വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: സെഞ്ച്വറിയോടെ പടനയിച്ച് ശ്രേയസ്, ഇഷാനും മിന്നി, ഇന്ത്യക്ക് ഗംഭീര ജയം

ഇന്ത്യ രണ്ടാം നിര ടീമുമായി ഇറങ്ങുമ്പോള്‍ ഒന്നാം നിരയുമായി ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാനാവും

1

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ഗംഭീര ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യരുടെ (113) സെഞ്ച്വറി പ്രകടനവും ഇഷാന്‍ കിഷന്റെ (93) തകര്‍പ്പന്‍ ഫിഫ്റ്റിയുമാണ് ഇന്ത്യക്ക് കരുത്തായത്. സഞ്ജു സാംസണും (30*) മികവ് കാട്ടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-1 ഒപ്പമെത്തി.

അതേ സമയം എയ്ഡന്‍ മാര്‍ക്രമിന്റേയും (79) റീസ ഹെന്‍ഡ്രിക്സിന്റെയും (74) പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. ഡേവിഡ് മില്ലര്‍ (35*) പുറത്താവാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

1

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ ക്വിന്റന്‍ ഡീകോക്കിനെ (5) നിലയുറപ്പിക്കും മുമ്പെ മുഹമ്മദ് സിറാജ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. മോശം ഫോമിലുള്ള ക്യാപ്റ്റന്‍ ടെംബ ബാവുമ പുറത്തിരുന്നപ്പോള്‍ ഓപ്പണറായി ജെന്നിമാന്‍ മലാനാണെത്തിയത്. 31 പന്ത് നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 25 റണ്‍സ് നേടിയ മലാനെ അരങ്ങേറ്റക്കാരന്‍ ഷഹബാസ് അഹമ്മജ് എല്‍ബിയില്‍ കുടുക്കി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ റീസ ഹെന്‍ഡ്രിക്സ് (74) എയ്ഡന്‍ മാര്‍ക്രം (79) കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് അടിത്തറയേകി. 76 പന്ത് നേരിട്ട് 9 ഫോറും 1 സിക്സും നേടിയ ഹെന്‍ഡ്രിക്സിനെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്. അഞ്ചാമനായെത്തിയ ഹെന്‍ റിച്ച് ക്ലാസന്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 26 പന്തില്‍ രണ്ട് വീതം ഫോറും സിക്സും ഉള്‍പ്പെടെ 30 റണ്‍സ് നേടിയ ക്ലാസനെ കുല്‍ദീപ് യാദവിന്റെ പന്തില്‍ മുഹമ്മദ് സിറാജ് ഗംഭീര ക്യാച്ചിലാണ് മടക്കിയത്.

1

നിലയുറപ്പിച്ച എയ്ഡന്‍ മാര്‍ക്രത്തെ വാഷിങ്ടണ്‍ സുന്ദര്‍ ശിഖര്‍ ധവാന്റെ കൈയിലെത്തിച്ചു. 89 പന്തില്‍ 7 ഫോറും 1 സിക്സും ഉള്‍പ്പെടെയാണ് മാര്‍ക്രത്തിന്റെ പ്രകടനം. മധ്യനിരയില്‍ വെയ്ന്‍ പാര്‍ണല്‍ (16) അല്‍പ്പ നേരം പിടിച്ചുനിന്നെങ്കിലും ശര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കി. ഒരുവശത്ത് ഡേവിഡ് മില്ലര്‍ റണ്‍സുയര്‍ത്തി. കേശവ് മഹാരാജ് (13 പന്തില്‍ 5) അവസാന ഓവറുകളില്‍ നിരവധി പന്തുകള്‍ പാഴാക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ കേശവിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 278 എന്ന സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക ഒതുങ്ങി.

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 28 റണ്‍സുള്ളപ്പോള്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ (13) ഇന്ത്യക്ക് നഷ്ടമായി. വെയ്ന്‍ പാര്‍ണല്‍ ധവാനെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പാര്‍ണല്‍ ധവാനെ പുറത്താക്കുകയായിരുന്നു. ശുബ്മാന്‍ ഗില്‍ (26 പന്തില്‍ 28) അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ മുന്നേറവെ കഗിസോ റബാഡയുടെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടങ്ങി.

1

എന്നാല്‍ മൂന്നാം വിക്കറ്റിലെ ശ്രേയസ് അയ്യര്‍ ഇഷാന്‍ കിഷന്‍ കൂട്ടുകെട്ട് മത്സരം ഇന്ത്യക്കനുകൂലമാക്കുകയായിരുന്നു. മോശം ഫോമിന് പഴികേട്ട ഇഷാന്‍ എല്ലാ വിമര്‍ശകരുടെയും വായടപ്പിച്ചു. 84 പന്തില്‍ 4 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 93 റണ്‍സാണ് അദ്ദേഹം നേടി. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും എല്ലാവരുടെയും കൈയടി ഏറ്റുവാങ്ങിയാണ് ഇഷാന്‍ മടങ്ങിയത്. 161 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ട് പേരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ ചേര്‍ത്തത്.

ഒരു വശത്ത് നിലയുറപ്പിച്ച് നിന്ന ശ്രേയസ് സഞ്ജു സാംസണെ കൂട്ടുപിടിച്ച് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി. സഞ്ജുവിനെ കൂട്ടുപിടിച്ച് ശ്രേയസ് സെഞ്ച്വറി പൂര്‍ത്തിയാക്കി. 103 പന്തില്‍ 14 ബൗണ്ടറി ഉള്‍പ്പെടെയാണ് ശ്രേയസ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. സഞ്ജുവും മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ അനായാസം വിജയത്തിലേക്കടുത്തു. 45.5 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. ശ്രേയസ് 111 പന്തില്‍ 15 ബൗണ്ടറി ഉള്‍പ്പെടെ 113 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ സഞ്ജു 36 പന്തില്‍ 1 സിക്‌സും ഫോറുമടക്കം 30 റണ്‍സോടെ ഫിനിഷിങ്ങിലും തിളങ്ങി.

1

പ്ലേയിങ് 11: ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശര്‍ദുല്‍ ഠാക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്

ദക്ഷിണാഫ്രിക്ക- ജെന്നിമാന്‍ മലാന്‍, ക്വിന്റന്‍ ഡീകോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ് (ക്യാപ്റ്റന്‍), ബ്രേ്യാണ്‍ ഫോര്‍ട്ടന്‍, കഗിസോ റബാഡ, തബ്രൈസ് ഷംസി, ലൂങ്കി എന്‍ഗിഡി.

Story first published: Sunday, October 9, 2022, 21:54 [IST]
Other articles published on Oct 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X