വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നിയമം എല്ലാവര്‍ക്കും ബാധകം, ദേവ്ദത്ത് എങ്ങനെ ടീമിലെത്തി? ഫ്രാഞ്ചൈസികള്‍ക്കു അതൃപ്തി

നേരത്തേ താരത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ഐപിഎല്ലിന്റെ പുതിയ സീസണിലെ ആദ്യത്തെ വിവാദത്തിലെ കേന്ദ്ര കഥാപാത്രമായി മാറിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള ഉദ്ഘാടന മല്‍സരത്തില്‍ പ്ലെയിങ് ഇലവന്റെ ഭാഗമല്ലായിരുന്നുവെങ്കിലും അദ്ദേഹം ടീമിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ മാസം ദേവ്ദത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു താരം. ദിവസങ്ങള്‍ക്കു മുമ്പ് കൊവിഡ് പരിശോധനാഫലം നെഗറ്റീവായതോടെ ദേവ്ദത്ത് ആര്‍സിബി ടീമിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ ബിസിസിഐയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് ദേവ്ദത്ത് ആര്‍സിബിക്കൊപ്പം ചേര്‍ന്നതെന്നാണ് മറ്റു ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് പുതിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയത്.

 ഹോം ക്വാറന്റീന്‍ അനുവദിച്ചിട്ടില്ല

ഹോം ക്വാറന്റീന്‍ അനുവദിച്ചിട്ടില്ല

വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനെക്കുറിച്ച് ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തില്‍ പറയുന്നില്ലെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ ടീമിലെ പലര്‍ക്കും ഇതു ഉപകാരപ്പെടുമായിരുന്നുവെന്നും മറ്റൊരു ഫ്രാഞ്ചൈസി ഉടമ പ്രതികരിച്ചു.
ഐപിഎല്ലില്‍ സ്വന്തം ഫ്രാഞ്ചൈസിയുടെ ബയോ ബബ്‌ളിന്റെ ഭാഗമാവുന്നതിനു മുമ്പ് മുഴുവന്‍ താരങ്ങളും ഏഴു ദിവസം ടീം ഹോട്ടലില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണമെന്നാണ് ബിസിസിഐയുടെ പെരുമാറ്റച്ചട്ടത്തിലുള്ളത്. ഇതു ദേവ്ദത്ത് പാലിച്ചിട്ടില്ലെന്നാണ് മറ്റു ടീമുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ദേവ്ദത്തും കൊവിഡും

ദേവ്ദത്തും കൊവിഡും

മാര്‍ച്ച് 22നായിരുന്നു ദേവ്ദത്തിന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഉടന്‍ തന്നെ ആര്‍സിബി അദ്ദേഹത്തോടു വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം ഏഴിന് ദേവ്ദത്ത് ആര്‍സിബിയുടെ ബയോ ബബ്‌ളിന്റെ ഭാഗമാവുകയും ചെയ്തു. ബെംഗളൂരുവില്‍ നിന്നും കാറോടിച്ചെത്തിയാണ് താരം ടീമിനൊപ്പം ചേര്‍ന്നത്.
എന്നാല്‍ എല്ലാ പ്രോട്ടോക്കോളുകളും ദേവദത്ത് പാലിച്ചിട്ടുണ്ടെന്നും മൂന്നു കൊവിഡ് ടെസ്റ്റുകളിലും ഫലം നെഗറ്റീവായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ടീമിനൊപ്പം ചേര്‍ന്നതെന്നും ആര്‍സിബി അറിയിച്ചിരുന്നു.

വൈകിയുള്ള എന്‍ട്രിക്കു എന്താണ് നിയമം?

വൈകിയുള്ള എന്‍ട്രിക്കു എന്താണ് നിയമം?

ഒരു അംഗം വൈകിയാണ് ബയോ ബബ്‌ളിനൊപ്പം ചേരുന്നതെങ്കില്‍ അയാളും നിര്‍ബന്ധമായും ഏഴു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ടെന്നു ബിസിസിഐ നിയമാവലിയില്‍ പരാമര്‍ശിക്കുന്നു. ഒരു ടീമിന്റെ ബയോ ബബ്ള്‍ ആരംഭിച്ച ശേഷം വൈകിയെത്തുന്ന ഏതൊരു അംഗവും ഏഴു ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായും പാലിക്കണം. ടീം ഹോട്ടലില്‍ വ്യത്യസ്തമായ ഫ്‌ളോറില്‍/ മുറിയില്‍ ആയിരിക്കണം താരം ക്വാറന്റീനില്‍ കഴിയേണ്ടത്. രണ്ട്, അഞ്ച്, ഏഴ് ദിവസങ്ങളില്‍ താരം കൊവിഡ് ടെസ്റ്റിനു വിധേയനാവണം. ഇവ നെഗറ്റീവായാല്‍ മാത്രമേ താരത്തിനു ടീമിന്റെ ബയോ ബബ്‌ളിനൊപ്പം ചേരാന്‍ അനുവാദമുള്ളൂ.

Story first published: Saturday, April 10, 2021, 19:22 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X