വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജൂനിയര്‍ ലോകകപ്പ്: ഇന്ത്യക്കു തുടക്കം കടുപ്പം, പിന്നെ എളുപ്പം- ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

2022ല്‍ വിന്‍ഡീസിലാണ് ടൂര്‍ണമെന്റ്

1

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. എളുപ്പമുള്ള ഗ്രൂപ്പിലാണ് മുന്‍ ജേതാക്കളും നിലവിലെ റണ്ണറപ്പുകളായ ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അയര്‍ലാന്‍ഡ്, ഉഗാണ്ട എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയുടെ സ്ഥാനം. വെസ്റ്റ് ഇന്‍ഡീസിലാണ് ടൂര്‍ണമെന്റിന്റെ 14ാം എഡിഷന്‍ അരങ്ങേറുന്നത്. ഇതാദ്യമായാണ് ഇവിടെ ജൂനിയര്‍ ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്. ജനുവരി 14 മുതല്‍ ഫെബ്രുവരി അഞ്ചു വരെ വെസ്റ്റ് ഇന്‍ഡീസിലെ അഞ്ചു വേദികളിലായിട്ടാണ് ടൂര്‍ണമെന്റ്.

നിലവില്‍ അണ്ടര്‍ 19 ലോക ചാംപ്യന്‍മാരായ ബംഗ്ലാദേശാണ്. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യയെ സ്തബ്ധരാക്കിയായിരുന്നു ബംഗ്ലാദേശിന്റെ കിരീടധാരണം. സ്പിന്നര്‍ രവി ബിഷ്‌നോയ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കണ്ടെത്തലായിരുന്നു. വരാനിക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയിലാണ് ബംഗ്ലാദേശ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, കാനഡ, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

2

ഗ്രൂപ്പ് സിയില്‍ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സിംബാബ്‌വെ, പപ്പുവ ന്യു ഗ്വിനി, എന്നിവര്‍ കളിക്കുമ്പോള്‍ ഡിയില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോടൊപ്പം ഓസ്‌ട്രേലിയ, ശ്രീലങ്ക, സ്‌കോട്ട്‌ലാന്‍ഡ് എന്നിവരുമുണ്ട്. നേരത്തേ ന്യൂസിലാന്‍ഡായിരുന്നു ഗ്രൂപ്പ് ഡിയിലുണ്ടായിരുന്ന ഒരു ടീം. എന്നാല്‍ ക്വാറന്റീന്‍ നിബന്ധനകള്‍ കടുപ്പമായതിനെ തുടര്‍ന്നു കിവീസ് ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

ഗ്രൂപ്പില്‍ ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്കു യോഗ്യത നേടും. 23 ദിവസമാണ് ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം. ആകെ 48 മല്‍സരങ്ങളായിരിക്കും ലോകകപ്പിലുണ്ടാവുക. ആദ്യദിനമായ ജനുവരി 14ന് രണ്ടു മല്‍സരങ്ങളുണ്ട്. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. രണ്ടാമത്തെ കളിയില്‍ ശ്രീലങ്ക സ്‌കോട്ട്‌ലാന്‍ഡിനെയും നേരിടും. ഗയാന, സെന്റ് കിറ്റ്‌സ്, നെവിസ്, ട്രിനിഡാഡ് ആന്റ് ടൊബാഗോ എന്നീവിടങ്ങളിലായിരിക്കും ഗ്രൂപ്പ് മല്‍സരങ്ങള്‍. ജനുവരി 14 മുതല്‍ 22 വരെയായിരിക്കും ഇത്.

സൂപ്പര്‍ ലീഗ് ഘട്ടത്തിലേക്കു യോഗ്യത നേടാന്‍ കഴിയാത്ത ടീമുകള്‍ പങ്കെടുക്കുന്ന പ്ലേറ്റ് കോംപറ്റീഷന്‍ ജനുവരി 25 മുതല്‍ 31 വരെയായിരിക്കും. സൂപ്പര്‍ ലീഗ് 26നാണ് തുടങ്ങുന്നത്. സെമി ഫൈനലുകള്‍ ഫെബ്രുവരി ഒന്നിനു രണ്ടു വേദികളിലായി നടക്കും. ഫെബ്രുവരി അഞ്ചിന് വിവിയന്‍ റിച്ചാര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനല്‍.

Story first published: Wednesday, November 17, 2021, 22:12 [IST]
Other articles published on Nov 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X