വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജു ചെയ്തത് അബദ്ധമോ? കപ്പ് ടൈറ്റന്‍സ് നേടുമോ?

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു

ഐപിഎല്ലിന്റെ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിര ടോസ് ലഭിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്ലൊം തന്നെ ടോസ് വളരെ നിര്‍ണായകമായി മാറിയിരുന്നു. രാത്രിയിലെ മഞ്ഞുവീഴ്ച കാരണം വൈകിയുള്ള ബാറ്റിങ് കുറേക്കൂടി എളുപ്പമായതിനാല്‍ ക്യാപ്റ്റന്മാര്‍ ബൗളിങാണ് തിരഞ്ഞെടുത്തത്. ഇതു പിഴച്ചതുമില്ല.

1

ഭൂരിഭാഗം മല്‍സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമുകള്‍ക്കായിരുന്നു വിജയം. ചുരുക്കം ചില കളികളില്‍ മാത്രമേ ആദ്യം ബാറ്റ് ചെയ്തവര്‍ സ്‌കോര്‍ പ്രതിരോധിച്ചു വിജയിച്ചിട്ടുള്ളൂ. ഈ കണക്കുകള്‍ മുന്നിലുണ്ടായിട്ടും ഫൈനലില്‍ ടോസിനു ശേഷം സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തതിലാണ് പലരും ആശ്ചര്യം പ്രകടിപ്പിച്ചത്.
വിക്കറ്റ് അല്‍പ്പം വരണ്ടതാണെന്നും ഈ കാരണത്താലാണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്നുമായിരുന്നു ടോസിനു ശേഷം സഞ്ജു പറഞ്ഞത്. ഇതു ഉപയോഗിച്ച വിക്കറ്റായതിനാല്‍ രണ്ടാമിന്നിങ്‌സില്‍ തങ്ങളുടെ സ്പിന്നര്‍മാര്‍ക്കു ഗുണം ചെയ്‌തേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, സഞ്ജുവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അഭിപ്രായമായിരുന്നു ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക്. ടോസ് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ ബൗളിങായിരുന്നു തിരഞ്ഞെടുക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്.

2

ഐപിഎല്ലിലെ അവസാനത്തെ അഞ്ചു ഫൈനലുകളെടുത്താല്‍ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും അത്ര ശുഭകമല്ല കാര്യങ്ങള്‍. കഴിഞ്ഞ അഞ്ചു ഫൈനലുകളില്‍ മൂന്നിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചിട്ടുള്ളത്. പക്ഷെ ഇതിന്റെ പേരില്‍ റോയല്‍സിനു ആഹ്ലാദിക്കാന്‍ കഴിയില്ല. ഇതിന്റെ കാരണം ഓരോ വര്‍ഷവും മാറി മാറിയാണ് വിജയികളുണ്ടായത് എന്നതാണ്.
അതായത്, 2017ലെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നു ചാംപ്യന്‍മാരായത്. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തുകയായിരുന്നു. പക്ഷെ 2018ല്‍ കഥ മാറി. രണ്ടാമത് ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കിരീടം നേടിയത്.
തോല്‍പ്പിച്ചത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ.

3

2019ല്‍ വിജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നു. മുംബൈ ഇന്ത്യന്‍സായിരുന്നു ഇത്. പരാജയപ്പെടുത്തിയത് ചെന്നൈയെയാണ്. പക്ഷെ 2020ല്‍ കാര്യങ്ങള്‍ വീണ്ടും മാറി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് രണ്ടാമത് ബാറ്റ് ചെയ്ത് മുംബൈ അഞ്ചാം കിരീടത്തില്‍ മുത്തമിട്ടു. പക്ഷെ കഴിഞ്ഞ സീസണില്‍ ജേതാക്കളായത് ആദ്യം ബാറ്റ് ചെയ്ത ചെന്നൈയാണ്. ഫൈനലില്‍ ഹൈദരാബാദിനെ മറികടക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു സീസണിലെ ഈ രീതി നോക്കുമ്പോള്‍ ഇത്തവണ ജേതാക്കളാവേണ്ടത് രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ്. ഈ പതിവ് റോയല്‍സിനു ഇത്തവണ തിരുത്താന്‍ കഴിയുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ഫൈനലിലെ പ്ലെയിങ് ഇലവന്‍

ഫൈനലിലെ പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മാത്യു വേഡ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, യഷ് ദയാല്‍, ആര്‍ സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് ഷമി.

രാജസ്ഥാന്‍ റോയല്‍സ്- രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.

Story first published: Sunday, May 29, 2022, 20:35 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X