For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കപ്പ് തിരിച്ചെത്തിക്കും, മുംബൈയുടെ തകര്‍പ്പന്‍ ടീം, ഏറ്റവും ശക്തമായ പ്ലേയിങ് 11 ഇതാ

അവസാന സീസണില്‍ പ്ലേ ഓഫിലേക്കെത്താനാവാത്ത മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. വാശിയേറിയ മെഗാ ലേലത്തില്‍ 10 ടീമുകളും തങ്ങളുടെ പദ്ധതിക്കനുസരിച്ചുള്ള ടീമുകളെ സ്വന്തമാക്കി കഴിഞ്ഞു. ഇനിയങ്ങോട്ട് പോരാട്ടത്തിന്റെ ദിവസങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്. അവസാന സീസണ്‍വരെ എട്ട് ടീമുകളായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ അത് 10 ആയി ഉയര്‍ന്നതോടെ ടൂര്‍ണമെന്റിന്റെ ദിവസങ്ങളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. ഇത് ആവേശകരമായ ടൂര്‍ണമെന്റ് ആരാധകര്‍ക്ക് സമ്മാനിക്കും.

അവസാന സീസണില്‍ പ്ലേ ഓഫിലേക്കെത്താനാവാത്ത മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഇത്തവണ പഴയ പുലികളെയെല്ലാം ഒപ്പം ചേര്‍ത്തിട്ടുണ്ടെന്ന് പറയാം. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ് എന്നിവരെ നിലനിര്‍ത്തിയാണ് മുംബൈ മെഗാ ലേലത്തിലേക്കെത്തിയത് തന്നെ. ആദ്യ ദിനം തന്നെ 15.25 കോടിക്ക് ഇഷാന്‍ കിഷനെ മുംബൈ ടീമിലേക്ക് തിരികെ എത്തിച്ചു. ഇത്തവണ ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയത് ഇഷാനാണ്.

1

മുംബൈയുടെ മറ്റൊരു പ്രധാന നീക്കം ജോഫ്രാ ആര്‍ച്ചറെ എട്ട് കോടിക്ക് സ്വന്തമാക്കിയതാണ്. പരിക്കേറ്റ് വിശ്രമത്തിലുള്ള താരം ഈ വര്‍ഷം ഐപിഎല്‍ കളിക്കില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഭാവി മുന്നില്‍ക്കണ്ടാണ് മുംബൈ ഇത്തരമൊരു നീക്കം നടത്തിയത്. ജസ്പ്രീത് ബുംറ-ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ട് വരുന്നതോടെ മുംബൈ എതിരാളികളുടെ പേടി സ്വപ്‌നമാവുമെന്നുറപ്പാണ്. ഇത്തവണ കെട്ടുറപ്പുള്ള ടീമിനെത്തന്നെയാണ് മുംബൈ കളത്തിലിറക്കിയതെന്ന് പറയാം. 15ാം സീസണില്‍ മുംബൈക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ഏറ്റവും ശക്തമായ പ്ലേയിങ് 11നെ പരിശോധിക്കാം

രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍

രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍

ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് മറ്റ് സംശയങ്ങളില്ല. രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ തന്നെയാവും മുംബൈയുടെ ഓപ്പണിങ് നിരയിലേക്കെത്തുക. അവസാന സീസണില്‍ ഉള്‍പ്പെടെ ഇരുവരും തമ്മില്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ മികച്ച കൂട്ടുകെട്ട് പിറന്നിരുന്നു. ക്വിന്റന്‍ ഡീകോക്ക് ടീമിലുള്ളപ്പോള്‍ രോഹിത്തിനൊപ്പം മുഖ്യ പരിഗണന ഡീകോക്കിനായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ഡീകോക്കിനെ മുംബൈ ഒഴിവാക്കിയതിനാല്‍ ഇഷാന്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങിലേക്കെത്തും.

രണ്ട് പേരും ഒന്നിനൊന്ന് മികച്ച ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. രോഹിത്ത് നായകന്റെ ഉത്തരവാദിത്തത്തോടെ കളിക്കുമ്പോള്‍ അതിവേഗം റണ്‍സുയര്‍ത്തുകയാവും ഇഷാന്റെ ലക്ഷ്യം. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ ഇഷാന്‍ മിടുക്കനാണ്. അവസാന സീസണിലെ മുംബൈയുടെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇഷാന്‍ നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്നും ആരാധക മനസിലുണ്ട്. 15.25 കോടിക്ക് ടീമിലെത്തിച്ച ഇഷാനില്‍ വലിയ പ്രതീക്ഷ തന്നെയാണ് മുംബൈ വെച്ചിരിക്കുന്നത്.

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ ഇറക്കാം. നിലയുറപ്പിച്ച ശേഷം മധ്യ ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ മിടുക്കനാണ് സൂര്യ. മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ സൂര്യ മിടുക്കനാണ്. അതുകൊണ്ട് തന്നെ പവര്‍പ്ലേയില്ലാത്ത മധ്യ ഓവറുകളില്‍ അനായാസം റണ്‍സുയര്‍ത്താന്‍ സൂര്യകുമാറിന് സാധിക്കാറുമുണ്ട്. മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്തുന്നതാണ് എല്ലാ ടീമുകളുടെയും പ്രശ്‌നമെങ്കിലും സൂര്യയുള്ളപ്പോള്‍ മുംബൈക്ക് അക്കാര്യത്തില്‍ ആശങ്കകളില്ല. അവസാന സീസണിലേതുപോലെ ഇത്തവണയും മുംബൈയുടെ നെടുന്തൂണായി സൂര്യകുമാര്‍ ഉണ്ടായിരിക്കും.

