വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പന്തിനു തകര്‍പ്പന്‍ ഫിഫ്റ്റി, ഇന്ത്യ പൊരുതുന്നു

407 റണ്‍സാണ് ഇന്ത്യയുടെ വിജയലക്ഷ്യം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. 407 റണ്‍സെന്ന വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശുന്ന ഇന്ത്യ അഞ്ചാം ദിനം ആദ്യ സെഷനില്‍ 63 ഓവര്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 192 റണ്‍സെടുത്തിട്ടുണ്ട്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച് തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ റിഷഭ് പന്തിനോടൊപ്പം (68) ചേതേശ്വേര്‍ പുജാരയാണ് (32) ക്രീസില്‍. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 215 റണ്‍സ് കൂടി വേണം. ടി20 ശൈലിയില്‍ ബാറ്റ് ചെയ്യുന്ന പന്ത് 82 ബോളിലാണ് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 68 റണ്‍സെടുത്തത്.

1

രോഹിത് ശര്‍മ (52), ശുഭ്മാന്‍ ഗില്‍ (31), നായകന്‍ അജിങ്ക്യ രഹാനെ (32) എന്നിവരുടെ വിക്കറ്റുകളാണ് ഇതിനകം ന്ത്യക്കു നഷ്ടമായത്. രണ്ടു വിക്കറ്റിനു 98 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ അഞ്ചാം ദിനം കളി പുനരാരംഭിച്ചത്. രഹാനെയെയാണ് ഇന്നു ഇന്ത്യക്കു തുടക്കത്തില്‍ തന്നെ നഷ്ടമായത്. ടീം സ്‌കോര്‍ 102ല്‍ നില്‍ക്കെയാണ് രഹാനെ മടങ്ങിയത്. നാലു റണ്‍സെടുത്ത രഹാനെയെ നതാന്‍ ലിയോണിന്റെ ബൗളിങില്‍ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു.

നേരത്തേ 94 റണ്‍സിന്റെ ഭേദപ്പെട്ട ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഓസീസ് ആറു വിക്കറ്റിന് 312 റണ്‍സില്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്കു 407 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കുകയായിരുന്നു. കാമറോണ്‍ ഗ്രീന്‍ (84), സ്റ്റീവ് സ്മിത്ത് (81), മാര്‍നസ് ലബ്യുഷെയ്ന്‍ (73) എന്നിവരുടെ ഫിഫ്റ്റികളാണ് ഓസീസിനു കരുത്തായത്. 132 ബോളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ഗ്രീന്‍ ഓസീസിന്റെ ടോപ്‌സ്‌കോററായത്. സ്മിത്ത് 167 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും നേടി. ആദ്യ ഇന്നിങ്‌സിലും 131 റണ്‍സുമായി സ്മിത്ത് മിന്നിയിരുന്നു.

2

രണ്ടു വിക്കറ്റ് വീതമെടുത്ത ആര്‍ അശ്വിനും അരങ്ങേറ്റക്കാരന്‍ നവദീപ് സെയ്നിയുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

അതേസമയം, ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 338 റണ്‍സിനു ഇന്ത്യയുടെ മറുപടി 244 റണ്‍സില്‍ അവസാനിച്ചിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ (50) കന്നി ഫിഫ്റ്റിയും ചേതേശ്വര്‍ പുജാരയുടെ (50) ഫിഫ്റ്റിയും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. റിഷഭ് പന്താണ് (36) മറ്റൊരു പ്രധാന സ്‌കോറര്‍. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. മൂന്നു റണ്ണട്ടുകളും ഇന്ത്യക്കു തിരിച്ചടിയായി. നാലിന് 194 റണ്‍സെന്ന മികച്ച സ്‌കോറില്‍ നിന്നാണ് ഇന്ത്യ 244 റണ്‍സിനു കൂടാരം കയറിയത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, വില്‍ പ്യുകോസ്‌കി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Monday, January 11, 2021, 7:07 [IST]
Other articles published on Jan 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X