വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക ചാംപ്യന്‍ഷിപ്പ്: സിംഹാസനം ഉറപ്പിച്ച് ഇന്ത്യ, വന്‍ ലീഡ്, രണ്ടാംസ്ഥാനക്കാര്‍ക്ക് പകുതി പോലുമില്ല!!

കളിച്ച ഏഴു ടെസ്റ്റുകളിലും ഇന്ത്യ ജയിച്ചു കഴിഞ്ഞു

കൊല്‍ക്കത്ത: ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കടിഞ്ഞാണില്ലാതെ കുതിക്കുകയാണ്. ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച ഏഴു ടെസ്റ്റുകളിലും ജയിച്ച ഇന്ത്യ നൂറില്‍ നൂറുമായി പോയിന്റ് പട്ടികയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി.

കൊല്‍ക്കത്തയില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലും ജയിച്ച് ബംഗ്ലാദേശിനെതിരായ രണ്ടു മല്‍സരങ്ങളുടെ പരമ്പര തൂത്തുവാരിയതോടെ ഇന്ത്യ പട്ടികയില്‍ തങ്ങളുടെ സ്ഥാനം ഒന്നു കൂടി ഭദ്രമാക്കിയിരിക്കുകയാണ്. ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഐതിഹാസിക പിങ്ക് ബോള്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനെ ഇന്ത്യ വാരിക്കളഞ്ഞത്. മൂന്നു ദിവസം കൊണ്ടു ടെസ്റ്റ് അവസാനിക്കുകയും ചെയ്തിരുന്നു.

360 പോയിന്റ്

360 പോയിന്റ്

360 പോയിന്റോടെയാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ അമരത്തു നില്‍ക്കുന്നത്. ഇന്ത്യയുടെ അരികില്‍പ്പോലും മറ്റൊരു ടീമുമില്ലെന്നതാണ് ശ്രദ്ധേയം. രണ്ടാംസ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കു ഇന്ത്യയുടെ പകുതി പോയിന്റ് പോലുമില്ല. 116 പോയിന്റാണ് ഓസീസിന്റെ സമ്പാദ്യം. കളിച്ച ആറു ടെസ്റ്റുകളില്‍ മൂന്നു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് കംഗാരുപ്പടയ്ക്കുള്ളത്. 600 പോയിന്റ് മാത്രമുള്ള ന്യൂസിലാന്‍ഡാണ് പട്ടികയിലെ മൂന്നനാംസ്ഥാനക്കാര്‍. ഇതേ പോയിന്റുള്ള ശ്രീലങ്ക നാലാമതുണ്ട്. ഇംഗ്ലണ്ടാണ് (56) ലോക ചാംപ്യന്‍ഷിപ്പില്‍ അക്കൗണ്ട് തുറന്ന മറ്റൊരു ടീം. എന്നാല്‍ പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കു ഒരു പോയിന്റ് പോലുമില്ല.

ഹാട്രിക്ക് പരമ്പര വിജയം

ഹാട്രിക്ക് പരമ്പര വിജയം

ലോക ചാംപ്യന്‍ഷിപ്പിലെ ഹാട്രിക്ക് പരമ്പര വിജയമാണ് ബംഗ്ലാദേശിനെതിരേ വിരാട് കോലിയും സംഘവും പോക്കറ്റിലാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളോടെയാണ് ഇന്ത്യയുടെ ലോക ചാംപ്യന്‍ഷിപ്പ് പോരിന് തുടക്കമായത്. ഈ പരമ്പര തൂത്തുവാരിയ ഇന്ത്യ നാട്ടില്‍ ദക്ഷിണാഫ്രിക്കയയെയും 3-0ന് തൂത്തുവാരി. ഇപ്പോള്‍ ബംഗ്ലാദേശിനെയും 2-0ന് തൂത്തുവാരി ഇന്ത്യ കുതിക്കുകയാണ്. അവസാന നാലു ടെസ്റ്റുകളിലും ഇന്നിങ്‌സ് ജയമാണ് ഇന്ത്യ കൈക്കലാക്കിയത്. ഇതു പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ്.

ഒമ്പത് ടീമുകള്‍

ഒമ്പത് ടീമുകള്‍

ഒമ്പത് ടീമുകളാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. ഓരോ ടീമിനും ഒമ്പത് പരമ്പരകളില്‍ വീതം കളിക്കേണ്ടി വരും. ഇവയില്‍ ആറെണ്ണം നാട്ടിലാണെങ്കില്‍ ശേഷിച്ച മൂന്നെണ്ണം വിദേശ മണ്ണിലായിരിക്കും. ടെസ്റ്റ് പരമ്പരയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഓരോ ടെസ്റ്റിനെയയും ഫലം പരിഗണിച്ചാണ് ടീമിന് പോയിന്റ് ലഭിക്കുക.
മാത്രമല്ല പരമ്പരയില്‍ എത്ര ടെസ്റ്റുകളുണ്ടെന്നതും ലഭിക്കുന്ന പോയിന്റില്‍ മാറ്റം വരുത്തും. രണ്ടു ടെസ്റ്റുകളുടെ പരമ്പയിലെ ഒരു ടെസ്റ്റ് ജയിച്ചാല്‍ 60 പോയിന്റാണ് ടീമിനു ലഭിക്കുക. ടെസ്റ്റ് സമനിലയിലാവുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ ഇരുടീമിനും 30 പോയിന്റ് ലഭിക്കും. എന്നാല്‍ ആഷസ് പോലെ അഞ്ചു ടെസ്റ്റുകളുള്‍പ്പെട്ടതാണ് പരമ്പരയെങ്കില്‍ ഒരു ജയത്തിന് 24ഉം സമനിലയ്ക്കു 13ഉം പോയിന്റാണുണ്ടാവുക.

Story first published: Sunday, November 24, 2019, 15:29 [IST]
Other articles published on Nov 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X