വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ചൂടായിട്ട് കാര്യമില്ല, എല്‍ബിഡബ്ല്യു തള്ളാന്‍ കാരണമുണ്ട്!- വിശദമാക്കി ബ്രോഡ്കാസ്റ്റര്‍

അശ്വിന്റെ ബൗളിങിലായിരുന്നു ഇത്

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മില്‍ കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാംദിനത്തിലെ ഡിആര്‍എസ് വിവാദം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. സൗത്താഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗര്‍ക്കെതിരായ എല്‍ബിഡബ്ല്യു ഡിആര്‍എസിനൊടുവില്‍ തള്ളിയതായിരുന്നു ഇതിനു കാരണം. ബോള്‍ ട്രാക്കിങില്‍ പന്ത് പിച്ച് ചെയ്ത ശേഷം സ്റ്റംപുകള്‍ക്കു തൊട്ടുമുകളിലൂടെ പോവുമെന്ന് വ്യക്തമായതോടെയായിരുന്നു ഇത്. എന്നാല്‍ ബോള്‍ ട്രാക്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം പല താരങ്ങളും അസംതൃപ്തരായിരുന്നു.

തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ച ശേഷം അശ്വിനും കോലിയും കെഎല്‍ രാഹുലുമെല്ലാം സ്റ്റംപ് മൈക്കിലൂടെ തങ്ങളുടെ രോഷവും നിരാശയുമെല്ലാം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബ്രോഡ്കാസ്റ്റര്‍മാരായ സൂപ്പര്‍ സ്‌പോര്‍ട്ടിനെതിരേയായിരുന്നു അശ്വിന്‍ ആഞ്ഞടിച്ചത്. വിവാദങ്ങള്‍ കത്തി നില്‍ക്കവെ ഇതേക്കുറിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് ബ്രോഡ്കാസ്റ്റര്‍മാരായ സൂപ്പര്‍ സ്‌പോര്‍ട്ട്.

 നോട്ടൗട്ട് നല്‍കാനുള്ള കാരണം

നോട്ടൗട്ട് നല്‍കാനുള്ള കാരണം

ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഡീന്‍ എല്‍ഗര്‍ക്കെതിരായ എല്‍ബിഡബ്ല്യു തള്ളാനുള്ള കാരണത്തെക്കുറിച്ച് ബ്രോകാസ്റ്റര്‍മാരായ സൂപ്പര്‍ സ്‌പോര്‍ട്ട് വ്യക്തമാക്കിയിരിക്കുന്നത്. പിച്ചിലെ ബൗണ്‍സാണ് എല്‍ഗറുടെ എല്‍ബിഡബ്ല്യു നിഷേധിക്കാനുള്ള സുപ്രധാന ഘടകമെന്നു അവര്‍ ഗ്രാഫിക്‌സിനൊപ്പം ട്വീറ്റ് ചെയ്തു.

അംപയര്‍ക്കും ആശ്ചര്യം

അംപയര്‍ക്കും ആശ്ചര്യം

ഡീന്‍ എല്‍ഗര്‍ക്കെതിരേ ഔട്ട് വിധിച്ച അംപയര്‍ മറെയ്‌സ് ഇറാസ്മസിനെപ്പോലും ഞെട്ടിക്കുന്നതായിരുന്നു തേര്‍ഡ് അംപയറുടെ തീരുമാനം. തേര്‍ഡ് അംപയറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തന്റെ തീരുമാനം പിന്‍വലിച്ച് നോട്ടൗട്ട് വിധിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നും ഇത് വ്യക്തമായിരുന്നു.
വളരെയധികം പരിചയസമ്പത്തുള്ള അംപയര്‍ കൂടിയാണ് ഇറാസ്മസ്. അപൂര്‍വ്വമായി മാത്രമേ അദ്ദേഹത്തിന്റെ തീരുമാനം പിഴച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഡീന്‍ എല്‍ഗറിനെതിരേ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയത് കണ്ടപ്പോള്‍ ഇറാസ്മസ് ഞെട്ടുകയും ചെയ്തു.