അധികം പരിചയമില്ലാത്ത തിലക് വര്‍മയെ മുംബൈ ടീമിലെത്തിച്ചത് വ്യക്തമായ പദ്ധതികളോടെയാണ്. നാലാം നമ്പറില്‍ മുംബൈക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് തിലക് വര്‍മ. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള മിടുക്കാണ് തിലക് വര്‍മയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഭാവിയിലേക്ക് മുംബൈക്ക് വലിയ ഗുണം ചെയ്യാന്‍ സാധ്യതയുള്ള താരമാണ് തിലക്. 75 റണ്‍സാണ് ടി20യിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 143.77 ആണ് സ്‌ട്രൈക്കറേറ്റ്. മധ്യനിരയില്‍ പവര്‍ഹിറ്ററായ താരമാണ് അദ്ദേഹം.

ടിം ഡേവിഡ്, കീറോണ്‍ പൊള്ളാര്‍ഡ്, ഡാനിയല്‍ സാംസ്

ടിം ഡേവിഡ്, കീറോണ്‍ പൊള്ളാര്‍ഡ്, ഡാനിയല്‍ സാംസ്

സിംഗപ്പൂരുകാരനായ ടിം ഡേവിഡിനെ അഞ്ചാം നമ്പറില്‍ മുംബൈ പരിഗണിച്ചേക്കും. ഐപിഎല്ലില്‍ അധികമാര്‍ക്കും അറിയാത്ത പേരാണ് ടിം ഡേവിഡ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കൊണ്ടുവന്നാല്‍ അത്ഭുതം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനാവുമെന്നാണ് മുംബൈ പ്രതീക്ഷിക്കപ്പെടുന്നത്. അടിച്ചുതകര്‍ത്തുന്ന കളിക്കാനും ഒന്നോ രണ്ടോ ഓവര്‍ ചെയ്യാനും മിടുക്കുണ്ട്. 11 ടി20കളില്‍ നിന്ന് 429 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 47.67 ശരാശരിയുള്ള താരത്തിന്റെ സ്‌ട്രൈക്കറേറ്റ് 157.72 ആണ്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ താരം മികച്ച പ്രകടനമാണ് നടത്തിയത്.

ആറാം നമ്പറില്‍ ഫിനിഷര്‍ റോളില്‍ കീറോണ്‍ പൊള്ളാര്‍ഡുണ്ടാവും. പന്തുകൊണ്ട് പഴയ പോലെ മികവ് കാട്ടാന്‍ പൊള്ളാര്‍ഡിന് സാധിച്ചേക്കില്ലെങ്കിലും ബാറ്റുകൊണ്ട് ടീമിനെ ഒറ്റക്ക് ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് പൊള്ളാര്‍ഡ്. 149.77 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന പൊള്ളാര്‍ഡ് മുംബൈയുടെ വിശ്വസ്തനായ താരമാണ്. ടീം വലിയ തകര്‍ച്ച നേരിട്ട മിക്ക സമയങ്ങളിലും പൊള്ളാര്‍ഡ് രക്ഷകനായിട്ടുണ്ട്.

ഏഴാം നമ്പറില്‍ ഓസ്‌ട്രേലിയന്‍ പേസ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനെ പരിഗണിക്കാം. ബിബിഎല്ലില്‍ തിളങ്ങിയ താരം വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. 234.78 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. നിര്‍ണ്ണായക റണ്‍സ് ടീം സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ് അദ്ദേഹം.

ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ടൈമല്‍ മില്‍സ്

ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്ഘട്ട്, ടൈമല്‍ മില്‍സ്

എട്ടാം നമ്പറില്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. മുംബൈ നിലനിര്‍ത്തിയ ബുംറ തന്നെയാവും പേസ് നിരയിലെ മുംബൈയുടെ വജ്രായുധം. ന്യൂബോളിലും ഡെത്ത് ഓവറിലും ബുംറ കാട്ടുന്ന മികവ് മുംബൈയുടെ കിരീടത്തിലേക്കുള്ള കുതിപ്പിലും നിര്‍ണ്ണായകമാവും. ഒമ്പതാം നമ്പറില്‍ മുംബൈ മായങ്ക് മാര്‍ക്കണ്ഡെയെ കളിപ്പിച്ചേക്കും. നേരത്തെ മുംബൈയുടെ ഭാഗമായിട്ടുള്ള താരത്തെ ഇത്തവണ മുംബൈ വീണ്ടും തിരിച്ചെത്തിച്ചിരിക്കുകയാണ്.

ഇടം കൈയന്‍ പേസറായി 10ാം നമ്പറില്‍ ജയദേവ് ഉനദ്ഘട്ടിനെ കളിപ്പിക്കാം. തല്ലുകൊള്ളി ബൗളറെന്ന വിശേഷമുള്ള താരമാണെങ്കിലും സഹീര്‍ ഖാന്റെ ഉപദേശം ഉനദ്ഘട്ടിനെ തിരിച്ചെത്തിക്കാന്‍ സഹായിച്ചേക്കും. അനുഭവസമ്പന്നായ താരമാണ് അദ്ദേഹം. 11ാമനായി ടൈമല്‍ മില്‍സിനാണ് അവസരം. ഇംഗ്ലണ്ട് പേസര്‍ ഇടം കൈയന്‍ പേസര്‍കൂടിയാണ്.

Story first published: Monday, February 14, 2022, 11:17 [IST]
Other articles published on Feb 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+