For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ക്യാപ്റ്റന്‍ രോഹിത് 'ഹിറ്റ്', അഭിനന്ദന പ്രവാഹം, പ്രശംസിച്ച് കാര്‍ത്തികും ബട്ടും ഓജയും

ബൗളിങ് ചേയ്ഞ്ചിലും ഫീല്‍ഡിങ് സെറ്റ് ചെയ്യുന്നതിലും കൃത്യമായ പദ്ധതി രോഹിത്തിനുണ്ട്. ഇതാണ് രണ്ടാം മത്സരത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്

1

അഹമ്മദാബാദ്: 'രോഹിത് വന്നു എല്ലാം ശരിയായി', വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം പൂര്‍ത്തിയാവുമ്പോള്‍ത്തന്നെ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഹിറ്റായിരിക്കുകയാണ്. മൂന്ന് മത്സര പരമ്പര ഇന്ത്യ വിജയിച്ചതിന് പിന്നാലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. ബൗളിങ് ചേയ്ഞ്ചിലും ഫീല്‍ഡിങ് സെറ്റ് ചെയ്യുന്നതിലും കൃത്യമായ പദ്ധതി രോഹിത്തിനുണ്ട്. ഇതാണ് രണ്ടാം മത്സരത്തിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

രണ്ടാം മത്സരത്തില്‍ 44 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. രോഹിത്തിന് ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ രോഹിത്തിനായി. ഇപ്പോഴിതാ രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ഒഡെയ്ന്‍ സ്മിത്തിനെ പുറത്താക്കാന്‍ വാഷിങ്ടണ്‍ സുന്ദറെ കൊണ്ടുവന്ന രോഹിത്തിന്റെ നായക മികവിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്. ബുദ്ധിപരമായ നീക്കമെന്നാണ് കാര്‍ത്തിക് പറഞ്ഞത്.

1

' ഒഡെയ്ന്‍ സ്മിത്ത് മനോഹരമായി ബാറ്റ് ചെയ്ത് മുന്നേറിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദറെ കൊണ്ടുവന്ന രോഹിത്തിന്റെ നീക്കം വളരെ മനോഹരമായിരുന്നു. ബുദ്ധിപരമായ നീക്കമായിരുന്നു ഇത്. വലം കൈയന്‍മാര്‍ക്കെതിരേ ഓഫ് സ്പിന്നര്‍മാരെ കൊണ്ടുവരുന്നത് കൗതുകകരമായ നീക്കമാണ്. സുന്ദറിന് സമ്മര്‍ദ്ദത്തെ അതിജീവിച്ച് വിക്കറ്റ് നേടാനായി എന്നതാണ് അതിന്റെ മനോഹാരിത. ബാറ്റ്‌സ്മാന്‍ വലിയ ഷോട്ടുകളുമായി മുന്നേറവെ ബൗളര്‍ തങ്ങളുടെ പ്രതിഭകാട്ടേണ്ടതായുണ്ട്. നായകന്‍ ആവിശ്യപ്പെടുന്നത് ചെയ്യാന്‍ സുന്ദറിനായി. ഇടവേളക്ക് ശേഷം സുന്ദറിനകൊണ്ടുവന്നപ്പോള്‍ സ്മിത്തിന്റെ വിക്കറ്റ് നേടാന്‍ അവന് സാധിച്ചു'- കാര്‍ത്തിക് പറഞ്ഞു.

2

രോഹിത്തിന്റെ ഫീല്‍ഡിങ് സെറ്റിങ്ങിനെയാണ് സല്‍മാന്‍ ബട്ട് പ്രശംസിച്ചത്. 'രോഹിത്തിന്റെ ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവും മനോഹരമായിരുന്നു. ആക്രമിക്കുന്ന മനോഭാവത്തോടെയായിരുന്നു ഇന്ത്യയുടെ പ്രകടനം. നായകനെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. ചെറിയ സ്‌കോര്‍ പിറന്ന മത്സരത്തില്‍ നായകന്റെ തന്ത്രങ്ങളാണ് പരീക്ഷിക്കപ്പെടുന്നത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ ഐസിസി കിരീടമില്ലാത്തതിന്റെ പേരില്‍ പലരും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ അവന്റെ വിജയ ശരാശരി മികച്ചതാണെന്ന് ഓര്‍ക്കുക. രോഹിത്ത് തന്റെ മികവ് എത്രത്തോളമെന്ന് ഐപിഎല്ലിലൂടെ തെളിയിച്ചതാണ്. രോഹിത്ത് മികച്ച നായകനാണ്. എന്നാല്‍ കോലിയെ മോശം നായകനെന്ന് ഞാന്‍ വിളിക്കില്ല'- സല്‍മാന്‍ ബട്ട് പറഞ്ഞു.

3

സഹതാരങ്ങളെ പ്രചോദിപ്പിച്ച് നിര്‍ത്തുന്ന രോഹിത്തിന്റെ നായക ഗുണത്തെയാണ് പ്രഗ്യാന്‍ ഓജ പ്രശംസിച്ചത്. 'എല്ലാ നായകന്മാരും പദ്ധതി മെനയുന്നവരാണ്. എന്നാല്‍ ഭാഗ്യവും അവര്‍ക്കൊപ്പം നില്‍ക്കേണ്ടതായുണ്ട്. ഒരു ബൗളറോട് പന്തെറിയാന്‍ ആവിശ്യപ്പെടുമ്പോള്‍ അവന്‍ വിക്കറ്റ് നേടാന്‍ ഭാഗ്യം കൂടി വേണം. എന്നാല്‍ രോഹിത്തിന്റെ പദ്ധതികളെ ഒരിക്കലും വിലകുറച്ച് കാണുന്നില്ല. ചില സമയങ്ങളില്‍ ബാറ്റ്‌സ്മാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തും. ഒഡെയ്ന്‍ സ്മിത്ത് ചെയ്തത് അതാണ്. എന്നാല്‍ അതിനെ മറികടക്കാന്‍ രോഹിത്തിനായി. സ്‌കൂള്‍ ക്രിക്കറ്റിലെ സുഹൃത്തുക്കളെപ്പോലെ തന്റെ ബൗളര്‍മാരെ പ്രചോദിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന രോഹിത്തിന്റെ ക്യാപ്റ്റന്‍സി കാണാന്‍ മനോഹരം'- ഓജ പറഞ്ഞു.

4

മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്കും രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചു. ' തന്റെ ക്യാപ്റ്റന്‍സിയെ രോഹിത് നന്നായി ആസ്വദിക്കുന്നുണ്ട്. തന്റെ ശൈലികളെ നന്നായി ക്യാപ്റ്റന്‍സിയില്‍ അവന്‍ ഉപയോഗിക്കുന്നുണ്ട്. റിഷഭിനെ ടോപ് ഓഡറില്‍ ഇറക്കിയത് രോഹിത്തിന്റെ ഒരു പരീക്ഷണമാണ്. ക്യാപ്റ്റനെന്ന നിലയില്‍ സാഹചര്യങ്ങളെ പരമാവധി ഉപയോഗിക്കാന്‍ അവന് സാധിക്കുന്നുണ്ട്'- ഷോണ്‍ പൊള്ളോക്ക് പറഞ്ഞു. നായകനെന്ന നിലയില്‍ രോഹിത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യയുടെ 2013ന് ശേഷമുള്ള ആദ്യ ഐസിസി കിരീടത്തിലേക്കുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ രോഹിത്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, February 10, 2022, 8:59 [IST]
Other articles published on Feb 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+