For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അവന് വിശ്രമം ആവിശ്യമാണ്', റിഷഭിന് പകരം സാഹയെ കളിപ്പിക്കണമെന്ന് കനേരിയ

കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് നാളെ ഓവലില്‍ ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ നാലാം മത്സര ഫലം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആത്മവിശ്വാസം കൂടും. ലീഡ്‌സില്‍ ഇന്ത്യയെ ഇന്നിങ്‌സ് തോല്‍വിയിലേക്ക് തള്ളിവിട്ടാണ് ആതിഥേയര്‍ ഇറങ്ങുന്നത്. ഓവലില്‍ ഇന്ത്യ ഇക്കാലയളവില്‍ ഒരു മത്സരം മാത്രമാണ് ജയിച്ചത്. അതിനാല്‍ത്തന്നെ മാനസികമായി ഇംഗ്ലണ്ടിന് വലിയ മുന്‍തൂക്കമുണ്ട്.

ഇന്ത്യക്ക് ബാറ്റിങ്ങിലാണ് എല്ലാ ആശങ്കയും. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനമാണ് പ്രധാന പ്രശ്‌നം. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ കൂട്ടുകെട്ട് ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. മധ്യനിരയില്‍ റിഷഭ് പന്തില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടാവുന്നില്ല.

1

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പറായി മാറിയ റിഷഭിന് ഇംഗ്ലണ്ടില്‍ 2018ലെ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല. ഇപ്പോഴിതാ മോശം ഫോമിലുള്ള റിഷഭിന് വിശ്രമം നല്‍കി വൃദ്ധിമാന്‍ സാഹക്ക് അവസരം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ' റിഷഭ് പന്ത് മികച്ച വിക്കറ്റ് കീപ്പറാണെന്നതില്‍ ആര്‍ക്കും സംശയമില്ല. എല്ലാവര്‍ക്കും ഫോം നഷ്ടമുണ്ടാവും. വിശ്രമമാണ് അവന് ഫോം വീണ്ടെടുക്കാന്‍ വേണ്ടത്. അവനെ ടീമില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കുകയെന്നല്ല ഉദ്ദേശിക്കുന്നത്. വൃദ്ധിമാന്‍ സാഹക്ക് നാലാം ടെസ്റ്റില്‍ അവസരം നല്‍കി റിഷഭിന് വിശ്രമം നല്‍കണം'-ഡാനിഷ് കനേരിയ പറഞ്ഞു.

2

തുടര്‍ച്ചയായി മത്സരം കളിക്കുന്നത് റിഷഭിനെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഈ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദം നടക്കേണ്ടതാണ്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ടി20 ലോകകപ്പും യുഎഇയില്‍ നടക്കും. അഞ്ച് ടെസ്റ്റ് മത്സരം കളിച്ച് പിന്നാലെ ഐപിഎല്ലിലും കളിക്കുമ്പോള്‍ റിഷഭിന്റെ പരിക്കിന്റെ സാധ്യതയും ഉയരും. ലോകകപ്പില്‍ റിഷഭിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യയെ സംബന്ധിച്ചത് നികത്താന്‍ പറ്റാത്ത വിടവായി മാറും.

എന്നാല്‍ സാഹയെ ഇംഗ്ലണ്ടിലെ സാഹചര്യത്തിലേക്ക് പരിഗണിക്കുക പ്രയാസമാണ്. വിദേശ പിച്ചുകളില്‍ വലിയ ബാറ്റിങ് പ്രകടനം നടത്താത്ത താരമാണ് സാഹ. കൂടാതെ ഏറെ നാളുകളായി പ്ലേയിങ് 11 പുറത്തും. ഓവല്‍ പോലൊരു മൈതാനത്ത് മധ്യനിരയുടെ ബാറ്റിങ് നിര്‍ണ്ണായകമാണ്. സാഹയെ കളിപ്പിച്ചാല്‍ ഇന്ത്യക്കത് ബാറ്റിങ്ങില്‍ വലിയ ഗുണം ചെയ്‌തേക്കില്ല. എന്നാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ റിഷഭിനെക്കാള്‍ കേമന്‍ സാഹ തന്നെയാണ്.

3

റിഷഭ് പന്ത് തകര്‍ത്തടിച്ച് കളിക്കുന്ന താരമാണ്. തന്റെ സ്വാഭാവികമായ കളി പുറത്തെടുക്കാന്‍ റിഷഭിന് സാധിക്കുന്നില്ലെന്നും കനേരിയ വിലയിരുത്തി. 'റിഷഭ് പന്തിന് മികച്ച പര്യടനമാണ് ഓസ്‌ട്രേലിയയില്‍ ലഭിച്ചത്. ഇംഗ്ലണ്ടിനെതിരായി നാട്ടില്‍ നടന്ന പരമ്പരയിലും തിളങ്ങി. എന്നാല്‍ ഇംഗ്ലണ്ടിലേക്കെത്തിയപ്പോള്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്നു. അവന്റെ സ്വാഭാവിക ശൈലി പുറത്തെടുക്കാനാവുന്നില്ല. ക്രീസിന് പുറത്തേക്കിറങ്ങിയാണ് സ്‌കോര്‍ നേടാന്‍ ശ്രമിക്കുന്നത്. സാഹയെ ഇന്ത്യന്‍ ടീമില്‍ ലഭ്യമാണ്. പരിചയസമ്പന്നനായ താരമായതിനാല്‍ത്തന്നെ സാഹക്ക് അവസരം നല്‍കുന്നതാണ്. മധ്യനിരയില്‍ 50-60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സാഹക്ക് സാധിക്കും. അതിനാല്‍ത്തന്നെ നാലാം ടെസ്റ്റില്‍ സാഹ പ്ലേയിങ് 11 വേണം'-കനേരിയ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഓവലില്‍ റിഷഭിനെ പുറത്തിരുത്താന്‍ സാധ്യത കുറവാണ്. ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറെന്ന് വിശേഷിപ്പിക്കാവുന്ന റിഷഭ് 2018ല്‍ ഓവലില്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റം ഉറപ്പാണ്. ഇഷാന്ത് ശര്‍മക്ക് പകരം ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്ക് പകരം ഹനുമ വിഹാരിയും പ്ലേയിങ് 11 എത്താനാണ് സാധ്യത കൂടുതല്‍.

Story first published: Thursday, September 2, 2021, 10:14 [IST]
Other articles published on Sep 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+