വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രോഹിത്തും ഹാര്‍ദിക്കുമില്ല, മുംബൈ ഫാന്‍സിന് ഞെട്ടല്‍

ടോസിനു ശേഷം സിഎസ്‌കെ ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്

1

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഗ്ലാമര്‍ പോരാട്ടത്തിനുള്ള മുംബൈ ഇന്ത്യന്‍സ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഞെട്ടിച്ചത് രണ്ടു കിടിലന്‍ താരങ്ങളുടെ അഭാവമായിരുന്നു. ഒന്ന് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയില്ലെന്നത് ആയിരുന്നെങ്കില്‍ മറ്റൊന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ടീമിന് പുറത്താണെന്നതായിരുന്നു. ആരും തന്നെ പ്രതീക്ഷിക്കാത്തതായിരുന്നു ഈ രണ്ടു സര്‍പ്രൈസുകളും. ഹിറ്റ്മാന്റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരമായ കരെണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിച്ചത്.

പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഈ മല്‍സരത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരം. എന്നാല്‍ ഹാര്‍ദിക് എന്തുകൊണ്ടാണ് ടീമില്‍ ഇല്ലാതിരുന്നതെന്നു വ്യക്തമല്ല. രോഹിത് ഓക്കെയാണ്. എത്രയും വേഗം അവന് സുഖം പ്രാപിക്കാനാവും. ഞാന്‍ ഇന്നത്തെ ക്യാപ്റ്റന്‍ മാത്രമാണ്. കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് ഞങ്ങള്‍ തുടങ്ങിയത്, ചില വിജയങ്ങളോടെ ഞങ്ങള്‍ താളം വീണ്ടെടുത്തു വരികയായിരുന്നുവെന്നും ടോസിനു ശേഷം പൊള്ളാര്‍ഡ് പറഞ്ഞു.

അടുത്ത മല്‍സരത്തിനു മുമ്പ് രോഹിത് പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ് ടീം. രോഹിത്തിന്റെ അഭാവത്തില്‍ പഞ്ചാബില്‍ നിന്നുള്ള അറ്റാക്കിങ് ബാറ്റ്‌സ്മാന്‍ അന്‍മോല്‍പ്രീത് സിങാണ് മുംബൈയുടെ പ്ലെയിങ് ഇലവനിലെത്തിയത്. നാലാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. അന്‍മോല്‍പ്രീതിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. രോഹിത്തിന്റെ അഭാവത്തില്‍ യുവ താരം ഇഷാന്‍ കിഷനാണ് ക്വിന്റണ്‍ ഡികോക്കിന്റെ ഓപ്പണിങ് പങ്കാളി. ഹാര്‍ദ്ദിക്കിനു പകരം സൗരഭ് തിവാരിയെയും ചാംപ്യന്‍മാര്‍ കളിപ്പിച്ചു.

രോഹിത്തിന്റെ അഭാവത്തില്‍ ബാറ്റിങില്‍ മുംബൈയ്ക്കു വലിയ പ്രതീക്ഷയുള്ള താരം മൂന്നാം നമ്പറില്‍ ഇറങ്ങുന്ന സൂര്യകുമാര്‍ യാദവാണ്. പൊള്ളാര്‍ഡിന് ടീമിനെ മുന്നില്‍ നിന്നും നയിക്കുകയും ചെയ്യേണ്ടതുണ്ട്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ മല്‍സരം ഫിനിഷ് ചെയ്യാനുള്ള ചുമതല അദ്ദേഹത്തിലായിരിക്കും. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കെയെ മുംബൈ വീഴ്ത്തിയിരുന്നു. അന്ന് പൊള്ളാര്‍ഡായിരുന്നു മുംബൈയുടെ ഹീറോ. അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോയായിരുന്നു അസാധ്യമെന്നു കരുതിയ കൂറ്റന്‍ വിജയലക്ഷ്യം ചേസ് ചെയ്യാന്‍ മുംബൈയെ സഹായിച്ചത്. അന്നത്തെ പരാജയത്തിനു കണക്കുതീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഎസ്‌കെ ഇറങ്ങിയത്. പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ രണ്ടാംസ്ഥാനത്തുണ്ടെങ്കില്‍ മുംബൈ ഇന്ത്യന്‍സ്‌ നാലാംസ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്യുന്ന സിഎസ്‌കെയ്ക്കു തുടക്കം പാളിയിരിക്കുകയാണ്. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ സിഎസ്‌കെ നാലു വിക്കറ്റിന് 44 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദും (23) രവീന്ദ്ര ജഡേജയുമാണ് (7) ക്രീസില്‍. ഫഫ് ഡുപ്ലെസി (0), മോയിന്‍ അലി (0), അമ്പാട്ടി റായുഡു (0, റിട്ടയേര്‍ഡ് ഹര്‍ട്ട്), സുരേഷ് റെയ്‌ന (4), ക്യാപ്റ്റന്‍ എംഎസ് ധോണി (3) എന്നിവരെല്ലാം കൂടാരത്തില്‍ തിരികെയെത്തിക്കഴിഞ്ഞു. രണ്ടു വിക്കറ്റ് വീതമെടുത്ത ന്യൂസിലാന്‍ഡ് പേസ് ജോടികളായ ട്രെന്റ് ബോള്‍ട്ടും ആദം മില്‍നെയുമാണ് സിഎസ്‌കെയെ തകര്‍ത്തത്.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിംഗ്, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഫഫ് ഡു പ്ലെസി, റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എം.എസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഡ്വയ്ന്‍ ബ്രാവോ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Sunday, September 19, 2021, 20:34 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X