വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: റിഷഭിന്റെ അടിയില്‍ 'വന്‍മതില്‍' വീണു! ദ്രാവിഡിന്റെ റെക്കോര്‍ഡ് ഇനിയില്ല

89 റണ്‍സാണ് റിഷഭ് നേടിയത്

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറിയതോടെ വമ്പന്‍ റെക്കോര്‍ഡിന് അവകാശിയായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കളിയില്‍ 85 റണ്‍സോടെ അദ്ദേഹം ഇന്ത്യയുടെ അമരക്കാരനായി മാറിയിരുന്നു. 71 ബോളില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റിഷഭിന്റെ ഇന്നിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 288 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു നല്‍കിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ആറു വിക്കറ്റിനു 287 റണ്‍സാണി നേടാനായത്.

1

ഈ മല്‍സരത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ മുന്‍ ക്യാപ്റ്റനും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡിന്റെ ഓള്‍ടൈം ബാറ്റിങ് റെക്കോര്‍ഡ് റിഷഭ് പന്ത് പഴങ്കഥയാക്കി. സൗത്താഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഏകദിനത്തില്‍ നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോറിനാണ് റിഷഭ് അവകാശിയായത്. നേരത്തേ 2001ല്‍ ഡര്‍ബനില്‍ വച്ച് ദ്രാവിഡ് നേടിയ 77 റണ്‍സായിരുന്നു ഇവിടെ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന സ്‌കോര്‍. ഈ ലിസ്റ്റിലെ മൂന്നാമന്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. 2013ല്‍ ജൊഹാനസ്ബര്‍ഗില്‍ വച്ച് അദ്ദേഹം 65 റണ്‍സെടുത്തിരുന്നു. ലിസ്റ്റില്‍ നാലാംസ്ഥാനത്ത് വീണ്ടും ദ്രാവിഡുണ്ട്. 2003ല്‍ ഡര്‍ബനില്‍ വച്ച് ഇംഗ്ലണ്ടിനെതിരേ അദ്ദേഹം 62 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

2

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ നഷ്ടമായി രണ്ടു വിക്കറ്റിനു 64 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് റിഷഭ് ക്രീസിലെത്തിയത്. ക്രീസിന്റെ മറുവശത്ത് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍ ഡിഫന്‍സീവ് ശൈലിയില്‍ ബറ്റ് വീശവെയായിരുന്നു ഇത്. പക്ഷെ റിഷഭ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു തന്നെ കളിച്ചു. രാഹുലിനൊപ്പം 115 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പക്ഷെ അര്‍ഹിച്ച സെഞ്ച്വറിക്കു 15 റണ്‍സ് മാത്രമകലെ റിഷഭിനു വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നു. തബ്രെയ്‌സ് ഷംസിക്കെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ചാണ് എയ്ഡന്‍ മര്‍ക്രാമിന് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ അദ്ദേഹം ക്യാച്ച് സമ്മാനിച്ചത്.

3

നേരത്തേ സൗത്താഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയിലും റിഷഭ് പന്ത് ബാറ്റിങില്‍ ഒരു വമ്പന്‍ റെക്കോര്‍ഡിട്ടിരുന്നു. കേപ്ടൗണില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിലായിരുന്നു ഇത്. അന്നു പുറത്താവാതെ 100 റണ്‍സാണ് താരം നേടിയത്. 139 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറും റിഷഭിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതോടെ സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച ഏഷ്യയിലെ തന്നെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് റിഷഭ് തന്റെ പേരില്‍ കുറിച്ചിരുന്നു. കൂടാതെ സൗത്താഫ്രിക്കയില്‍ ഒരു ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ചതും ഇതാദ്യമായിരുന്നു.

4

24ാം വയസ്സില്‍ ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറിയടിച്ച രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും റിഷഭ് പന്ത് തന്റെ പേരില്‍ കുറിച്ചിരുന്നു. ഇന്ത്യയടക്കം നാലു രാജ്യങ്ങളിലാണ് അദ്ദേഹം സെഞ്ച്വറി നേടിയിട്ടുള്ളത്. ഇന്ത്യയെക്കൂടാതെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് റിഷഭിന്റെ മറ്റു സെഞ്ച്വറികള്‍. നേരത്തേ കെഎല്‍ രാഹുലും ഈ പ്രായത്തില്‍ നാലു രാജ്യങ്ങളില്‍ സെഞ്ച്വറിയടിച്ചിരുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളിലാണിത്. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. അഞ്ചു രാജ്യങ്ങളിലാണ് 24ാം വയസ്സില്‍ അദ്ദേഹം സെഞ്ച്വറിയടിച്ചത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നീവിടങ്ങളിലായിരുന്നു സച്ചിന്റെ ടെസ്റ്റ് സെഞ്ച്വറികള്‍.

Story first published: Friday, January 21, 2022, 18:50 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X