 ആഞ്ഞടിച്ച് അശ്വിനും കോലിയും രാഹുലും

ആഞ്ഞടിച്ച് അശ്വിനും കോലിയും രാഹുലും

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് തേര്‍ഡ് അംപയറുടെ നോട്ടൗട്ട് തീരുമാനം വന്നപ്പോല്‍ ആദ്യം ആഞ്ഞടിച്ചത്. വിജയിക്കാന്‍ നിങ്ങള്‍ മറ്റു നല്ല വഴികള്‍ നോക്കുന്നതാണ് നല്ലത് സൂപ്പര്‍ സ്‌പോര്‍ട്ട് എന്നായിരുന്നു സ്റ്റംപ് മൈക്കിലൂടെ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കെതിരേ അശ്വിന്‍ തുറന്നടിച്ചത്.
ഓവറിനു ശേഷം ക്യാപ്റ്റനും സ്റ്റംപ് മൈക്കിനു അരികിലേക്കു വന്ന് കുനിഞ്ഞുനിന്ന ശേഷം തന്റെ പ്രതിഷേധമറിയിച്ചു. എതിരാളികളെ മാത്രമല്ല, പന്തിന്റെ തിളക്കം കൂട്ടുമ്പോള്‍ നിങ്ങളുടെ ടീമിനെയും ശ്രദ്ധിക്കുക. എല്ലായ്‌പ്പോഴും ആളുകളെ പിടിക്കാന്‍ ശ്രമിക്കുക. എല്‍ബിഡബ്ല്യുവില്ല, ക്യാച്ചോ ബൗള്‍ഡോ മാത്രം എന്നും കോലി പറഞ്ഞിരുന്നു. പിറകെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും പ്രതികരിച്ചു. രാജ്യം മുഴുവന്‍ 11 പേര്‍ക്കെതിരേയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

 ബൗളിങ് കോച്ച് പറഞ്ഞത്

ബൗളിങ് കോച്ച് പറഞ്ഞത്

കേപ്ടൗണ്‍ ടെസ്റ്റിന്റെ മൂന്നാദിനത്തിലെ മല്‍സരം അവസാനിച്ച ശേഷം ഡിആര്‍എസ് വിവാദത്തെക്കുറിച്ച് ഇന്ത്യന്‍ ബൗളിങ് കോച്ച് പരസ് മാംബ്രെ പ്രതികരിച്ചിരുന്നു. ഞങ്ങള്‍ അതു കണ്ടിരുന്നു, നിങ്ങളും കണ്ടതാണ്. ഇതു ഞാന്‍ മാച്ച് റഫറിക്കു വിടുകയാണ്. എനിക്കു കൂടുതലൊന്നും പറയാനില്ല. ഞങ്ങളെല്ലാം ഇതു കണ്ടതാണ്. ഗെയിമിനോടൊപ്പം അതില്‍ നിന്നും മുന്നോട്ട് പോവാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഓരോ വ്യക്തിയും തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ ഇത്തരം സന്ദര്‍ങ്ങളില്‍ ആളുകള്‍ ചിലതൊക്കെ പറയും, ഇതു ഗെയിമാണ്. നമ്മള്‍ ഇതില്‍ നിന്നും മുന്നോട്ടുപോവുന്നതാണ് നല്ലത്. ഇക്കാര്യം ഇനിയും മുന്നോട്ടു കൊണ്ടു പോവരുതെന്നും മാംബ്രെ പറഞ്ഞു.

അതേസമയം, കേപ്ടൗണ്‍ ടെസ്റ്റില്‍ സൗത്താഫ്രിക്ക വിജയപ്രതീക്ഷയിലാണ്. 212 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. രണ്ടു വിക്കറ്റിന് 101 റണ്‍സെന്ന നിലയിലാണ് അവര്‍ മൂന്നാംദിനം കളി അവസാനിപ്പിച്ചത്. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ജയിക്കാന്‍ 111 റണ്‍സാണ് സൗത്താഫ്രിക്കയ്ക്കു വേണ്ടത്.

Story first published: Friday, January 14, 2022, 14:58 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X