Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: സിറാജിന് ഇത്ര ബുദ്ധിയില്ലേ? 'ആളാവാന്‍ നോക്കി!! ഇന്ത്യക്കു എട്ടിന്റെ പണി, വിമര്‍ശനം

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം തീരാനിരിക്കെ വലിയൊരു അബദ്ധം കാണിച്ച ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനു രൂക്ഷവിമര്‍ശനം. കളിയില്‍ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായാണ് മടങ്ങിയത്. അതു മാത്രമല്ല വളരെ നിര്‍ണായകമായ ഒരു റിവ്യു കൂടി പാഴാക്കിയാണ് സിറാജ് തിരികെ പോയത്. ഇതാണ് ആരാധകരെ ക്ഷുഭിതരാക്കിയത്.

ഔട്ടാണെന്നു വളരെ വ്യക്തമായിരുന്നിട്ടും നൈറ്റ് വാച്ച്മാന്‍ മാത്രമായ സിറാജ് എന്തിനാണ് വിലപ്പെട്ട ഒരു റിവ്യു നഷ്ടപ്പെടുത്തിയതെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ സിറാജിനെ ആരാധകര്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

MOHAMMED SIRAJ

18ാം ഓവറില്‍ ക്രീസില്‍

ഒന്നാംദിനത്തിലെ കളി തീരാന്‍ വെറും മൂന്നോവറുകള്‍ മാത്രം ശേഷിക്കെയാണ് മുഹമ്മദ് സിറാജ് ക്രീസിലെത്തിയത്. ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 235 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ഒരു വിക്കറ്റിനു 78 റണ്‍സെന്ന മികച്ച നിലയിലായിരുന്നു. ഇതേ രീതിയില്‍ തന്നെ ആദ്യദിനത്തിലെ കളിയും ഇന്ത്യ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ സ്പിന്നര്‍ അജാസ് പട്ടേല്‍ എറിഞ്ഞ 18ാമത്തെ ഓവര്‍ കളിയിലെ ടേണിങ് പോയിന്റായി മാറി. റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച യശസ്വി ജയ്‌സ്വാള്‍ (30) ഓവറിലെ രണ്ടാമത്തെ ബോളില്‍ ക്ലീന്‍ ബൗള്‍ഡായി. ഇതോടെയാണ് നൈറ്റ് വാച്ച്മാനായി മുഹമ്മദ് സിറാജിനെ ഇന്ത്യ ക്രീസിലേക്കു അയച്ചത്. ഇന്നത്തെ ശേഷിച്ച ബോളില്‍ പിടിച്ചുനില്‍ക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ റോള്‍.

മിഡില്‍-ലെഗ് ഏരിയയില്‍ പിച്ച് ചെയ്ത ബോളിനെതിരേ മുന്നോട്ട് ആഞ്ഞ് പ്രതിരോധിക്കാനാണ് സിറാജ് ശ്രമിച്ചത്. പക്ഷെ ബോള്‍ കണക്ടായില്ല. അദ്ദേഹത്തിന്റെ കാലിലാണ് ബോള്‍ പതിച്ചത്. കിവി താരങ്ങളുടെ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ബോള്‍ സ്റ്റംപുകളിലാവും പതിക്കുകയെന്നു ഒറ്റനോട്ടത്തില്‍ വ്യക്തമായിരുന്നു. പക്ഷെ അതു ഔട്ടല്ലെന്ന വിശ്വാസത്തിലായിരുന്നു സിറാജ്.

നോണ്‍ സ്‌ട്രൈക്കറായ ശുഭ്മന്‍ ഗില്ലുമായി സംസാരിച്ച ശേഷം സിറാജ് റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിന്റെ തീരുമാനം മണ്ടത്തരമാണെന്നു തെളിഞ്ഞു. അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ ടച്ചില്ലെന്നും കാലില്‍ നേരിട്ടാണ് ബോള്‍ പതിച്ചതെന്നും വ്യക്തമായി. ബോള്‍ ട്രാക്കിങില്‍ അതു സ്റ്റംപുകളില്‍ പതിക്കുമെന്നും തെളിഞ്ഞതോട സിറാജിന്റെ റിവ്യു അംപയര്‍ തള്ളുകയും ചെയ്തു. അതിനു ശേഷം ഡ്രസിങ് റൂമിലെത്തിയിട്ടും വളരെയധികം ഞെട്ടലിലും നിരാശയിലുമാണ് താരം കാണപ്പെട്ടത്.

സിറാജിനു വിമര്‍ശനം

ഇന്ത്യയുടെ വിലപ്പെട്ട ഒരു റിവ്യു തീര്‍ത്തും അശ്രദ്ധമായി പാഴാക്കിയതില്‍ വലിയ വിമര്‍ശനങ്ങളും പരിഹാസവുമാണ് മുഹമ്മദ് സിറാജ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുഹമ്മദ് സിറാജ് എന്തൊരു മണ്ടത്തരമാണ് കാണിച്ചത്? വെറും നൈറ്റ് വാച്ച്മാന്‍ മാത്രമായ തനിക്കു വേണ്ടി ഇന്ത്യയുടെ ഒരു റിവ്യു പാഴാക്കിയതിനു മാപ്പില്ല. ഒരു അംഗീകൃത ബാറ്ററായിരുന്നെങ്കില്‍ തെറ്റ് പറ്റിയാല്‍ നമുക്ക് അംഗീകരിക്കാം. പക്ഷെ സിറാജ് ചെയ്തത് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ലെന്നു ആരാധകര്‍ ആഞ്ഞടിക്കുന്നു.

മുഹമ്മദ് സിറാജിനെക്കൊണ്ട് ബൗളിങില്‍ ടീമിനു വലിയ ഉപകാരമില്ല. ഇപ്പോഴിതാ റിവ്യു പാഴാക്കി ബാറ്റിങിലും അദ്ദേഹം ടീമിനു ബാധ്യതയായി മാറിയിരിക്കുകയാണ്. അംപയര്‍ എല്‍ബിഡബ്ല്യു വിധിച്ചപ്പോള്‍ അതു അംഗീകരിച്ച് ക്രീസ് വിടുകയായിരുന്നു സിറാജ് ചെയ്യേണ്ടിയിരുന്നത്. പകരം അവിടെ നിന്ന് ഒരു അനാവശ്യ റിവ്യു എടുക്കേണ്ട കാര്യമില്ലായിരുന്നെന്നും ഫാന്‍സ് കുറിക്കുന്നു.

അതേസമയം, ന്യൂസിലാന്‍ഡിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 235 റണ്‍സിനു മറുപടിയില്‍ ഇന്ത്യ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിനു 86 റണ്‍സെന്ന നിലയിലാണ്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ന്യൂസിലാന്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കു 149 റണ്‍സ് കൂടി വേണം.

Story first published: Friday, November 1, 2024, 18:15 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+