വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മോാാാറിസ്!! തോറ്റ കളി ജയിപ്പിച്ചു, ഡല്‍ഹിയെ സ്തബ്ധരാക്കി രാജസ്ഥാന്‍

മൂന്നു വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനായി രാജസ്ഥാന്‍ റോയല്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ തുക മുടക്കിയതിനെ പരിഹസിച്ചവര്‍ ഇനി മിണ്ടില്ല. ഐപിഎല്ലില്‍ തോല്‍ക്കുമെന്നുറപ്പിച്ച കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാനു നാടകീയ ജയം സമ്മാനിച്ചിരിക്കുകയാണ് മോറിസ്. സീസണിലെ ആദ്യ വിജയം കൂടിയാണ് സഞ്ജു സാംസണിന്റെ ടീം സ്വന്തമാക്കിയത്. മൂന്നു വിക്കറ്റിനാണ് കഴിഞ്ഞ സീസണിലെ റണ്ണറപ്പുകള്‍ കൂടിയായ ഡിസിയെ രാജസ്ഥാന്‍ ഞെട്ടിച്ചത്. സ്‌കോര്‍: ഡല്‍ഹി എട്ടു വിക്കറ്റിന് 147. രാജസ്ഥാന്‍ 19.4 ഓവറില്‍ ഏഴിന് 150.

1

148 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന്‍ 18ാം ഓവര്‍ വരെ തോല്‍വിയുടെ വക്കിലായിരുന്നു. എന്നാല്‍ അവസാന രണ്ടോവറില്‍ കളി കീഴ്‌മേല്‍ മറിയുന്നതാണ് കണ്ടത്. ഇതിനു ചുക്കാന്‍ പിടിച്ചതാവട്ടെ മോറിസുമായിരുന്നു. 18 ബോളില്‍ നാലു സിക്‌സറുകളടക്കം 36 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. ഡേവിഡ് മില്ലര്‍ (62), രാഹുല്‍ തെവാത്തിയ (19), ജയദേവ് ഉനാട്കട്ട് (11*) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. മറ്റുള്ളവരെല്ലാം ഒറ്റയക്ക സ്‌കോറിനു മടങ്ങി. ജോസ് ബട്‌ലര്‍ (2), മനന്‍ വോറ (0), നായകന്‍ സഞ്ജു (4), ശിവം ദുബെ (2), റിയാന്‍ പരാഗ് (2) എന്നിവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ഡിസിക്കു വേണ്ടി അവേശ് ഖാന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ക്രിസ് വോക്‌സും കാഗിസോ റബാഡയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

16ാം ഓവറിലെ അവസാന ബോളില്‍ മില്ലര്‍ മടങ്ങുമ്പോള്‍ രാജസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡ് ഏഴിന് 104 റണ്‍സെന്ന പരിതാപതരമായ അവസ്ഥയിലായിരുന്നു. എന്നാല്‍ അപരാജിതമായ എട്ടാം വിക്കറ്റില്‍ മോറിസ്- ഉനാട്കട്ട് ജോടി 46 റണ്‍സിന്റെ കൂട്ടുകെട്ടുമായി രാജസ്ഥാനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. അവസാന രണ്ടോവറില്‍ മാത്രം 29 റണ്‍സാണ് രാജസ്ഥാന്‍ വാരിക്കൂട്ടിയത്. നാലു സിക്‌സറുകളടക്കമാണിത്. ഇവയെല്ലാം മോറിസിന്റെ ബാറ്റില്‍ നിന്നായിരുന്നു.

