Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റണ്‍മഴ, ആര്‍സിബിയെ മലര്‍ത്തിയടിച്ച് പഞ്ചാബ്- ഉജ്ജ്വല വിജയം

1

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പഞ്ചാബ് കിങ്‌സ് മലര്‍ത്തിയടിച്ചു. ഫഫ് ഡുപ്ലെസി നായകസ്ഥാനത്തേക്കു വന്നിട്ടും 200ന്് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടും ആര്‍സിബിയെ ഇതു രക്ഷിച്ചില്ല. 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു മായങ്ക് അഗര്‍വാളിന്റെ പഞ്ചാബിനു ആര്‍സിബി നല്‍കിയത്. ഈ സ്‌കോര്‍ ആര്‍സിബിക്കു പ്രതിരോധിക്കാനാവുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

പക്ഷെ വമ്പനടിക്കാരുടെ വലിയ നിര തന്നെയുള്ള പഞ്ചാബ് ഈ സ്‌കോര്‍ അസാധ്യമായിരുന്നില്ല. ഒരോവറും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ പഞ്ചാബ് റണ്‍സെടുത്ത് വിജയം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചാബ് ബാറ്റിങ് നിരയില്‍ ആര്‍ക്കും ഫിഫ്റ്റിയില്ല. എന്നാല്‍ ഒരാളൊഴികെ മറ്റുള്ളവരെല്ലാം ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 43 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാനും ഭാനുക രാജപക്ഷയുമാണ് ടോപ്‌സ്‌കോറര്‍ സ്ഥാനം പങ്കിട്ടത്. നായകന്‍ മായങ്ക് (32), ലിയാം ലിവിങ്സ്റ്റണ്‍ (19), രാജ് ബാവ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഒഡെയ്ന്‍ സ്മിത്തും 25* (8 ബോള്‍, 3 സിക്‌സര്‍, 1 ബൗണ്ടറി) ഷാരൂഖ് ഖാനും 24* (20 ബോള്‍, 2 സിക്‌സര്‍, 1 ബൗണ്ടറി) ചേര്‍ന്ന് പഞ്ചാബിന്റെ ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

2

നേരത്തേ ആര്‍സിബി നായകനായുള്ള അരങ്ങേറ്റം ബാറ്റിങില്‍ ഡുപ്ലെസി അവിസ്മരണീയമാക്കുകയായിരുന്നു. നായകന്റെ ഇന്നിങ്‌സുമായി ഡുപ്ലെസി മുന്നില്‍ നിന്നു പട നയിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി രണ്ടു വിക്കറ്റിനു 205 റണ്‍സാണ് നേടിയത്. 88 റണ്‍സാണ് ആര്‍സിബി ജഴ്‌സിയിലെ ആദ്യ മല്‍സരത്തില്‍ ഡുപ്ലെസി അടിച്ചെടുത്തത്. വെറും 57 ബോൡ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറിയുമടക്കമായിരുന്നു ഇത്.

ഡുപ്ലെസിയെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലിയാണ് (41*) മറ്റൊരു പ്രധാന സ്‌കോറര്‍. ഡുപ്ലെസിയുടെ ഓപ്പണണിങ് പങ്കാളിയായ അനൂജ് റാവത്ത് 21 റണ്‍സെടുത്ത് മടങ്ങി. കോലിക്കൊപ്പം ദിനേശ് കാര്‍ത്തിക് 32 റണ്‍സോടെ പുറത്താവാതെ നിന്നു. കോലി 29 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചപ്പോള്‍ കാര്‍ത്തിക് വെറും 14 ബോളില്‍ മൂന്നു വീതം ബൗണ്ടറികളു സിക്‌സറും പായിച്ചാണ് 32 റണ്‍സ് വാരിക്കൂട്ടിയത്.

3

പുതിയ ഓപ്പണിങ് ജോടികളായ ഡുപ്ലെസിയും റാവത്തും മികച്ച തുടക്കമാണ് ആര്‍സിബിക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ ഡുപ്ലെസി- കോലി സഖ്യം ക്രീസില്‍ ഒന്നിച്ചതോടെ ആര്‍സിബിയുടെ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. 65 ബോളില്‍ റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു ചേര്‍ത്തത്. സെഞ്ച്വറിയിലേക്കു കുതിച്ച ഡുപ്ലെസിയെ ടീം സ്‌കോര്‍ 168ല്‍ വച്ച് വീഴ്ത്തി പഞ്ചാബ് റണ്ണൊഴുക്കിനു ബ്രേക്കിടുകയായിരുന്നു. ഡുപ്ലെസി മടങ്ങിയെങ്കിലും കോലിയും കാര്‍ത്തികും പ്രഹരം തുടര്‍ന്നതോടെ ആര്‍സിബി 200 കടന്നു. 17 ബോൡ 37 റണ്‍സാണ് ഈ സഖ്യം നേടിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങും രാഹുല്‍ ചാഹറും ഒാരോ വിക്കറ്റ് വീതം നേടി. ടോസ് ലഭിച്ച പഞ്ചാബിന്റെ പുതിയ നായകന്‍ മായങ്ക് അഗര്‍വാള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

4

ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലൂരും പഞ്ചാബും ഈ കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന ഡുപ്ലെസി ഇത്തവണത്തെ ലേലത്തില്‍ ആര്‍സിബിയിലേക്കു ചേക്കേറുകയായിരുന്നു. ഐപിഎല്ലില്‍ അദ്ദേഹം ഒരു ടീമിനെ ഇതാദ്യമായിട്ടാണ് നയിക്കുന്നതെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേരത്തേ സൗത്താഫ്രിക്കയെ നയിച്ച് അനുഭവസമ്പത്തുള്ള താരമാണ്.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി, അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, വിരാട് കോലി, ഡേവിഡ് വില്ലി, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.

പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ബാനുക രാജപക്‌സ (വിക്കറ്റ് കീപ്പര്‍), ഒഡെയ്ന്‍ സ്മിത്ത്, ഷാരൂഖ് ഖാന്‍, രാജ് ബാവ, അര്‍ഷ്ദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.

Story first published: Sunday, March 27, 2022, 23:27 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+