വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ധോണിയുടെ ലോകകപ്പ് ഇന്നിങ്‌സിനു തുല്യം! റിഷഭിനെ പുകഴ്ത്തി ഗംഭീര്‍

96 റണ്‍സാണ് റിഷഭ് നേടിയത്

1

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനം ഇന്ത്യയുടെ ടോപ്‌സ്‌കോററായ റിഷഭ് പന്തിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ഗൗതം ഗംഭീര്‍. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഇന്നിങ്‌സിനോടാണ് ഈ പ്രകടനത്തെ ഗംഭീര്‍ താരതമ്യം ചെയ്തത്. ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച റിഷഭ് നിശ്ചിത ഓവര്‍ ഫോര്‍മാറ്റിന്റെ ശൈലിയിലായിരുന്നു ബാറ്റ് വീശിയത്. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി വെറും നാലു റണ്‍സ് മാത്രമകലെ അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു. 97 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 96 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. സുരംഗ ലക്മലിന്റെ ബോളില്‍ ബൗള്‍ഡായിട്ടായിരുന്നു താരത്തിന്റെ മടക്കം.

1

2011ലെ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ എംഎസ് ധോണി പുറത്താവാതെ നേടിയ 91 റണ്‍സിനു തുല്യമാണ് റിഷഭ് പന്തിന്റെ ഈ 96 റണ്‍സെടുന്നു ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.
സെഞ്ച്വറികള്‍ നേടിയാല്‍ നിങ്ങള്‍ തലക്കെട്ടുകളില്‍ നിറഞ്ഞും. പക്ഷെ 90കള്‍ നേടുമ്പോള്‍ അതു ടൂര്‍ണമെന്റോ, പരമ്പരയോ നേടാന്‍ സഹായിക്കും. കാരണം ഈ 90കളാണ് സിഡ്‌നിയിലും ബ്രിസ്ബണിലുമെല്ലാം ഇന്ത്യയെ സഹായിച്ചത്. പരമ്പര നേടിത്തരുകയും ചെയ്തു. ലോകകപ്പില്‍ ഇന്ത്യക്കു കിരീം നേടിത്തനും ധോണിയുടെ ഇതേ 90 തന്നെയായിരുന്നുവെന്നും ഗൗതം ഗംഭീര്‍ നിരീക്ഷിച്ചു.

2

ടെസ്റ്റ് കരിയറില്‍ ഇതു അഞ്ചാം തവണയാണ് റിഷഭ് പന്ത് 90കളില്‍ പുറത്തായത്. ഇതോടെ കൂടുതല്‍ തവണ 90കളില്‍ വിക്കറ്റ് നഷ്ടമായ വിക്കറ്റ് കീപ്പറെന്ന എംഎസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പവും റിഷഭ് എത്തിയിരുന്നു. നാട്ടിലാണ് നാലു തവണയും റിഷഭിനു 90ളില്‍ വിക്കറ്റ് കൈവിടേണ്ടി വന്നത്.

3

നാലു ടെസ്റ്റ് സെഞ്ച്വറികളാണ് താരത്തിന്റെ പേരിലുള്ളത്. ഇതില്‍ മൂന്നും വിദേശത്തായിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേയായിരുന്നു വിദേശത്ത് റിഷഭിന്റെ സെഞ്ച്വറികള്‍. നാട്ടിലെ ഏകസെഞ്ച്വറി കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേയായിരുന്നു. അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.

4

റിഷഭ് പന്ത് തന്റെ ഇന്നിങ്‌സിന്റെ രണ്ടാം ഘട്ടത്തില്‍ കളിച്ച രീതിയാണ് ഏറ്റവും പ്രധാനമെന്നു ഗൗതം ഗംഭീര്‍ വിലയിരുത്തി. ഇതിനെയാണ് നിങ്ങള്‍ സ്മാര്‍ട്ട് ക്രിക്കറ്റെന്നു വിളിക്കുന്നത്. ന്യൂബോള്‍ എടുക്കാന്‍ ഇനി അധികം ഓവറുകള്‍ ബാക്കിയില്ലെന്നു റിഷഭിനു അറിയാമായിരുന്നു. മാത്രമല്ല ലങ്കയുയെ പ്രീമിയം ഫാസ്റ്റ് ബൗളര്‍ക്കു അപ്പോള്‍ പരിക്കുമേറ്റിരുന്നു.

5

ഈ കാരണത്താലാണ് ഇടംകൈയന്‍ സ്പിന്നര്‍ക്കെതിരേയും ഓഫ് സ്പിന്നര്‍ക്കെതിരേയുമെല്ലാം റിഷഭ് ആക്രമിച്ചു കളിച്ചത്. കാരണം ലങ്കന്‍ ക്യാപ്റ്റന്‍ കരുണരത്‌നെ അപ്പോള്‍ ഫാസ്റ്റ് ബൗളര്‍മാരെ കൊണ്ടു വരുമായിരുന്നില്ല. സാഹചര്യങ്ങളെ വളരെ നന്നായി കളിച്ചതിനാല്‍ തന്നെയാണ് ഞാന്‍ ഇതിനെ സ്മാര്‍ട്ട് ക്രിക്കറ്റെന്നു പറയുന്നത്. കാരണം സാഹചര്യം വിലയിരുത്തിയ ശേഷം അതു നന്നായി മുതലെടുത്ത് ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കാന്‍ റിഷഭിനു സാധിച്ചു. അതിനാല്‍ തന്നെ ഫിഫ്റ്റിക്കു ശേഷം അവന്റെ ബാറ്റിങ് വളരെ പ്രധാനപ്പെട്ടതാണെന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

6

റിഷഭ് പന്തിന്റെ നാട്ടിലെ ടെസ്റ്റ് ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ചെറിയ സ്‌കോറിനു പുറത്തായിട്ടുള്ളൂവെന്നു കാണാന്‍ സാധിക്കും. 11, 8, 1 എന്നിങ്ങനെയായിരുന്നു ഈ സ്‌കോറുകള്‍. ശേഷിച്ച ഇന്നിങ്‌സുകളിലെല്ലാം റിഷഭ് ഫിഫ്റ്റിക്കു മുകളില്‍ അടിച്ചെടുക്കുകയും ചെയ്തു. 92 (84 ബോള്‍), 92 (134), 91 (88), 58* (77), 101 (108), 96 (97) എന്നിങ്ങനെയാണ് താരത്തിന്റെ മറ്റു ഇ്ന്നിങ്‌സുകളിലെ സ്‌കോറുകള്‍.

Story first published: Saturday, March 5, 2022, 13:02 [IST]
Other articles published on Mar 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X