2

നേരത്തേ എട്ടു വിക്കറ്റിന് 147 റണ്‍സാണ് ഡിസിക്കു നേടാനായത്. നായകന്‍ റിഷഭ് പന്തിനൊഴികെ (51) മറ്റാര്‍ക്കും ഡിസി ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. 32 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണ് അദ്ദേഹം ടീമിന്റെ ടോപ്‌സകോററായത്. റണ്ണൗട്ടായാണ് പന്ത് ക്രീസ് വിട്ടത്. ടോം കറെന്‍ (21), അരങ്ങേറ്റക്കാരന്‍ ലളിത് യാദവ് (20), ക്രിസ് വോക്‌സ് (15*) എന്നിവരാണ് ഡിസി നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. പൃഥ്വി ഷാ (2), ശിഖര്‍ ധവാന്‍ (9), അജിങ്ക്യ രഹാനെ (8), മാര്‍ക്കസ് സ്റ്റോയ്‌നിസ് (0), ആര്‍ അശ്വിന്‍ (7) തുടങ്ങിയവരെല്ലാം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. ഈ സീസണിലെ ആദ്യ മല്‍സരം കളിച്ച ജയദേവ് ഉനാട്കട്ടാണ് ഡിസി മുന്‍നിരയെ തകര്‍ത്തത്. ആദ്യത്തെ മൂന്നു വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. മുസ്തഫിസുര്‍ റഹ്മാന് രണ്ടു വക്കറ്റ് ലഭിച്ചു.

ഡിസിയുടെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സാവുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരും പവലിയനില്‍ തിരിച്ചെത്തിയിരുന്നു. ഉനാട്ട്കട്ടിന്റെ അടുത്തടുത്ത ഓവറുകളില്‍ പൃഥ്വിയെ മില്ലറും ധവാനെ സഞ്ജുവും ക്യാച്ച് ചെയ്യുകയായിരുന്നു. രഹാനെ, സ്‌റ്റോയ്‌നിസ് എന്നിവര്‍ ഒരു റണ്ണിന്റെ വ്യത്യാസത്തില്‍ മടങ്ങിയതോടെ ഡിസി നാലിന് 87.

തുടര്‍ന്നായിരുന്നു ഡിസി ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്. പന്തും ലളിതും ചേര്‍ന്ന് 51 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ ഡിസി 160-170 വരെ നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പന്തിന്റെ അപ്രതീക്ഷിത പുറത്താവല്‍ ഡിസിയുടെ താളം തെറ്റിച്ചു. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായിക്കൊണ്ടിരുന്നു. ഒടുവില്‍ 150ല്‍ താഴെ റണ്‍സില്‍ ഡിസി ഇന്നിങ്‌സ് അവസാനിപ്പിച്ചു.

തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ടോസ് ലഭിച്ച സഞ്ജു ഡല്‍ഹിയോടു ബാറ്റ് ചെയ്യാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇരുടീമുകളും ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്.

പരിക്കു കാരണം പിന്‍മാറിയ ബെന്‍ സ്റ്റോക്‌സിനു പകരം ഡേവിഡ് മില്ലറും ശ്രേയസ് ഗോപാലിനു പകരം ജയദേവ് ഉനാട്കട്ടും രാജസ്ഥാന്റെ പ്ലെയിങ് ഇലവനിലെത്തി. ഡിസി ടീമില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, അമിത് മിശ്ര എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. പകരം കാഗിസോ റബാഡയും ലളിത് യാദവും ടീമില്‍ ഇടം പിടിക്കുകയായിരുന്നു. ഡിസിക്കായി ലളിത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയാണിത്. ഡിസി കോച്ച് റിക്കി പോണ്ടിങാണ് താരത്തിന് ക്യാപ്പ് സമ്മാനിച്ചത്.

പ്ലെയിങ് ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, മനന്‍ വോറ, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ശിവം ദുബെ, ക്രിസ് മോറിസ്, മുസ്തഫിസുര്‍ റഹ്മാന്‍, ചേതന്‍ സക്കരിയ, ജയദേവ് ഉനാട്കട്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ക്രിസ് വോക്‌സ്, രവിചന്ദ്രന്‍ അശ്വിന്‍, കാഗിസോ റബാഡ, ലളിത് യാദവ്, ടോം കറെന്‍, അവേശ് ഖാന്‍.

Story first published: Thursday, April 15, 2021, 23:32 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X