന്ദറിന് പരിക്ക്, പകരം ഈ മൂന്ന് പേരിലൊരാള്‍

അവസാന രണ്ട് മത്സരത്തില്‍ സിഎസ്‌കെയേയും ഗുജറാത്ത് ടൈറ്റന്‍സിനെയും തോല്‍പ്പിച്ച് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഹൈദരാബാദ് പ്രതീക്ഷകള്‍ സജീവമാക്കവെയാണ് തിരിച്ചടിയായി സുന്ദറിന് പരിക്കേറ്റത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി നല്‍കി വാഷിങ്ടണ്‍ സുന്ദറിന്റെ പരിക്ക്. സ്പിന്‍ ഓള്‍റൗണ്ടര്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനമാണ് സീസണില്‍ ഇതുവരെ കാഴ്ചവെച്ചത്. ടീം അവസാന രണ്ട് മത്സരത്തില്‍ സിഎസ്‌കെയേയും ഗുജറാത്ത് ടൈറ്റന്‍സിനെയും തോല്‍പ്പിച്ച് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഹൈദരാബാദ് പ്രതീക്ഷകള്‍ സജീവമാക്കവെയാണ് തിരിച്ചടിയായി സുന്ദറിന് പരിക്കേറ്റത്.

ഗുജറാത്തിനെതിരായ മത്സരത്തിനിടെ സുന്ദറിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രമാണ് സുന്ദര്‍ മത്സരത്തില്‍ വിട്ടുകൊടുത്തത്. പരിക്കിനെത്തുടര്‍ന്ന് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 58 റണ്‍സും നാല് വിക്കറ്റും ഇതിനോടകം സുന്ദര്‍ നേടി. ടീമിലെ മുഖ്യ സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദറിന്റെ പരിക്ക് ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്. സുന്ദറിന്റെ അഭാവത്തില്‍ ഹൈദരാബാദ് ആരെ പരിഗണിക്കും. ഈ മൂന്ന് പേരിലൊരാള്‍. ആരൊക്കെയാണെന്നറിയാം.

ശ്രേയസ് ഗോപാല്‍

ശ്രേയസ് ഗോപാല്‍

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രേയസ് ഗോപാലിനെ മെഗാ ലേലത്തില്‍ ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. സ്പിന്‍ ഓള്‍റൗണ്ടറായ ശ്രേയസ് ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവന്‍ കൂടിയാണ്. അവസാന സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും തീര്‍ത്തും മാറ്റിനിര്‍ത്തേണ്ട താരമല്ല ശ്രേയസ് ഗോപാല്‍. 2019 സീസണില്‍ രാജസ്ഥാന്റെ ഭാഗമായിരുന്ന അദ്ദേഹം 14 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുമായി തിളങ്ങിയിരുന്നു.

7.22 എന്ന മികച്ച ഇക്കോണമിയിലായിരുന്നു പ്രകടനം. ആര്‍സിബിക്കെതിരേ ഒരു ഹാട്രിക്കും അദ്ദേഹം നേടിയിട്ടുണ്ട്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെ പുറത്താക്കിയാണ് ഗോപാല്‍ ഹാട്രിക് പൂര്‍ത്തിയാക്കിയതെന്നതില്‍നിന്ന് തന്നെ അദ്ദേഹത്തിന്റെ മികവ് വ്യക്തം. 2020ല്‍ 14 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് അദ്ദേഹം നേടിയത്. മോശമല്ലാതെ ബാറ്റ് ചെയ്യാനും മികവുള്ള ശ്രേയസിനെ സുന്ദറിന് പകരക്കാരനായി ഹൈദരാബാദിന് പരിഗണിക്കാവുന്നതാണ്.

ജഗദീഷ് സുചിത്

ജഗദീഷ് സുചിത്

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ജഗദീഷ് സുചിത്തിനെ ഇതുവരെ ഒരു ടീമും കാര്യമായി ഉപയോഗിച്ചിട്ടില്ലെന്ന് പറയാം. 2016 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള താരം 17 മത്സരങ്ങളാണ് ഐപിഎല്ലില്‍ കളിച്ചത്. നേടിയത് 68 റണ്‍സും 12 വിക്കറ്റും. സ്പിന്നുകൊണ്ട് മികവ് കാട്ടാം എന്നതിലുപരിയായി മധ്യനിരയില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താനും സുചിത്തിന് മികവുണ്ട്. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുള്ള സുചിത് തകര്‍പ്പന്‍ ഫീല്‍ഡിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റ് നേടിയ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏഴ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റും 37 റണ്‍സും നേടി. സുന്ദറിന്റെ അഭാവം നികത്താന്‍ കെല്‍പ്പുള്ള യുവതാരമാണ് സുചിത്.

അബ്ദുല്‍ സമദ്

അബ്ദുല്‍ സമദ്

ആദ്യ രണ്ട് മത്സരത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ അബ്ദുല്‍ സമദിനെ ഹൈദരാബാദിന് സുന്ദറിന്റെ പകരക്കാരനായി പരിഗണിക്കാവുന്നതാണ്. പവര്‍ഹിറ്റര്‍ ബാറ്റ്‌സ്മാനായ താരം സ്പിന്നുകൊണ്ടും തിളങ്ങാന്‍ മികവുള്ളവനാണ്. ഹൈദരാബാദ് നിലനിര്‍ത്തിയ താരം കൂടിയാണ് സമദ്. 2020, 2021 സീസണില്‍ സമദ് 111 റണ്‍സാണ് നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 127 റണ്‍സുമായി ജമ്മു കാശ്മീരിന്റെ ടോപ് സ്‌കോററായിരുന്നു താരം. നിലവിലെ ഫോം ഔട്ടിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന സമദിനെ വീണ്ടും പരിഗണിച്ചാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. തീര്‍ത്തും മാറ്റിനിര്‍ത്തപ്പെടേണ്ട താരമല്ല സമദെന്ന കാര്യം ഉറപ്പാണ്.

Story first published: Tuesday, April 12, 2022, 16:18 [IST]
Other articles published on Apr 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+